
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം തടസപ്പെട്ടു. വിവിധ ജില്ലകളില്‍ ഇ പോസ് മെഷീനുകള്‍ പണി മുടക്കിയ സാഹചര്യത്തിലാണ് റേഷന്‍ വിതരണം തടസ്സപ്പെട്ടത്. റേഷന്‍ വാങ്ങാന്‍ സാധിക്കാതെ നൂറ് കണക്കിനാളുകളാണ് എത്തി മടങ്ങിപ്പോകുന്നത്. എന്‍ഐസി സോഫ്റ്റവെയറിന്റെ പ്രശ്‌നമാണ് എന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ച വിശദികരണം.
ഇ പോസ് മെഷീന്‍ തകരാറകുന്നത് സംസ്ഥാനത്ത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. 2017 ലാണ് ഇ പോസ് മെഷീന്‍ സംവിധാനത്തിലൂടെ റേഷന്‍ വിതരണം ആരംഭിച്ചത്. അന്ന് മുതല്‍ ഇടക്കിടെ ഇ പോസ് മെഷീനുകള്‍ പണി മുടക്കാറുണ്ട്. റേഷന്‍ വാങ്ങാന്‍ സാധിക്കാതെ നിരവധി ആളുകളാണ് മടങ്ങിപ്പോകുന്നത്. ചിലര്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുന്നുണ്ട്.
ഈ മാസം ആദ്യം സാങ്കേതിക തകരാറിനെ തുടർന്ന് ഒരു ദിവസത്തേക്ക് റേഷൻ വിതരണം നിർത്തി വെച്ചിരുന്നു. സൗജന്യ റേഷൻ നൽകുന്നവർക്ക് പ്രത്യേകം ബിൽ നൽകണമെന്ന് നേരത്തെ കേന്ദ്ര നിർദേശമുണ്ടായിരുന്നു. ഇതിനായി ചില ക്രമീകരണങ്ങളും നടത്തി. എന്നാൽ അതിന് പിന്നാലെ ചില സാങ്കേതിക തടസങ്ങളുണ്ടാകുകയും റേഷൻ വിതരണം മുടങ്ങുകയായിരുന്നു.
ഇടക്കിടെ ഈ പ്രശ്നം ഉണ്ടാകാറുണ്ട്. മൂന്ന് ദിവസമായി ഇ പോസ് മെഷിന്‍ പ്രശ്നമുണ്ട്. ഇടക്ക് ശരിയാകും, പിന്നെ പോകും.ആളുകള്‍ എത്തി ചീത്ത വിളിച്ചിട്ട് മടങ്ങിപ്പോകുകയാണ്. സെര്‍വര്‍ തകരാറാണ് എന്നാണ് പറയുന്നത്. ശരിയാകും ശരിയാകും എന്ന് പറയുന്നതല്ലാതെ ഒന്നും ശരിയാകാറില്ല. എന്നാണ്എന്നാല്‍ മൂന്ന് ദിവസമായി ഇതാണ് അവസ്ഥ. റേഷന്‍ വ്യാപാരികള്‍ മാധ്യമങ്ങളോട് പറഞ്ഞു.






