
കൊച്ചി : മാത്യു കുഴല്നാടന് എംഎല്‍എ നികുതി വെട്ടിപ്പും കളളപ്പണം വെളുപ്പിക്കലും നടത്തിയെന്ന് സിപിഐഎം എറണാകുളം ജി്ല്ലാ സെക്രട്ടറി സി എന്‍ മോഹനന്റെ ആരോപണം. സ്റ്റാംപ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും ആരോപണങ്ങള്‍ക്ക് നാളെ മറുപടി പറയുമെന്നും മാത്യു കുഴല്നാടന്. ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്നും എംഎല്‍എ മാധ്യമങ്ങളോടു പറഞ്ഞു.
ചിന്നക്കാലിലെ ഭൂമിയും റിസോര്‍ട്ടും സ്വന്തമാക്കിയത് നികുതി വെട്ടിച്ചാണ് . 2021 മാര്‍ച്ച് 18 ന് രജിസ്റ്റര്‍ ചെയ്ത ആധാരത്തില്‍ 1. 92 കോടി രൂപയാണ് വില കാണിച്ചത് . പിറ്റേ ദിവസം നല്കിയ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിച്ച വില 3 .5 കോടി രൂപയാണ് . ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസും വെട്ടിച്ചു . ശരിയായ നിലയിലല്ലാതെ അദ്ദേഹത്തിന് പണം കിട്ടുന്നുണ്ട്.
സര്‍ക്കാരിനും വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ട്. മൂവാറ്റുപുഴയില്‍ മണ്ഡലത്തില്‍ നിന്നുള്ളവര്‍ പരാതി കൊടുത്തിട്ടുണ്ടെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും മോഹനന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകള്‍ക്ക് എതിരെ ആക്ഷേപം ഉന്നയിച്ചതുകൊണ്ടല്ല ഇപ്പോള്‍ ഈ വിഷയം ഉന്നയിക്കുന്നത്. മാത്യു കുഴൽനാടന്റെ അഭിഭാഷക ഓഫീസ് വഴി കള്ളപണം വെളുപ്പിക്കുന്നു ണ്ടെന്നും സി എൻ മോഹനൻ ആരോപിച്ചു. അമേരിക്കന്‍ പ്രസിഡന്റിനെ ഒഴികെ എല്ലാവര്‍ക്കെതിരെയും ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുള്ള ആളാണ് മാത്യു കുഴല്നാടന്. അതുകൊണ്ട് പുതിയ ആക്ഷേപത്തിനുള്ള മറുപടിയല്ല പരാതിയെന്നും സി എന്‍ മോഹനന് കൂട്ടിച്ചേര്‍ത്തു.






