
ചെറുതോണി: ചെറുതോണി ഗാന്ധിനഗര്‍ കോളനി സ്വദേശി ശാന്തിനിലയം വീട്ടില്‍ മണിക്കും ഭാര്യക്കും ദുഃഖത്തിന്റെ ദിനമായാണ് ഇത്തവണത്തെയും സ്വാതന്ത്ര്യദിനം കടന്നുപോയത്. 2018ലെ പ്രളയത്തില്‍ ഗാന്ധിനഗര്‍ കോളനിയിലുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ മക്കളും മാതാപിതാക്കളും നഷ്ടപ്പെട്ടതിന്റെ തീരാദു:ഖത്തില്നിന്ന് മണിയും ഭാര്യ ശരണ്യയും ഇനിയും കരകയറിയിട്ടില്ല. 2018 ഓഗസ്റ്റ് 15ന് രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ മണിക്കു നഷ്ടമായതു മാതാപിതാക്കളേയും രണ്ടു മക്കളെയുമാണ്.
മാതാപിതാക്കളായ വനരാജിനേയും (60), കലാവതിയേയും (53), മക്കളായ വിഷ്ണു (4) വിനേയും െവെഷ്ണവി(1)യേയും ആര്‍ത്തലച്ചെത്തിയ ഉരുള്‍ വിഴുങ്ങി. തങ്ങളുടെ വീട്ടിലെ കിടപ്പുമുറിയില്‍ മൊെബെല്‍ ഫോണില്‍ കളിച്ചു കൊണ്ടിരുന്ന മൂത്തമകന് വിഷ്ണുവിനൊപ്പം സമയം ചെലവിടുകയായിരുന്നു മണി. ഭാര്യ അടുക്കള ജോലിയിലായിരുന്നു. അമ്മയും വീട്ടിലുണ്ടായിരുന്നു. വീടിനു മുകളിലായിട്ടുള്ള ഷെഡില്‍ അച്ഛനും ഇളയ മകള്‍ െവെഷ്ണവിയും ഉറക്കത്തിലായിരുന്നു.
ഇതിനിടെയാണ് ഗാന്ധിനഗര്‍ കോളനിമലയുടെ മുകള്‍ ഭാഗത്തുനിന്ന് ഉരുള്‍പൊട്ടി താഴേക്കു പതിച്ചത്. പെട്ടന്ന് ഭാര്യയുടെ െകെ പിടിച്ചു പുറത്തെത്തിച്ച മണി തിരിഞ്ഞുനോക്കുമ്പോള്‍ വിഷ്ണു ഒലിച്ചുപോയിരുന്നു. തിരിച്ചു വീട്ടിലേക്കു ഓടിയെങ്കിലും അമ്മയുടെ ശരീരം മണ്ണില്‍ പുതയുന്നതു നോക്കിനില്ക്കാനെ കഴിഞ്ഞുള്ളൂ. ഇതിനിടെ അച്ഛനേയും ഇളയകുട്ടിയേയും ഉരുള്‍ വിഴുങ്ങി മണ്ണില്‍നിന്നു. അമ്മയുടെ ശരീരം പുറത്തെടുക്കാന്‍ പാടുപെട്ട് ശ്രമിച്ചെങ്കിലും മണിയും അരയൊപ്പം ചെളിയിലേക്കു താഴ്ന്നുപോയിരുന്നു.
വലിയ കോണ്‍ക്രീറ്റ് സ്ലാബ് വന്നിടിച്ച് കാലൊടിഞ്ഞു. പിന്നീടൊന്നും മണിക്ക് ഓര്‍മയില്ല. കണ്ണു തുറക്കുമ്പോള്‍ ആശുപത്രിയിലായിരുന്നു. നീണ്ട 5 വര്‍ഷത്തിനിടയില്‍ മണിയുടെ ജീവിതത്തില്‍ ഒത്തിരി മാറ്റങ്ങള്‍ വന്നെങ്കിലും തീരാദുഃഖം ഇനിയും മാറിയിട്ടില്ല. സര്‍ക്കാര്‍ നഷ്ടപരിഹാരവും വീടും നല്കി ചെറുതോണി ടൗണില്‍ ഒരു തേപ്പുകട നടത്തിയാണ് മണിയും ഭാര്യയും കഴിയുന്നത്. വീണ്ടും ഒരു കുട്ടി വേണമെന്ന ആഗ്രഹത്തില്‍ മൂവാറ്റുപുഴയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ദീര്‍ഘകാലം ചികിത്സിച്ചെങ്കിലും ഫലം കണ്ടില്ല.
മാതാപിതാക്കളായ വനരാജിനേയും (60), കലാവതിയേയും (53), മക്കളായ വിഷ്ണു (4) വിനേയും െവെഷ്ണവി(1)യേയും ആര്‍ത്തലച്ചെത്തിയ ഉരുള്‍ വിഴുങ്ങി. തങ്ങളുടെ വീട്ടിലെ കിടപ്പുമുറിയില്‍ മൊെബെല്‍ ഫോണില്‍ കളിച്ചു കൊണ്ടിരുന്ന മൂത്തമകന് വിഷ്ണുവിനൊപ്പം സമയം ചെലവിടുകയായിരുന്നു മണി. ഭാര്യ അടുക്കള ജോലിയിലായിരുന്നു. അമ്മയും വീട്ടിലുണ്ടായിരുന്നു. വീടിനു മുകളിലായിട്ടുള്ള ഷെഡില്‍ അച്ഛനും ഇളയ മകള്‍ െവെഷ്ണവിയും ഉറക്കത്തിലായിരുന്നു.
ഇതിനിടെയാണ് ഗാന്ധിനഗര്‍ കോളനിമലയുടെ മുകള്‍ ഭാഗത്തുനിന്ന് ഉരുള്‍പൊട്ടി താഴേക്കു പതിച്ചത്. പെട്ടന്ന് ഭാര്യയുടെ െകെ പിടിച്ചു പുറത്തെത്തിച്ച മണി തിരിഞ്ഞുനോക്കുമ്പോള്‍ വിഷ്ണു ഒലിച്ചുപോയിരുന്നു. തിരിച്ചു വീട്ടിലേക്കു ഓടിയെങ്കിലും അമ്മയുടെ ശരീരം മണ്ണില്‍ പുതയുന്നതു നോക്കിനില്ക്കാനെ കഴിഞ്ഞുള്ളൂ. ഇതിനിടെ അച്ഛനേയും ഇളയകുട്ടിയേയും ഉരുള്‍ വിഴുങ്ങി മണ്ണില്‍നിന്നു. അമ്മയുടെ ശരീരം പുറത്തെടുക്കാന്‍ പാടുപെട്ട് ശ്രമിച്ചെങ്കിലും മണിയും അരയൊപ്പം ചെളിയിലേക്കു താഴ്ന്നുപോയിരുന്നു.
വലിയ കോണ്‍ക്രീറ്റ് സ്ലാബ് വന്നിടിച്ച് കാലൊടിഞ്ഞു. പിന്നീടൊന്നും മണിക്ക് ഓര്‍മയില്ല. കണ്ണു തുറക്കുമ്പോള്‍ ആശുപത്രിയിലായിരുന്നു. നീണ്ട 5 വര്‍ഷത്തിനിടയില്‍ മണിയുടെ ജീവിതത്തില്‍ ഒത്തിരി മാറ്റങ്ങള്‍ വന്നെങ്കിലും തീരാദുഃഖം ഇനിയും മാറിയിട്ടില്ല. സര്‍ക്കാര്‍ നഷ്ടപരിഹാരവും വീടും നല്കി ചെറുതോണി ടൗണില്‍ ഒരു തേപ്പുകട നടത്തിയാണ് മണിയും ഭാര്യയും കഴിയുന്നത്. വീണ്ടും ഒരു കുട്ടി വേണമെന്ന ആഗ്രഹത്തില്‍ മൂവാറ്റുപുഴയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ദീര്‍ഘകാലം ചികിത്സിച്ചെങ്കിലും ഫലം കണ്ടില്ല.







Comments