
ആപ്പിള് വാങ്ങാനായി പശ്ചിമബംഗാൾ നിന്നും ദില്ലിയിലെത്തിയ കച്ചവടക്കാരനെ സുഹൃത്ത് തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം തട്ടിയെടുത്തതായി പരാതി. സുഹൃത്ത് ബബ്ലൂ യാദവ് എന്ന 31 കാരനായ വ്യവസായിയെയാണ് തട്ടിക്കൊണ്ട് പോയത്. തുടര്ന്ന് ഇയാൾ ബബ്ലു യാദവിെന്റ കുടുംബത്തിൽ നിന്നും മൂന്ന് ലക്ഷം രൂപയോളം തട്ടിയെടുത്തതിന് ശേഷമാണ് ബബ്ലുവിനെ മോചിപ്പിച്ചത്. കച്ചവട ആവശ്യത്തിനായുള്ള ആപ്പിൾ വാങ്ങുന്നതിനായി ആസാദ്പൂർ മാണ്ഡിയിൽ നിന്ന് ദില്ലിയിലെത്തിയതായിരുന്നു ബബ്ലൂ.
യാദവ് ദില്ലിയിലുള്ള സുഹൃത്തായ അജയ്യുടെ സഹായം ദില്ലിയിൽ എത്തുമ്പോൾ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ട് പോകുന്നതിനും മറ്റ് സഹായങ്ങൾ ചെയ്തു നൽകുന്നതിനുമായി മുൻകൂട്ടി ചോദിച്ചിരുന്നു. ഇതനുസരിച്ച് വിമാനത്താവളത്തിൽ നിന്നും താമസ സ്ഥലത്തേക്ക് വരുന്നതിനായി അജയ്, ബബ്ലൂ യാദവിന് ഒരു ടാക്സി അയച്ചു. ഈ ടാക്സിയിൽ കയറിയ യാദവിനെ ദ്വാരകയിലെ സെക്ടർ-21 -ൽ ഇറക്കി. തുടർന്ന് അജയ്, ബബ്ലുവിനെ പ്രദേശത്തെ ഒരു ഒറ്റപ്പെട്ട ഫ്ലാറ്റിലേക്ക് കൊണ്ടു പോയതായാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
തുടര്ന്ന് അജയ്യുടെ മറ്റ് നാല് കൂട്ടാളികൾ കൂടി ഫ്ളാറ്റിലെത്തി യാദവിനെ ബഹദൂർഗഡിലെ ഒറ്റപ്പെട്ട ഒരു ഡയറി സ്ഥാപനത്തിലേക്ക് ബലമായി കൂട്ടിക്കൊണ്ട് പോയി. തുടർന്ന് യാദവിനെ മോചിപ്പിക്കാൻ മോചനദ്രവ്യം ആവശ്യപ്പെട്ട് ഇയാളുടെ വീട്ടിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തി. വേറൊരു വഴിയും ഇല്ലാതെ വന്നതോടെ യാദവ് തന്റെ ബന്ധുക്കളെ വിളിച്ച് അഞ്ച് വ്യത്യസ്ത യുപിഐ ഐഡികളിലൂടെ 2.7 ലക്ഷം രൂപ അയയ്ക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ഇവര് പണം ലഭിച്ച ശേഷം ബബ്ലുവിനെ മോചിപ്പിച്ചു. മോചിതനായി പുറത്തിറങ്ങിയ ബബ്ലു യാദവ് പോലീസിൽ പരാതി നൽകിയപ്പോഴാണ് വിവരം പുറത്ത് അറിയുന്നത്.






