
മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ബാല. നായകനായും സഹനടനായും വില്ലനായുമൊക്കെ തിളങ്ങിയ താരം ഇപ്പോഴും സിനിമയില്‍ സജീവമാണ്. ഗായിക അമൃതയുമായിട്ടുള്ള വിവാഹവും അവര്‍ തമ്മിലുള്ള വേര്‍പിരിയലുമൊക്കെ ആരാധകര്‍ ഏറെ സങ്കടത്തോടെയാണ് കേട്ടറിഞ്ഞത്. ബാലയുമായി വേർപിരിഞ്ഞ ശേഷം അമൃത ഏറെക്കാലം ഒറ്റയ്ക്കുള്ള ജീവിതമായിരുന്നു. അതിനുശേഷം ഒരു വർഷം മുമ്പ് സംഗീത സംവിധായകൻ ഗോപി സുന്ദറുമായി അമൃത പ്രണയത്തിലായിരുന്നു. എന്നാലിപ്പോൾ ഗോപി സുന്ദറും അമൃതയും തമ്മിൽ സ്വരചേർച്ചയിലല്ലെന്ന തരത്തിലും വാർത്തകൾ വരുന്നുണ്ട്. അമൃതയുടെയും ബാലയുടെയും മകള്‍ പാപ്പു കൈക്കുഞ്ഞായിരിക്കെയാണ് ഇവര്‍ തമ്മില്‍ പിരിഞ്ഞത്. അമൃത മകളേയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി. ബാല ഒറ്റപ്പെട്ടു. വര്‍ഷങ്ങളോളം നീണ്ട നിയമപോരാട്ടത്തിന് ശേഷം അമൃതയ്ക്ക് മകളുടെ സംരക്ഷണം ലഭിക്കുകയായിരുന്നു.
ഇപ്പോഴിതാ, 12 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യവിവാഹം പിരിയാനുള്ള കാരണം തുറന്നു പറയുകയാണ് നടൻ ബാല. കാണാൻ പാടില്ലാത്ത കാഴ്ച താൻ തന്റെ കണ്ണുകൊണ്ട് കൊണ്ടുപോയി എന്നാണ് ബാല ആരോപിക്കുന്നത്. ഇങ്ങനെ ഒക്കെ ഉണ്ടോ വിവാഹമോചനത്തിന്റെ കാരണം ഇതുവരെയും ബാലയും അമൃതയും തുറന്നു പറഞ്ഞിട്ടില്ല. വേർപിരിയാനുള്ള കാരണം ഇതുവരെയും ബാലയോ അമൃതയോ എവിടെയും പരസ്യപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ അമൃതയുമായി പിരിയാനുള്ള കാരണം ചോദിച്ചപ്പോള്‍ അതിനു ബാല പറഞ്ഞ മറുപടിയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. കാണാൻ പാടില്ലാത്ത കാഴ്ച ഞാൻ കണ്ണുകൊണ്ട് കണ്ടുപോയി എന്നാണ് ബാല പറയുന്നത്. ‘‘മകളെ ഒരു വീഡിയോ കോളിലെങ്കിലും കാണണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ദേഷ്യത്തിലായിരിക്കുമ്പോഴോ സങ്കടത്തിൽ ആയിരിക്കുമ്പോഴോ സംസാരിക്കാൻ പാടില്ല. എന്നാലും ഞാൻ പറയാം കാണാൻ പാടില്ലാത്ത കാഴ്ച ഞാൻ കണ്ണുകൊണ്ട് കണ്ടുപോയി. സ്വന്തം കണ്ണുകൊണ്ട് കാണുക മാത്രമല്ല അങ്ങനെയൊക്കെ ഉണ്ടോയെന്ന് ഞെട്ടിപ്പോയി. അതുവരെ ഞാൻ ഇതൊന്നും അറിഞ്ഞിട്ടില്ല. കുടുംബം, കുട്ടികൾ എന്നിവയ്ക്കൊക്കെ ഞാൻ ഭയങ്കര ഇംപോർട്ടൻസ് കൊടുത്തു. ആ ഒരു കാഴ്ച കണ്ടശേഷം ഒന്നുമില്ല. ഞാൻ തളർന്നുപോയി. എല്ലാം തകർന്നു ഒരു സെക്കന്റിൽ. അതോടെ ഫ്രീസായി. മൂന്ന് പേര് എസ്കേപ്പാവില്ല. രണ്ടുപേരല്ല മൂന്നുപേര്‍...മകൾ കാരണമാണ് ഒന്നും പറയാതിരുന്നത്. എനിക്ക് മകനായിരുന്നുവെങ്കിൽ എല്ലാം ചിത്രങ്ങൾ അടക്കം കാണിച്ചേനെ...’ ബാല പറയുന്നു.
ഗോപി സുന്ദറിനെക്കുറിച്ചും ബാല പറയുന്നുണ്ട്.‘‘ എന്റെ വീട്ടിലേക്ക് എപ്പോൾ വേണെങ്കിലും വരാം പക്ഷെ ഗോപി സുന്ദറിന്റെ വീട്ടിൽ പോകാൻ ധൈര്യമുണ്ടോ? ’ എന്ന ചോദ്യം വനിതാ മാധ്യമപ്രവർത്തകയോട് ചോദിച്ചാണ് ഗോപി സുന്ദറിനെക്കുറിച്ച് ബാല പറഞ്ഞു തുടങ്ങിയത്. ‘‘ഗോപി സാർ വേറെ ലോകത്തിലാണ്. എവിഡൻസ് എന്റെ കയ്യിലുണ്ട്. ഗോപി സുന്ദറിനെ ഞാൻ വിളിച്ചിരുന്നു. നല്ല ഭംഗിയായിട്ട് ഞാൻ സംസാരിച്ചു. ഇനി ഇങ്ങനത്തെ കാര്യങ്ങൾ നടക്കുമെന്ന് അറിഞ്ഞാൽ ഞാൻ പോലീസിന് വേണ്ടി വെയിറ്റ് ചെയ്യില്ല. എനിക്കും ഒരു മകളുണ്ട്. ഗോപി സുന്ദർ എന്നെ പ്രൊഫഷണലി ചതിച്ചിട്ടുണ്ട്...’’ ബാല പറയുന്നു
മകളെ വിരളമായി മാത്രമെ ബാല കാണാറുള്ളൂ. കരൾ രോഗം മൂർച്ഛിച്ച് ബാല ആശുപത്രിയിൽ അത്യാസന്നനിലയിലായിരുന്നപ്പോൾ അമൃത മകളെയും കൊണ്ട് ബാലയെ കാണാൻ എത്തി. അമൃത സ്റ്റേജ് ഷോകളും മറ്റുമായി തിരക്കിലാണ്. അമൃതയുമായി വേർപിരിഞ്ഞശേഷം ബാല രണ്ട് വർഷം മുമ്പാണ് ഡോക്ടറായ എലിസബത്തിനെ വിവാഹം ചെയ്തത്. കഴിഞ്ഞ ദിവസം ബാലയുടെ പിറന്നാൾ ആയിരുന്നു. സുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ചതിന്റെ വീഡിയോ ബാല പങ്കിട്ടത് വൈറലായിരുന്നു.






