
ബിഗ് ബോസ് മലയാളം സീസണുകള്‍ എന്നും വാര്‍ത്തകളിലും വിവാദങ്ങളിലും ചര്‍ച്ചകളിലും നിറയാറുണ്ട്. സീസണ് 6 ആണെങ്കിലും ആദ്യ എപ്പിസോഡു മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞതാണ്. അതിലെ ഓരോ മത്സരാര്‍ത്ഥിയുടെയും പെരുമാറ്റം അസഹനീയമാണെന്ന് പല പ്രേക്ഷകരും സോഷ്യല്‍ മീഡിയയിലൂടെ തുറന്നു കുറിച്ചിട്ടുണ്ട്. സീസണ് 6 ലെ ഒരു മത്സരാര്‍ത്ഥിയാണ് ജാന്മോണി ദാസ്. അസമില്‍ നിന്ന് കേരളത്തിലെത്തി ഇന്ന് സെലിബ്രിറ്റി മേക്ക് അപ്പില്‍ ടോപ് പൊസിഷനില്‍ നില്ക്കുന്ന മേക്ക് അപ്പ് ആര്‍ട്ടിസ്റ്റാണ് ജാന്മോണി ദാസ്. മേക്ക് അപ്പ് ആര്‍ടിസ്റ്റ് എന്നതിലുപരി ട്രാന്‍സ് ജെന്‍ഡര്‍ കൂടിയായ ജാന്മോണി ക്വീര്‍ കമ്മ്യൂണിയുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.
ബിഗ് ബോസിലെത്തിയ ആദ്യ ദിനത്തില്‍ താന്‍ 100 ദിവസം ബിഗ്ഗ് ബോസ് ഹൗസില്‍ ഉണ്ടാവുമെന്ന് ഉറപ്പിച്ചുകൊണ്ടാണ് മത്സരത്തിനിറങ്ങുന്നതെന്ന് ജാന്മോണി പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ജാന്മോണി ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തായി. ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായതിന്റെ വിഷമം ഇപ്പോഴും ജാന്മണി ദാസിന് കഴിഞ്ഞിട്ടില്ല. പുറത്തേക്ക് വരാൻ ജാന്മോണിക്ക് താല്പര്യമില്ലാതിരുന്ന ജാന്മോണി തന്നെ തിരിച്ചയക്കാൻ മോഹൻലാലിനോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ജാന്മോണി പുറത്തേക്ക് പോയത്. ബിഗ് ബോസ് വീട്ടിനുള്ളിലെ ജാന്മോണിയുടെ പെരുമാറ്റം വിമർശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. സഹ മത്സരാർത്ഥികളോട് മോശമായി സംസാരിച്ചതാണ് ജാന്മോണിക്ക് പ്രശ്നമായത്.
ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലെ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ജാന്മോണി. എന്തുകൊണ്ട് തന്നെ സേഫ് ആക്കിയില്ലെന്നും താനത്ര ചീത്ത ആളൊന്നും അല്ലല്ലോയെന്നു പറയുകയാണ് ജാന്മോണി.
ബിസിനസ് ക്ലാസില്‍ യാത്ര ചെയ്ത ആളാണെന്ന പരാമർശത്തിന്റെ പേരില്‍ പുറത്ത് വന്ന വിമർശനങ്ങളെക്കുറിച്ച് ജാന്മോണി സംസാരിച്ചു. ‘‘എന്റെ അച്ഛന് റെയില്‍വേയിലാണ് ജോലി. ഒരു ഇന്റർവ്യൂവില്‍ ആങ്കർ രഞ്ജുവിനോട് ജാന്മണി ട്രെയ്നില്‍ കയറി കേരളത്തില്‍ വന്നെന്ന് പറഞ്ഞു. എനിക്ക് ആ കുട്ടിയോട്ചോദിക്കാനുള്ളത് ഞാൻ എങ്ങനെയാണ് വന്നതെന്ന് ആ കുട്ടി കണ്ടോ എന്നാണ്. കൊച്ചിയില്‍ ആദ്യം വരുന്നത് ഫ്ലെെറ്റിലാണ്, സഹോദരിക്കൊപ്പം സിനിമ ചെയ്യാൻ. എന്റെ ആന്റിയും സഹോദരിയും നടിമാരാണ്. എന്നാല്‍ ബിസിനസ് ക്ലാസില്‍ പോകുന്ന ആളാണ്, ബെൻസിലും ബിഎംഡബ്ല്യുവിലുമേ പോകൂ എന്നില്ല. ഞാൻ ഓട്ടോയിലും പോകുന്ന ആളാണ്. എനിക്ക് ഓട്ടോ ആണ് ഇഷ്ടം. എക്കണോമിക്കലി ഒരാളെ നമ്മള്‍ക്ക് ജഡ്ജ് ചെയ്യാൻ പറ്റില്ല. നമ്മുടെ പെരുമാറ്റമാണ് വിലയിരുത്തേണ്ടത്.
ഗബ്രിയുള്‍പ്പെടയുള്ളവർ പ്രകോപിപ്പിച്ചപ്പോഴാണ് എനിക്ക് ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്ന ആളാണെന്ന് പറയേണ്ടി വന്നത്. ട്രാൻസ്ജെൻഡർ കമ്മ്യൂമിറ്റിയുടെ പേര്ചീത്തയാക്കാൻ വേണ്ടി ഞാനൊരു തെറ്റും ബിഗ് ബോസ് വീട്ടില്‍ ചെയ്തിട്ടില്ല. ആത്മഹത്യയുടെ വക്കില്‍ നിന്നും തിരിച്ചെത്തിയ ആളാണ് ഞാൻ. കൊറോണ കഴിഞ്ഞ് എന്നോട് ഒരാള്‍ ചോദിച്ചിട്ടില്ല. വെള്ളപ്പൊക്കത്തിന്റെ സമയത്ത് മൂന്ന് മാസം ഞാൻ ഹോട്ടലില്‍ താമസിച്ചു. ഒരാള്‍ പോലും എന്റെ വീട്ടില്‍ താമസിക്കെന്ന് പറഞ്ഞിട്ടില്ല.
ബിഗ് ബോസ് വീട്ടില്‍ തുടരാൻ എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. ലാലേട്ടനോട് ഞാൻ അപേക്ഷിച്ചതാണ്. എനിക്ക് ദേഷ്യം വന്നത് പിറ്റേ ദിവസം മനുഷ്യത്വമെന്ന് പറഞ്ഞ് അദ്ദേഹം എല്ലാവരെയും സേഫ് ആക്കി. എന്തുകൊണ്ട് എന്നെ സേഫ് ആക്കിയില്ല. ഞാനത്ര ചീത്ത ആളൊന്നും അല്ലല്ലോ.... പുറത്തു വന്ന ശേഷമുള്ള ആ ഒരാഴ്ച ഞാൻ ഒന്നും കഴിച്ചിട്ടില്ല’’ കരഞ്ഞു കൊണ്ട് ജാന്മോണി ചോദിച്ചു.
പുകവലി ശീലത്തെക്കുറിച്ചും ജാന്മോണി സംസാരിച്ചു. ‘‘ഞാൻ മദ്യപിക്കാറില്ല. ഡിപ്രഷന്റെ സമയത്താണ് സിഗരറ്റ് വലിച്ച്തുടങ്ങിയത്. എന്നെ പഠിപ്പിച്ചത് എന്റെ അനിയനാണ്. പുകവലി നിർത്താൻ ആഗ്രഹമുണ്ട്....’’ ജാന്മോണി പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്.
സിബിൻ, പൂജ കൃഷ്ണ എന്നിവരാണ് അവസാനം ബിഗ് ബോസ് വീട്ടില്‍ നിന്നു പുറത്തു പോയത്. ഷോയില്‍ തുടരാൻ പറ്റാത്തത് കാരണം രണ്ട് പേരും പിന്മാറി. ഡിസ്കിന് പരിക്ക് പറ്റിയതാണ് പൂജ പുറത്ത് പോകാൻ കാരണം. മാനസികമായി തകർന്ന സാഹചര്യത്തിലാണ് സിബിൻ ബിഗ് ബോസില്‍ നിന്നും പോയത്.






