
പൂനെ: അമിതവേഗതയില്‍ പേര്ഷേ കാര്‍ രണ്ടു ടെക്കികളെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൗമാരക്കാരന്റെ മുത്തച്ഛന് അറസ്റ്റില്‍. തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവം നടന്ന് മിനിറ്റുകള്‍ക്ക് ശേഷം വീട്ടിടെ ഡ്രൈവറെ കുറ്റം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട് തടഞ്ഞുവെയ്ക്കുകയും പൂട്ടിയിടുകയും ചെയ്തെന്ന ആരോപണത്തിലാണ് അറസ്റ്റ് ചെയ്ത്. ഡ്രൈവറുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
മദ്യപിച്ച് ലക്കുകെട്ട കൗമാരക്കാരന് ഓടിച്ച കാര്‍ ഇടിച്ച് 24 കാരനായ രണ്ട് ടെക്കികള്‍ മരണമടഞ്ഞ സംഭവത്തില്‍ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കൗമാരക്കാരന്റെ മുത്തച്ഛന് ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു. അപകടം നടന്ന് മിനിറ്റുകള്‍ക്ക് ശേഷം ഡ്രൈവറെ കുറ്റപ്പെടുത്താന്‍ ശ്രമിച്ചതായി പൂനെ പോലീസ് ഇന്നലെ പറഞ്ഞു. അപകടത്തിന് ശേഷം, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ സംരക്ഷിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചപ്പോള്‍ മുത്തച്ഛന് ഡ്രൈവറെ പൂട്ടുകയും കുറ്റം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. കുറ്റം ഏറ്റെടുത്താല്‍ പിന്നീട് തന്നെയും മോചിപ്പിക്കുമെന്ന് കുടുംബം ഉറപ്പുനല്‍കിയെന്നും പറഞ്ഞു.
കൗമാരക്കാരന്റെ മുത്തച്ഛനും പിതാവും ചേര്‍ന്ന് ഡ്രൈവറുടെ ഫോണ്‍ എടുത്ത് മെയ് 19 മുതല്‍ മെയ് 20 വരെ അവരുടെ ബംഗ്ലാവിന്റെ വീട്ടുവളപ്പിലെ വീട്ടില്‍ തടവിലാക്കി. എന്നാല്‍ ഭാര്യ ഇയാളെ മോചിപ്പിച്ചതായി ക്രൈംബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. രണ്ട് എഞ്ചിനീയര്‍മാരായ അശ്വിനി കോസ്ത, അനീഷ് അവാധ്യ എന്നിവര്‍ ബൈക്കില്‍ പോകുമ്പോള്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ച പോര്‍ഷെ അവരുടെ ബൈക്കില്‍ പിന്നില്‍ ഇടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
പൂനെയിലെ ഒരു പ്രമുഖ റിയല്റ്ററുടെ മകനാണ് 17 കാരനായ പ്രതി. അപകടസമയത്ത് അമിതമായി മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. എന്നാല്‍ അപകടം നടന്ന 15 മണിക്കൂറിനുള്ളില്‍ ഉപാധികളില്ലാതെ ജാമ്യം ലഭിച്ചു. റോഡപകടങ്ങളെക്കുറിച്ച് 300 വാക്കുകളുള്ള ഒരു ഉപന്യാസം എഴുതാനായിരുന്നു ആവശ്യപ്പെട്ടത്. 15 ദിവസം ട്രാഫിക് പോലീസുകാരോടൊപ്പം പ്രവര്‍ത്തിക്കാനും മദ്യപാന ശീലത്തെക്കുറിച്ച് കൗണ്‍സിലിംഗ് തേടാനും പറഞ്ഞു. എ്ന്നാല്‍ രാജ്യവ്യാപകമായ രോഷത്തിനിടയില്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തീരുമാനം മാറ്റുകയായിരുന്നു.






