
ബാലതാരമയെത്തി നായികയായും സംവിധായികയുമായി തിളങ്ങിയ താരമാണ് ഗീതു മോഹൻദാസ്. 2013-ൽ, ലയേഴ്സ് ഡൈസ് എന്ന സോഷ്യോ പൊളിറ്റിക്കൽ ഫിലിം സംവിധാനം ചെയ്തു, അത് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ നേടിയിട്ടുണ്ട് ഗീതു. 2009-ൽ അൺപ്ലഗ്ഗ്ഡ്, അത് ‘ആർ യു ലിസണിംഗ്?’ എന്ന തന്റെ ആദ്യ ഹ്രസ്വ ഫിക്ഷൻ ഫിലിം നിർമ്മിച്ചു. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ റോട്ടർഡാമിൽ പ്രദർശിപ്പിച്ച ചിത്രം പിന്നീട് 3 അന്താരാഷ്ട്ര അവാർഡുകളും ഇന്ത്യയിലെ ദേശീയ ചലച്ചിത്ര അവാർഡും നേടി.
സോഷ്യൽ മീഡിയയിൽ സജീവമായ ഗീതു കരിയറുമായി ബന്ധപ്പെട്ടുള്ള എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്. താരം ആദ്യമായി സിനിമയിലെത്തുന്നത് മോഹന്‍ലാല്‍ നായകനായി എത്തിയ ‘ഒന്നു മുതല്‍ പൂജ്യം വരെ’ എന്ന ചിത്രത്തിലൂടെയാണ്.
ഇപ്പോഴിതാ ആ ചിത്രം തന്റെ ഏറ്റവും ഇഷ്ടമുള്ള ഏറെ അഭിമാനിക്കുന്ന സിനിമയാണെന്ന് പറയുകയാണ് ഗീതു മോഹന്‍ദാസ്. ‘‘ഞാന്‍ അഞ്ചു വയസ്സില്‍ ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ അന്നുമിന്നും അഭിമാനത്തോടെ ഓര്‍ക്കുന്ന സിനിമയായി മാറുമെന്ന് അറിയില്ലായിരുന്നു. ഇന്നും ആ സിനിമ എനിക്കേറെയിഷ്ടമുള്ള ഒന്നാണ്. ഓരോ പ്രാവശ്യം അത് ടിവിയില്‍ വരുമ്പോഴും ഓരോ പ്രാവശ്യവും ഞാനത് കാണുമ്പോഴും ആ സിനിമ കാലത്തിനു ഒരുപാട് മുന്നേ സഞ്ചരിച്ചതാണെന്ന് തോന്നാറുണ്ട്. ഒരു അഭിനേതാവ് എന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്ന ഒരേ ഒരു ചിത്രം ഒന്നു മുതല്‍ പൂജ്യം വരെ ആണ്...’’ ഗീതു മോഹന്‍ദാസ് പറയുന്നു.
1986 ല്‍ രഘുനാഥ് പലേരി എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഒന്നു മുതല്‍ പൂജ്യം വരെ. മോഹൻലാൽ, ഗീതു മോഹൻദാസ്, ആശ ജയറാം തുടങ്ങിയവർ അഭിനയിച്ച സിനിമയാണത്. രഘുനാഥ് പലേരിയുടെ തന്നെ ആകാശത്തേക്കൊരു ജാലകം എന്ന ചെറുകഥയെ ആസ്പദമാക്കി ചിത്രീകരിച്ച ഈ ചിത്രം സംവിധായകനുൾപ്പെടെ പലരുടെയും ആദ്യ സംരംഭമായി മാറുകയും ചെയ്തു. അലീനയുടെയും ദീപമോളുടെയും വീട്ടിലെ ഒരു ഫോണിന്റെ ആത്മകഥയാണ് ഈ സിനിമ. കരയുകയും ചിരിക്കുകയും ചെയ്യുന്ന ഒരു ഫോൺ ആയിരുന്നു അത്.






