
നാടകത്തിൽ നിന്നും സീരിയൽ രംഗത്തെത്തി അവിടെ നിന്നും ബിഗ് സ്ക്രീനിൽ വേറിട്ട കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷക പ്രീതി നേടിയെടുത്ത താരമാണ് സുരഭി ലക്ഷ്മി. മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് സുരഭി
ജിതിന് ലാല്‍ സംവിധാനം ചെയ്ത് ടൊവിനോ തോമസ് മുഖ്യ കഥാപാത്രമായി എത്തിയ അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിലെ മൂന്ന്ഏ നായികമാരിൽ ഒരാളാണ്. ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടതും നിരൂപക പ്രശംസയും സുരഭി ലക്ഷ്മിയുടെ നായിക കഥാപാത്രം നേടി.
ഇപ്പോഴിതാ തന്റെ കോളേജ് ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് സുരഭി. താൻ ഹോസ്റ്റലില്‍ ഇറങ്ങി നടക്കുമ്പോൾ ജൂനിയേഴ്സ് പേടിച്ച് മാറിനില്‍ക്കുമായിരുന്നു എന്നാണ് സുരഭി പറയുന്നത്.
"കോളേജില്‍ ഫസ്റ്റ് ഇയര്‍ പിള്ളേര് വരുമ്പോൾ ആദ്യത്തെ രണ്ട് മൂന്ന് ദിവസം അങ്ങോട്ട് ചെല്ലാറില്ല. ബാക്കിയുള്ളവരെല്ലാം അപ്പോഴേക്കും ജൂനിയേഴ്സുമായി സെറ്റ് ആയിരിക്കും. ‘നീയൊക്കെ ഇങ്ങനെ നിന്നോ, സുരഭി വരട്ടെ’ ഇങ്ങനെ പറഞ്ഞ് ജൂനിയര്‍ പിള്ളേരെ ചിലര്‍ വിരട്ടുമായിരുന്നു. ഞാന്‍ ഹോസ്റ്റലില്‍ ഇറങ്ങി നടക്കുമ്പോൾ ജൂനിയേഴ്സ് പേടിച്ച് മാറിനില്‍ക്കുമായിരുന്നു. ഡിഗ്രി സെക്കന്‍ഡ് ഇയര്‍ പഠിക്കുമ്പോഴായിരുന്നു ഈ സംഭവവികാസങ്ങള്‍. ഞങ്ങള്‍ ഞങ്ങളുടെ സീനിയേഴ്സുമായി നല്ല കമ്പനിയായിരുന്നു. ഇപ്പോള്‍ ജൂനിയേഴ്സായി പഠിച്ച കുട്ടികളോട് ഉള്‍പ്പെടെ നല്ല കൂട്ടാണ്.
കോളേജില്‍ പഠിക്കുമ്പോൾ വേറെയും തമാശകള്‍ ഉണ്ടായിട്ടുണ്ട്.
‘ബഡ്സ് ഡേ എന്നൊരു ഡേ ഞാന്‍ ഉണ്ടാക്കി. വി സിയുടെ കാര്‍ തടഞ്ഞ് നിര്‍ത്തി സാര്‍ ഇന്ന് ബഡ്സ് ഡേ ആണ്, ചെവിയില്‍ ബഡ്സ് ഇടണം എന്ന് പറഞ്ഞിട്ടുണ്ട്. തിയേറ്റര്‍ ഡേ, ടീച്ചേഴ്സ് ഡേ, മദേഴ്സ് ഡേ അതുപോലെ… വി സിയെ വരെ ഞാന്‍ പറ്റിച്ചിട്ടുണ്ട്. ഞാന്‍ കോളേജ് വൈസ് ചെയര്‍പേഴ്സണും ആയിരുന്നു. കോളേജിലെ പേരുകേട്ട ചട്ടമ്പി, റാങ്ക് ഹോള്‍ഡര്‍, ജൂനിയേഴ്സിന്റെ പേടി സ്വപ്നം, കോളേജിലെ വൈസ് ചെയര്‍പേഴ്സണ്‍ തുടങ്ങി നിരവധി റോളുകള്‍ എനിക്ക് കോളേജിലുമുണ്ടായിരുന്നു... " സുരഭി പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.






