
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാമത്തെയും അവസാനത്തെയൂം സമ്പൂര്‍ണ്ണ ബജറ്റ് അവതരണം ധനമന്ത്രി തുടങ്ങി. തന്റെ അഞ്ചാമത്തെയും രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെയും സമ്പൂര്‍ണ ബജറ്റ് അവതരണത്തിനായി ഒമ്പത് മണിയോടെ ധനമന്ത്രി സഭയിലെത്തിയിരുന്നു. ബജറ്റില്‍ ആദ്യം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയുള്ള പ്രഖ്യാപനം നടത്തി.
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെ അവകാശം സംരക്ഷിക്കും. ക്ഷേമപെന്ഷന് കുടിശ്ശിക ഉടന്‍ തീര്‍ക്കുമെന്നും പറഞ്ഞു. സർവീസ് പെൻഷൻ കുടിശിക 600 കുടിശികയും ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡുവും ഈ സാമ്പത്തിക വർഷം നൽകും. ശമ്പള പരിഷ്കരണ കുടിശികയുടെ രണ്ട് ഗഡു ഈ വർഷം പിഎഫിൽ ലയിപ്പിക്കും. ഡി എ കുടിശികയുടെ ലോക്ക് ഇൻ പിരീഡ് ഒഴിവാക്കും. രണ്ട് ഗഡുവിൻ്റെ ലോക്ക് ഇൻ പിരീഡാണ് ഒഴിവാകുക. സർവീസ് പെൻഷൻ പരിഷ്ക്കരണതിന്റെ കുടിശ്ശിക 600 കോടി ഫെബ്രുവരിയിൽ വിതരണം ചെയ്യും.
സംസ്ഥാനം വലിയ പ്രതിസന്ധി ഘട്ടം തരണം ചെയ്തെന്നും എല്ലാം നിലച്ചു പോകുന്ന സ്ഥിതി മറകടന്നുവെന്നും ധനമന്ത്രി പറഞ്ഞു. നാടിന്റെ മുന്നേറ്റത്തെ സഹായിക്കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും തൊഴിലും തൊഴില്‍ സാഹചര്യങ്ങളും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അതിനായുള്ള പദ്ധതികള്‍ ഉണ്ടെന്നും പറഞ്ഞു. സാമൂഹ്യക്ഷേമ മേഖലയിലടക്കം നേട്ടങ്ങളുണ്ടാകും. മെച്ചപ്പെട്ട ധനസ്ഥിതിയിലേക്ക് സംസ്ഥാനം മുന്നേറും. ധന ഞെരുക്കം ജനങ്ങളോട് തുറന്നുപറഞ്ഞു. വികസനം പരിശോധിക്കുന്ന ആർക്കും സാമ്പത്തിക മുന്നേറ്റത്തിന് ടേക് ഓഫിന് ഒരുങ്ങി നിൽക്കുകയാണെന്ന വിവരം മനസ്സിലാകുമെന്നും വളർച്ചാ നിരക്ക് ഇനിയും മെച്ചപ്പെടുമെന്നും പറഞ്ഞു.
പശ്ചാത്തല മേഖലയുടെ വികസനം തടസപ്പെടരുതെന്ന നിലപാട് സ്വീകരിച്ചു. ഡിഎ കുടിശിക തീർക്കലാണ് സർക്കാരിന് മുന്നിലുള്ള പ്രധാന കടമ്പയെന്നും പറഞ്ഞു. നേരത്തേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രംഗത്ത് വന്നപ്പോള്‍ സ്പീക്കര്‍ അനുകൂലിച്ചിരുന്നു. സംസ്ഥാന ബജറ്റിന് മുന്‍പ് തലേ ദിവസം പതിവായി നല്കുന്ന സാമ്പത്തീക അവലോകന റിപ്പോര്‍ട്ട് നല്കാതിരുന്നതിനാല് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അതൃപ്തി ഉന്നയിച്ചു. ആവശ്യം ന്യായമാണെന്നും ഭാവിയില്‍ ഇത്തരത്തില്‍ സര്‍വേ റിപ്പോര്‍ട്ട് മുമ്പേ നല്‍കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ഒരു സ്ഥിതി ഇനിയുണ്ടാകില്ലെന്ന് നേരത്തേ സ്പീക്കര്‍ വാക്കു നല്‍കിയത് പ്രതിപക്ഷ നേതാവ് ഓര്‍മ്മിപ്പിക്കാനും മറന്നില്ല.






