
തിരുവനന്തപുരം: കാലടി സംസ്കൃതസര്കലാശാല പരീക്ഷാ കണ്ട്രോളര് ചുമതലയില്‍നിന്ന് ഡോ: ലിസി മാത്യുവിനെ മാറ്റി. പകരം സംസ്കൃതവിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ: വി.കെ. ഭവാനിക്കു ചുമതല നല്കി.
ബി.എഫ്.എ. തോറ്റ വിദ്യാര്‍ഥിക്ക് എം.എഫ്.എ. പ്രവേശനം നല്‍കിയതുമായി ബന്ധപ്പെട്ട രേഖകള്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കു കൈമാറിയതിനു പിന്നാലെയാണ് വൈസ് ചാന്‍സലര്‍ ഡോ: സിസാ തോമസിന്റെ നടപടി. സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം കൂടിയായ ലിസി മാത്യു പി.വി.സിയുടെ ചുമതലയും വഹിക്കുന്നുണ്ട്. മന്ത്രി എം.ബി. രാജേഷിന്റെ ഭാര്യ ഡോ: നികിതാ കണിച്ചേരിയെ സംസ്കൃതസര്വകലാശാലയിലും സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേ ഷിന്റെ ഭാര്യ ഡോ: പ്രിയാ വര്‍ഗീസിനെ കണ്ണൂര്‍ സര്‍കലാശാലയിലും അധ്യാപകരായി നിയമിച്ച സെലക്ഷന് കമ്മിറ്റിയില്‍ ലിസി മാത്യു വിദഗ്ധാംഗമായിരുന്നു. മുന്‍ വി.സി. ഡോ. കെ.കെ. ഗീതാകുമാരിയുടെ എല്ലാ ഉത്തരവും റദ്ദാക്കാനും ഉദ്യോഗസ്ഥരെയെല്ലാം മാറ്റി ഓഫീസ് അഴിച്ചുപണിയാനും സിസ തോമസ് ഉത്തരവിട്ടു. ഗീതാകുമാരി പദവിയൊഴിഞ്ഞശേഷവും ഔദ്യോഗിക പാസ്വേഡ് ഉപയോഗിച്ച് നാല്‍പ്പതോളം ഫയലുകള്‍ അംഗീകരിച്ചതായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി പരാതിപ്പെട്ടിരുന്നു.
ഇതു ശരിയാണെന്ന് രജിസ്ട്രാറുടെ അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് മുന്‍ വി.സിയുടെ ഉത്തരവുകള്‍ റദ്ദാക്കാനും ഉദ്യോഗസ്ഥരെ അപ്പാടെ മാറ്റാനും പുതിയ വി.സി. ഉത്തരവിട്ടത്. ഒഴിവാക്കിയ ഉദ്യോഗസ്ഥരില്‍ ആരെയും സര്‍വകലാശാല ക്യാമ്പസിനു പുറത്തേക്ക് സ്ഥലംമാറ്റിയിട്ടില്ല.




