
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് സർക്കാരിനുമെതിരെ കടുത്ത വിമർശനങ്ങളുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ. നവകേരളം ഉണ്ടായത് പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷമല്ലെന്നും, 1956 നവംബർ ഒന്നിനാണ് കേരളം ആ പദവിയിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. പുന്നപ്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന കുന്തവും കുടച്ചക്രവുമാണെന്ന് പറഞ്ഞ സജി ചെറിയാനെ അന്ന് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടതായിരുന്നു. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ അഞ്ച് പഞ്ചായത്തുകളാണ് സജി ചെറിയാന്‍ ബിജെപിക്ക് കൊടുത്തത്. കഴിഞ്ഞ തവണ ഏഴു പഞ്ചായത്തുണ്ടായിരുന്ന സിപിഐഎമ്മിന് രണ്ടായി ചുരുങ്ങി. . സജി ചെറിയാന്‍ പറഞ്ഞിട്ടാണ് ഗോപകുമാറിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതെന്നും ജി സുധാകരന്‍ പറഞ്ഞു.
സിപിഐഐം ഇനി കേരളത്തില്‍ വളരില്ല. പടുകുഴിയിലേക്ക് പോകുന്ന സിപിഐഎമ്മിനെ കൈപിടിച്ചുയര്‍ത്താന്‍ കഴിയുന്ന ഒറ്റ നേതാവില്ല. താഴെ മുതല്‍ പൊളിറ്റിക്കല്‍ ക്രിമിനലിസം വളരുന്നു. തന്നെ പടുകുഴിയില്‍ ചവിട്ടിത്താഴ്ത്തുമെന്ന് പറയുന്നതിന് പകരമാണ് മുഖ്യമന്ത്രി ആ വാക്ക് ഉപയോഗിച്ചത്. പിണറായി വിജയന്‍ ഇന്നുവരെ കുട്ടനാട്ടിലെ വയല്‍വരമ്പത്തു കൂടി നടന്നിട്ടുണ്ടോ എന്നും ജി സുധാകരന്‍ ചോദിച്ചു.






