
ഗുജറാത്തിലെ ജനങ്ങളെക്കുറിച്ച് നടത്തിയ പരാമർശം വലിയ വിവാദമായതിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ക്ഷമാപണം നടത്തി. ഗുജറാത്തിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്താൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ പ്രസ്താവനയിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ ഞാൻ നടത്തിയ ചില പരാമർശങ്ങൾ ബോധപൂർവം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ്. എങ്കിലും, ഞാൻ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു. ഗുജറാത്തിലെ ജനങ്ങളെ വേദനിപ്പിക്കാൻ ഞാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. അവർക്കായി എപ്പോഴും ഉന്നതമായ ബഹുമാനം നൽകിയിട്ടുണ്ട്, അത് തുടരുകയും ചെയ്യും," ഖാർഗെ എക്സിൽ കുറിച്ചു.






