
ഇക്കഴിഞ്ഞ ദിവസമായിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകന് ഇസഹാക്കിന്റെ ഏഴാം ജന്മദിനം. പതിനാലു വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം ചാക്കോച്ചനും പ്രിയയ്ക്കും കിട്ടിയ ദൈവാനുഗ്രഹമാണ് ഇസുക്കുട്ടന്. തങ്ങളുടെ ജീവിതം സ്വര്ഗ്ഗതുല്യമാക്കിയത് ഇസുവാണെന്നും തങ്ങളുടെ ജീവിതത്തിലേക്ക് ഇസുവിനെ തന്നതിന് ദൈവത്തിന് നന്ദി പറയാത്ത ഒരു ദിവസം പോലും കടന്നു പോകാറില്ലെന്നും കുഞ്ചാക്കോ ബോബന് മകന് ആശംസ പങ്കിട്ട് വൈകാരികമായി കുറിച്ചിരുന്നു.
ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്റെ അടുത്ത സുഹൃത്തും അഭിനേതാവും സംവിധായകനുമൊക്കെയായ രമേഷ് പിഷാരടി ഹൃദയത്തില്‍ ചാലിച്ച ജന്മദിനാശംസകള് ഇസുക്കുട്ടനു വേണ്ടി കുറിക്കുകയാണ്.
‘‘ചില ദിനങ്ങൾ പൊടുന്നനെ പ്രിയപ്പെട്ടതാകും... തീയതി കുറിച്ച് കാത്തിരിക്കാനാവില്ല; കാത്തിരുന്നത് ഈ തീയതിക്കാണ് എന്ന് കുറിക്കാനാണ് ഓരോ പിറന്നാളും ....വീണ്ടും വീണ്ടും. ...ഈസുവിന് പിറന്നാൾ ആശംസകൾ...’’ എന്നാണ് ചാക്കോച്ചനും താനും മക്കളെയും എടുത്തുപിടിച്ച് നിൽക്കുന്ന പഴയകാല ചിത്രത്തിനൊപ്പം പിഷാരടി കുറിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനെയും പ്രിയയെയും ടാഗ് ചെയ്താണ് രമേഷ് പിഷാരടിയുടെ കുറിപ്പ്. കുറിപ്പിനു താഴെ ‘സുഖത്തിലും ദുഃഖത്തിലും ഒപ്പമുള്ള ഞങ്ങളുടെ പിഷു...’ എന്നാണ് പ്രിയ കമന്റിട്ടിരിക്കുന്നത്. അതിന് ഷറഫുദ്ദീന് നല്കിയ മറുപടി കമന്റും ശ്രദ്ധിക്കപ്പെടുന്നുണ്ട്. പ്രിയയെ ടാഗ് ചെയ്ത്, ‘ഇനി വെറും പിഷു അല്ല, എംഎല്‍എ’ എന്നാണ് ഷറഫുദ്ദീന് കുറിച്ചിരിക്കുന്നത്. പാലക്കാണ് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഇത്തവണ പിഷാരടി മത്സരിച്ചിരുന്നു.
സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ചാക്കോച്ചനും രമേഷ് പിഷാരടിയും. അടുത്തകാലത്തായി കുഞ്ചാക്കോ ബോബന്റെയും കുടുംബത്തിന്റെയും ഒപ്പം വെക്കേഷന് യാത്രകളില്‍ രമേഷ് പിഷാരടിയെയും കുടുംബത്തെയും കാണാറുണ്ട്. സൗഹൃദത്തെക്കാളുപരി വലിയൊരു ആത്മബന്ധം ഇവര്‍ക്കിടയില്‍ വളര്‍ന്നിട്ടുണ്ട്.
നിരവധി ആരാധകരും പിഷരടിയുടെ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്. ‘അടുത്ത ദുൽഖറും പ്രണവും..., മമ്മൂക്കയേയും ലാലേട്ടനെയുംപോലെ വലിയ നടന്മാർ ആകട്ടെ...’ എന്നതടക്കമാണ് കമന്റുകള്‍. പിഷാരടിയേയും ചാക്കോച്ചനേയും പോലെ ഇരുവരുടെയും മക്കളും അടുത്ത സുഹൃത്തുക്കളാണ്.






