
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില റെക്കോർഡുകൾ തകർത്ത് കുതിക്കുകയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളും പ്രാദേശികമായ ആവശ്യകത വർധിച്ചതും സ്വർണത്തിന് പുറമെ വെള്ളിയുടെ വിലയും കുത്തനെ ഉയരാൻ കാരണമായി.
22 കാരറ്റ് സ്വർണത്തിന് ഇന്ന് രാവിലെ പവന് 600 രൂപ കൂടി ഉയർന്നതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,14,240 രൂപയിലെത്തി. ഗ്രാമിന് 14,280 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഗ്രാമിന് 75 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് 22 കാരറ്റ് സ്വർണത്തിന്റെ വിലയാണ്. ആഭരണങ്ങൾ മാത്രം ലഭ്യമാകുന്ന മറ്റ് കാരറ്റുകളിലും വലിയ വിലക്കയറ്റം ദൃശ്യമാണ്.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,735 രൂപയും പവന് 93,080 രൂപയുമാണ് വില. 14 കാരറ്റ് സ്വർണം ഗ്രാമിന് 9,135 രൂപ നിരക്കിലും (പവന് 73,080) 9 കാരറ്റ് സ്വർണം ഗ്രാമിന് 5,890 രൂപ നിരക്കിലും (പവന് 47,120) വ്യാപാരം നടക്കുന്നു. എന്നാൽ ഈ താഴ്ന്ന കാരറ്റുകളിൽ സ്വർണ്ണക്കട്ടികളോ കോയിനുകളോ ലഭ്യമാകില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
അതേ സമയം, രാജ്യത്തെ സ്വര്‍ണ്ണ- വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കി. 2026 ഏപ്രില്‍ 1 മുതല്‍ 2029 മാര്‍ച്ച് 31 വരെയുള്ള മൂന്ന് വര്‍ഷത്തേക്കാണ് ഈ അനുമതി. പട്ടികയിലുള്ള ബാങ്കുകളില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, റഷ്യന്‍ ബാങ്കായ സ്‌ബെര്‍ ബാങ്ക് എന്നിവയ്ക്ക് സ്വര്‍ണ്ണം മാത്രമേ ഇറക്കുമതി ചെയ്യാന്‍ അനുവാദമുള്ളൂ. മറ്റുള്ള ബാങ്കുകള്‍ക്ക് വെള്ളിയും ഇറക്കുമതി ചെയ്യാം.






