
ആലപ്പുഴ : സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ കണക്കൂട്ടലുകള്‍ പിഴിച്ചു എന്‍ഡിഎ നേതൃത്വം .പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാതെ എൻഡിഎ സ്ഥാനാർഥികൾ .ചെങ്ങന്നൂരില്‍ സജി ചെറിയാനെതിരെ രണ്ടാം തവണയും മത്സിരച്ച ബിജെപി നേതാവ് ബി.ഗോപകുമാറിന് 3500 വോട്ടും കുറഞ്ഞു. ശക്തമായ മത്സരം നടന്ന ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളിൽ ആറായിരത്തിലേറെ വോട്ടാണ് കുറഞ്ഞത്. മാവേലിക്കരയിൽ 7000 വോട്ടും കുറഞ്ഞു.
ജില്ലയില്‍ ഹരിപ്പാട് മണ്ഡലത്തിൽ മാത്രം മാണ് ബിജെപി ലീഡ് ഉയർത്തിയത് . 12,000 വോട്ട് എൻഡിഎയ്ക്കു കൂടുതൽ നേടാനായി. കായംകുളത്ത് 5500 വോട്ടും അരൂർ, ചേർത്തല എന്നിവിടങ്ങളിൽ 3000 വോട്ടും കുട്ടനാട്ടിൽ 2000 വോട്ടും കൂടുതൽ നേടാനായി.
2021ലെ നിയമസഭ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ജില്ലയിലെ നാലു മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർഥികൾക്കു വോട്ടു കുറഞ്ഞു. ആലപ്പുഴ, അമ്പലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളിലാണു വോട്ട് കുറഞ്ഞത്. 2024ലെ ലോക്സഭ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 7 മണ്ഡലങ്ങളിലാണു വോട്ട് കുറഞ്ഞത്. കുട്ടനാട്, ചെങ്ങന്നൂർ മണ്ഡലങ്ങളിൽ മാത്രമാണ് അൽപമെങ്കിലും വോട്ട് കൂടിയത്. 2025ലെ തദ്ദേശ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഹരിപ്പാട് മണ്ഡലത്തിൽ മാത്രമാണു വോട്ട് കൂടിയത്.
അതേസമയം സംസ്ഥാനത്ത് 2021 ൽ 39.41 ശതമാനം വോട്ട് വിഹിതം നേടിയ യുഡിഎഫ് 2026ൽ വോട്ട് വിഹിതം 46.5 ശതമാനമായി ഉയർത്തി. 7.09 ശതമാനം വോട്ട് വിഹിതമാണ് ഇത്തവണ യുഡിഎഫിന് വർധിച്ചത്. എൽഡിഎഫിന് 2021 ൽ 45.28 ശതമാനം വോട്ട് ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ 37.6 ശതമാനം വോട്ട് മാത്രമാണ് എൽഡിഎഫിന് ലഭിച്ചത്. 7.68 ശതമാനം വോട്ടിന്റെ് കുറവുണ്ടായി. മൂന്ന് മണ്ഡലങ്ങളിൽ ജയിച്ച് ബിജെപി വീണ്ടും അക്കൗണ്ട് തുറന്നപ്പോൾ എൻഡിഎയ്ക്ക് 1.66 ശതമാനം വോട്ടിന്റെ് വർധനയുണ്ടായി. 2021ൽ 12.54 ശതമാനം വോട്ടുണ്ടായിരുന്ന എൻഡിഎ ഇത്തവണ 14.2 ശതമാനമായി വോട്ട് വിഹിതം ഉയർത്തി.






