More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

യുവതിയെ കെട്ടിയിട്ട് മർദ്ദിച്ചു, തല മുണ്ഡനം ചെയ്തു, മുഖത്ത് കരി ഓയിൽ പുരട്ടി; ക്രൂരതയുടെ വീഡിയോ പുറത്ത്

Authored by Web Desk | Last updated: 19 Jun 2026, 3:07 PM | 2 min read

Print
യുവതിയെ കെട്ടിയിട്ട് മർദ്ദിച്ചു, തല മുണ്ഡനം ചെയ്തു, മുഖത്ത് കരി ഓയിൽ പുരട്ടി; ക്രൂരതയുടെ വീഡിയോ പുറത്ത്
കോറിയ: ഛത്തീസ്ഗഢിലെ കോറിയ ജില്ലയിൽ ഭർത്താവിന്റെ ക്രൂരമായ ഗാർഹിക പീഡനത്തിന് ഇരയായി വിവാഹിതയായ യുവതി. കൈകാലുകൾ കെട്ടിയിട്ട് തലമുണ്ഡനം ചെയ്യുകയും മുഖത്ത് കരി ഓയിൽ പുരട്ടുകയും ചെയ്ത ശേഷം ഭർത്താവ് യുവതിയെ നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചതായാണ് പരാതി. മക്കളുടെ മുന്നിൽ വെച്ചായിരുന്നു ഈ ക്രൂരത മുഴുവൻ അരങ്ങേറിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പോലീസ് പ്രതിക്കെതിരെ കൂടുതൽ കടുത്ത വകുപ്പുകൾ ചുമത്തി കേസെടുത്തു.


കോറിയ സ്വദേശിനിയായ താരയും ഭർത്താവ് ജിതേന്ദ്ര ഘാസിയയും പ്രണയിച്ച് വിവാഹിതരായവരാണ്. 15 വർഷം നീണ്ട ദാമ്പത്യത്തിൽ ഇവർക്ക് നാല് മക്കളുണ്ട്. എന്നാൽ വർഷങ്ങളായുള്ള കുടുംബവഴക്കും സാമ്പത്തിക പ്രതിസന്ധിയും ഭർത്താവിന്റെ പീഡനവും കാരണം താര മക്കളുമായി മാറിത്താമസിക്കുകയായിരുന്നു. വീട്ടുജോലി ചെയ്താണ് ഇവർ കുടുംബം പുലർത്തിയിരുന്നത്.


കഴിഞ്ഞ ജൂൺ 14-നാണ് സംഭവം നടക്കുന്നത്. താരയെ സഹായിച്ചിരുന്ന ഒരു സുഹൃത്തിന്റെ വീട്ടിൽ കഴിഞ്ഞിരുന്ന ഇവരെ ഭർത്താവ് ജിതേന്ദ്ര ഘാസിയ തിരഞ്ഞുപിടിച്ച് കണ്ടെത്തുകയായിരുന്നു. സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വീടിന് പുറത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ഇയാൾ താരയ്ക്ക് നേരെ അവിഹിതബന്ധം ആരോപിക്കുകയും ചീത്തവിളിക്കുകയും ചെയ്തു. തുടർന്ന് കൈകാലുകൾ കയറുകൊണ്ട് കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് താര പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. തലമുണ്ഡനം ചെയ്ത ശേഷം മുഖത്ത് എഞ്ചിൻ ഓയിലും കരിയും പുരട്ടി. തുടർന്ന് നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചു. എതിർത്തപ്പോൾ ജീവനോടെ കത്തിക്കുമെന്നും ഭീഷണിപ്പെടുത്തി.


ക്രൂരതയുടെ ആക്കം കൂട്ടാൻ സ്വന്തം മക്കളെപ്പോലും പ്രതി ഇതിനായി ഉപയോഗിച്ചു. അമ്മയെ മാറിമാറി തല്ലാൻ ഇയാൾ മക്കൾക്ക് നിർദ്ദേശം നൽകി. കൂടാതെ മക്കളിലൊരാളെക്കൊണ്ട് അമ്മയ്ക്ക് മൂത്രം നൽകാൻ നിർബന്ധിച്ചതായും, പിന്നീട് പ്രതി തന്നെ നേരിട്ട് തന്റെ മൂത്രം കുടിപ്പിച്ചതായും യുവതി വെളിപ്പെടുത്തി. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ, ഭാര്യ തന്നെ ഉപേക്ഷിച്ച് മറ്റൊരു പുരുഷനൊപ്പം താമസിക്കുകയാണെന്നും മുൻപും പലർക്കുമൊപ്പം ഒളിച്ചോടിയിട്ടുണ്ടെന്നും പ്രതി ആരോപിക്കുന്നത് കേൾക്കാം.


എന്നാൽ ഈ ആരോപണങ്ങളെല്ലാം താര നിഷേധിച്ചു. വിവാഹത്തിന്റെ ആദ്യ നാളുകൾ മുതൽ ഭർത്താവ് തന്റെ സ്വഭാവത്തെ സംശയിച്ചിരുന്നുവെന്നും സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം മർദ്ദിച്ചിരുന്നുവെന്നും അവർ പോലീസിനോട് പറഞ്ഞു. നാല് മക്കൾ ഉണ്ടായതിന് ശേഷം താൻ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നുവെന്നും ഇയാൾക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്നും താര ആവശ്യപ്പെട്ടു


യുവതി ആദ്യം പരാതി നൽകിയപ്പോൾ ഭാരതീയ ന്യായ സംഹിതയിലെ ഗാർഹിക പീഡനം (സെക്ഷൻ 85), മർദ്ദനം (സെക്ഷൻ 115(2)), അസഭ്യം പറയൽ (സെക്ഷൻ 296), ഭീഷണിപ്പെടുത്തൽ (സെക്ഷൻ 351(2)) എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരുന്നത്. എന്നാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കേസിന്റെ വ്യാപ്തി ബോധ്യപ്പെട്ടതായും പ്രതിക്കെതിരെ കൂടുതൽ ഗുരുതരമായ കുറ്റങ്ങൾ ചുമത്തുമെന്നും കോറിയ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് സുരേഷ് ചൗബെ വ്യക്തമാക്കി. മദ്യപിച്ചെത്തി മർദ്ദിച്ചുവെന്നായിരുന്നു യുവതി ആദ്യം നൽകിയ പരാതിയെന്നും വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കൂടുതൽ വകുപ്പുകൾ ചേർത്ത് പ്രതിയെ റിമാൻഡ് ചെയ്യാനായി കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

Tags

  • crime
  • urine drink
  • physical abuse

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

‘അമ്മ’യുടെ പ്രതിസന്ധിക്ക് കാരണം ചില അംഗങ്ങൾ; വനിതാ നേതൃത്വത്തെ കുറ്റപ്പെടുത്താനാകില്ലെന്ന് ജഗദീഷ്

‘അമ്മ’യുടെ പ്രതിസന്ധിക്ക് കാരണം ചില അംഗങ്ങൾ; വനിതാ നേതൃത്വത്തെ കുറ്റപ്പെടുത്താനാകില്ലെന്ന് ജഗദീഷ്

‘അമ്മ’യുടെ ആഭ്യന്തര വിഷയങ്ങളിൽ സർക്കാർ ഇടപെടേണ്ട സാഹചര്യമില്ല; കൂട്ടരാജിയിൽ പ്രതികരിച്ച് പി.സി. വിഷ്ണുനാഥ്

‘അമ്മ’യുടെ ആഭ്യന്തര വിഷയങ്ങളിൽ സർക്കാർ ഇടപെടേണ്ട സാഹചര്യമില്ല; കൂട്ടരാജിയിൽ പ്രതികരിച്ച് പി.സി. വിഷ്ണുനാഥ്

‘സമാധാനമുണ്ട്, പറയാനുള്ളതെല്ലാം പറഞ്ഞു; അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ അൻസിബയുടെ പ്രതികരണം

‘സമാധാനമുണ്ട്, പറയാനുള്ളതെല്ലാം പറഞ്ഞു; അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ അൻസിബയുടെ പ്രതികരണം

നീറ്റ് പരീക്ഷ വലിയ കടുപ്പമില്ലായിരുന്നു, എന്നാൽ മുമ്പത്തെക്കാൾ കഠിനമെന്ന് വിദ്യാർത്ഥികൾ

നീറ്റ് പരീക്ഷ വലിയ കടുപ്പമില്ലായിരുന്നു, എന്നാൽ മുമ്പത്തെക്കാൾ കഠിനമെന്ന് വിദ്യാർത്ഥികൾ

വി.എം. സുധീരനെ വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ; രാഷ്ട്രീയ നിലപാടുകളിലും പ്രവർത്തനങ്ങൾക്കുമെതിരെ പരാമർശം

വി.എം. സുധീരനെ വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ; രാഷ്ട്രീയ നിലപാടുകളിലും പ്രവർത്തനങ്ങൾക്കുമെതിരെ പരാമർശം

ലഹരി കടത്തിന് ആംബുലൻസ് വരെ ഉപയോഗിക്കുന്നു; ഓൺലൈൻ ഡെലിവറി ജീവനക്കാർക്ക് അവസാന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

ലഹരി കടത്തിന് ആംബുലൻസ് വരെ ഉപയോഗിക്കുന്നു; ഓൺലൈൻ ഡെലിവറി ജീവനക്കാർക്ക് അവസാന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി