
പൂനെയിലെ ഹൗസിങ് സൊസൈറ്റികള്‍ക്ക് വിതരണം ചെയ്യുന്ന ടാങ്കര്‍ വെള്ളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കയുയര്‍ത്തിക്കൊണ്ട് ഒരു വ്യവസായി പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്. പൂനെ സ്വദേശിയായ വിനീത് കെ. എന്ന വ്യക്തിയാണ് തങ്ങളുടെ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍ ഈ ആഴ്ച സ്വകാര്യ ടാങ്കറുകള്‍ വഴി വിതരണം ചെയ്ത ചെളിനിറഞ്ഞ ബ്രൗണ്‍ നിറത്തിലുള്ള വെള്ളത്തിന്റെ ചിത്രം എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചത്. 'പ്രിസര്‍വേറ്റീവുകളൊന്നും ചേര്‍ത്തിട്ടില്ല, ടാങ്കറുകള്‍ എത്തിച്ച വെള്ളത്തിന്റെ യഥാര്‍ത്ഥ നിറമാണിത്' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഈ ചിത്രം പോസ്റ്റ് ചെയ്തത്.
തങ്ങളുടെ ഹൗസിങ് സൊസൈറ്റിയിലെ താമസക്കാര്‍ പ്രതിവര്‍ഷം ഏകദേശം 70 ലക്ഷം രൂപയാണ് ടാങ്കര്‍ വെള്ളത്തിനായി മാത്രം ചിലവഴിക്കുന്നതെന്ന് വിനീത് അവകാശപ്പെടുന്നു. ഇത്രയും വലിയ തുക നല്‍കിയിട്ടും നിത്യോപയോഗത്തിന് പോലും ഒട്ടും അനുയോജ്യമല്ലാത്ത രീതിയിലുള്ള മലിനജലമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. തങ്ങളുടെ അവസ്ഥ ഇതാണെങ്കില്‍ നഗരത്തിലെ ഹോട്ടലുകളിലും വഴിയോര കച്ചവടക്കാര്‍ക്കും ലഭിക്കുന്ന വെള്ളത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് അദ്ദേഹം ചോദിക്കുകയും, ടാങ്കര്‍ ഓപ്പറേറ്റര്‍മാരുടെ ഗുണനിലവാര പരിശോധനകളെ ചോദ്യം ചെയ്യുകയും ചെയ്തു.
കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ നഗരം വലിയൊരു പൊതുജനാരോഗ്യ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. വീട്ടുജോലികള്‍ക്കും കുടിക്കാനുമായി ഇത്തരം മോശം വെള്ളം നിരന്തരം ഉപയോഗിക്കുന്നത് ചര്‍മ്മരോഗങ്ങള്‍ക്കും ജലജന്യ രോഗങ്ങള്‍ക്കും കാരണമാകുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. 1 കോടി മുതല്‍ 1.5 കോടി രൂപ വരെ മുടക്കി ഫ്‌ലാറ്റുകള്‍ വാങ്ങിയ ആളുകള്‍ക്ക് പോലും അടിസ്ഥാന ആവശ്യത്തിന് അങ്ങേയറ്റം മോശം സാഹചര്യങ്ങളില്‍ ജീവിക്കേണ്ടി വരുന്നുവെന്നും പൂനെയെ കാത്തിരിക്കുന്നത് ഒരു 'നിശബ്ദ ആരോഗ്യ പാന്‍ഡെമിക്' ആണെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.
നഗരത്തിലെ ജലക്ഷാമം കാരണം പല പ്രദേശങ്ങളും സ്വകാര്യ ജലടാങ്കറുകളെ പൂര്‍ണ്ണമായി ആശ്രയിക്കുന്നതിനാല്‍ ഈ പോസ്റ്റ് പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും നിരവധി പേര്‍ ഇതിനോട് പ്രതികരിക്കുകയും ചെയ്തു. ടാങ്കര്‍ വിതരണങ്ങളില്‍ കര്‍ശനമായ നിരീക്ഷണം വേണമെന്നും, കൃത്യമായ ഇടവേളകളില്‍ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നും, വിതരണക്കാരും നഗരസഭാ അധികൃതരും ഇതില്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഇതോടെ വീണ്ടും ശക്തമായിട്ടുണ്ട്.
തങ്ങളുടെ ഹൗസിങ് സൊസൈറ്റിയിലെ താമസക്കാര്‍ പ്രതിവര്‍ഷം ഏകദേശം 70 ലക്ഷം രൂപയാണ് ടാങ്കര്‍ വെള്ളത്തിനായി മാത്രം ചിലവഴിക്കുന്നതെന്ന് വിനീത് അവകാശപ്പെടുന്നു. ഇത്രയും വലിയ തുക നല്‍കിയിട്ടും നിത്യോപയോഗത്തിന് പോലും ഒട്ടും അനുയോജ്യമല്ലാത്ത രീതിയിലുള്ള മലിനജലമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. തങ്ങളുടെ അവസ്ഥ ഇതാണെങ്കില്‍ നഗരത്തിലെ ഹോട്ടലുകളിലും വഴിയോര കച്ചവടക്കാര്‍ക്കും ലഭിക്കുന്ന വെള്ളത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് അദ്ദേഹം ചോദിക്കുകയും, ടാങ്കര്‍ ഓപ്പറേറ്റര്‍മാരുടെ ഗുണനിലവാര പരിശോധനകളെ ചോദ്യം ചെയ്യുകയും ചെയ്തു.
കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ നഗരം വലിയൊരു പൊതുജനാരോഗ്യ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. വീട്ടുജോലികള്‍ക്കും കുടിക്കാനുമായി ഇത്തരം മോശം വെള്ളം നിരന്തരം ഉപയോഗിക്കുന്നത് ചര്‍മ്മരോഗങ്ങള്‍ക്കും ജലജന്യ രോഗങ്ങള്‍ക്കും കാരണമാകുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. 1 കോടി മുതല്‍ 1.5 കോടി രൂപ വരെ മുടക്കി ഫ്‌ലാറ്റുകള്‍ വാങ്ങിയ ആളുകള്‍ക്ക് പോലും അടിസ്ഥാന ആവശ്യത്തിന് അങ്ങേയറ്റം മോശം സാഹചര്യങ്ങളില്‍ ജീവിക്കേണ്ടി വരുന്നുവെന്നും പൂനെയെ കാത്തിരിക്കുന്നത് ഒരു 'നിശബ്ദ ആരോഗ്യ പാന്‍ഡെമിക്' ആണെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.
നഗരത്തിലെ ജലക്ഷാമം കാരണം പല പ്രദേശങ്ങളും സ്വകാര്യ ജലടാങ്കറുകളെ പൂര്‍ണ്ണമായി ആശ്രയിക്കുന്നതിനാല്‍ ഈ പോസ്റ്റ് പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും നിരവധി പേര്‍ ഇതിനോട് പ്രതികരിക്കുകയും ചെയ്തു. ടാങ്കര്‍ വിതരണങ്ങളില്‍ കര്‍ശനമായ നിരീക്ഷണം വേണമെന്നും, കൃത്യമായ ഇടവേളകളില്‍ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നും, വിതരണക്കാരും നഗരസഭാ അധികൃതരും ഇതില്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഇതോടെ വീണ്ടും ശക്തമായിട്ടുണ്ട്.







Comments