
ഈ വർഷത്തെ നീറ്റ് എം ഡി എസ് പ്രവേശന പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ ഒന്നാം റാങ്കിന് അർഹയായി ഡോ.നമീറ മുഹമ്മദ് ഗാ ലിബ് സിദ്ദിഖി .രാജ്യത്തെ മുൻനിര മത്സരപരീക്ഷകളിൽ ഒന്നായ ദന്തൽ ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷയിൽ അഭിമാനാർഹമായ നേട്ടം കൈവരിച്ച ഈ മിടുക്കി മഹാരാഷ്ട്രയിലെ വിദർഭ മേഖലയിൽ നിന്നുള്ള സാധാരണ കുടുംബാംഗമാണ്.
ഡോ. നമിറ യുടെ ഈ വിജയം വ്യക്തിപരമായ വിജയം മാത്രമല്ല. ഇന്ത്യയിലെ സാധാരണ ഗ്രാമങ്ങളിൽ നിന്നുള്ള, താരതമ്യേന ദുർബല ചുറ്റുപാടുകളിൽ നിന്നും ദേശീയതലത്തിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്രചോദനം കൂടിയാണ് ഈ വിജയം.
മഹാരാഷ്ട്രയിലെ നാഗ്പു രിലെ സ്വർഗീയ ദാദാസാഹിബ് കൽമേഖ്സ്മൃതി ദന്തൽ കോളേജിലാണ് നമിറ തന്റെ ബി ഡി എസ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മഹാരാഷ്ട്രയിലെ ബന്തറ ജില്ലയിലെ ഒരു സാധാരണ ഗ്രാമമായ വിദർഭയിൽ നിന്നും നാഗ്പു രിലെ ദന്തൽ പഠനത്തിൽ നേടിയ അനുതരസാധാരണമായ വിജയം ഇന്ന് നമിറയുടെ ഗ്രാമത്തിൽ മാത്രമല്ല, നാഗ്പുർ മേഖല യിലും ആഘോഷിക്കപ്പെടുകയാണ്.
നമിറയുടെ ദേശീയ തലത്തിലെ വിജയം സ്ഥിരോൽ സാഹത്തിന്റെയും അച്ചടക്കത്തിന്റെയും അർപ്പണബോധത്തിന്റെയും പ്രതീകമാണ്. വിദ്യാഭ്യാസപരമായി ഉയർന്ന നിലവാരത്തിലുള്ള കുടുംബ പശ്ചാത്തലമായിരുന്നില്ല നമിറ യുടേത് .ഒരു ഇടത്തരം ബിസിനസുകാരനാണ് പിതാവ്. മാതാവ് ഒരു സാധാരണ വീട്ടമ്മയും.
ഒട്ടേറെ വെല്ലു വിളികൾ നേരിട്ടാണ് അമീറ പഠനം മുന്നോട്ടു കൊണ്ടുപോയത് മാനസിക സമ്മർദ്ദം നേരത്തെ പഠനം തുടങ്ങിയവ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെല്ലാം കൃത്യ നിഷ്ഠതയുള്ള പഠനത്തിലൂടെ മറികടക്കാൻ അവർക്ക് കഴിഞ്ഞു. വിജയത്തിന് കുറുക്കുവഴികളില്ല എന്ന വാക്യം തന്നെയായിരുന്നു തന്റെ ജീവിത വിജയത്തിന് അടിത്തറ പോകാൻ നമ്മുടെയും സ്വീകരിച്ചത് പകൽസമയത്തേക്കാൾ പഠനത്തിനായി അവൾ തെരഞ്ഞെടുത്തത് രാത്രികാലമായിരുന്നു മറ്റ് ബഹളവും പൊതുവേ കുറഞ്ഞതും പരമാവധി ലഭിക്കുന്നതും രാത്രിയിൽ ആയതിനാലായിരുന്നു ഈ തീരുമാനം.
ഡോക്ടർ നമിറയുടെ രാജ്യാന്തരതലത്തിലെ വിജയത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര പട്നാ അഭിനന്ദനങ്ങൾ രേഖപ്പെടുത്തി മഹാരാഷ്ട്രയുടെ അഭിമാനം എന്നാണ് മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചത് പ്രവർത്തിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഒരു പ്രചോദനമാണെന്ന് അഭിനന്ദനങ്ങൾ മുഖ്യമന്ത്രി പറഞ്ഞു.
നീറ്റ് എംഡിഎസ് പ്രവേശന പരീക്ഷയിലെ ഉന്നത വിജയം കൈപ്പിടിയിൽ ഒതുക്കുന്നത് ചെറുതല്ലാത്ത ശ്രമമാണ് ഡോക്ടർ നടത്തിയത്. ഒരു ദിവസം അഞ്ചുമണിക്കൂറിൽ മാത്രമായിരുന്നു ഉറക്കം. ബാക്കി മണിക്കൂറുകൾ പൂർണമായും പഠനത്തിനായി മാറ്റിവെച്ചു. പഠിച്ച ഭാഗങ്ങളുടെ ആവർത്തനവും പരിശീലനവും സ്വയം വിലയിരുത്തലും വിജയത്തിലേക്കുള്ള വഴി എളുപ്പമാക്കി. മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ സംഘടിപ്പിച്ചു അതിന് ഉത്തരം എഴുതി പരിശീലനം നടത്തിയത് മികച്ച വിജയത്തിന് സഹായിച്ചതായി ഡോക്ടർ നമീറ പറയുന്നു. പരീക്ഷയുടെ രീതി മനസ്സിലാക്കാനും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പാഠഭാഗങ്ങൾ തിരിച്ചറിയാനും ഈ രീതി ഏറെ സഹായകമായി. കഠിനാധ്വാനം സഹനം ആത്മവിശ്വാസം എന്നിവയുടെ സംയോജനമാണ് ഒരു മത്സരപരീക്ഷ അഭിനയിക്കാൻ പ്രധാനമായും വേണ്ടതെന്ന് നമിറ ചൂണ്ടിക്കാട്ടുന്നു. ഈ മൂന്ന് ഘടകങ്ങൾ ഒത്തുചേർന്നാൽ ഏത് സാഹചര്യത്തിൽ നിന്ന് എത്തുന്നവർക്കും മത്സരപരീക്ഷകളിൽ വിജയം നേടാൻ കഴിയും എന്നാണ് അവരുടെ പക്ഷം.
പരീക്ഷകളിൽ വിജയം കൊയ്യാൻ ആഗ്രഹിക്കുന്ന ഭാരതത്തിലെ യുവജനതയ്ക്ക് മാതൃകയാണ് ഡോക്ടർ നമിറ. ഭാരതത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ ഒരു വേർതിരിവും ഒരു രംഗത്തും നിലനിൽക്കുന്നത് ഇല്ലെന്നതിന് ഉദാഹരണം കൂടിയാ ഈ യുവതി. നാഗ്പൂരിലെ ക്ലാസ് മുറികളിൽ നിന്നും ഭാരതത്തിന്റെ ഒന്നാം റാങ്കിലേക്കുള്ള ഡോക്ടർ നമിറ മുഹമ്മദ് കയറ്റം അർപ്പണബോധവും ഉൾക്കരുത്തും ഉന്നതിയിലേക്കുള്ള അടങ്ങാത്ത അഭിവാഞ്ചയും കാത്തുസൂക്ഷിച്ചാൽ ആർക്കും വിജയത്തിന്റെ കൊടുമുടി കയറാം എന്നതിന്റെ തിളക്കം മാറുന്ന ഉദാഹരണമാണ് .






