
ന്യൂജേഴ്സി: ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ഇ-യില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചിരുന്ന ജര്‍മ്മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഇക്വഡോര്‍ ചരിത്ര വിജയം സ്വന്തമാക്കി. ഈ വിജയത്തോടെ മികച്ച മൂന്നാം സ്ഥാനക്കാരായി ഇക്വഡോര്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി.
നാടകീയമായ മത്സരത്തില്‍, ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഇക്വഡോര്‍ തിരിച്ചുവന്നത്. ഇതോടെ പ്രീ-ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടുമായി ഒരു പോരാട്ടത്തിനുള്ള സാധ്യതയും അവര്‍ തുറന്നിട്ടിരിക്കുകയാണ്. മത്സരം തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ലിറോയ് സാനെയിലൂടെ ജര്‍മ്മനിയാണ് ആദ്യം മുന്നിലെത്തിയത്. മത്സരം തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ഫ്ലോറിയന്‍ വിര്‍ട്സിന്റെ പാസ് ബോക്സിനുള്ളില്‍ സ്വീകരിച്ച് ലിറോയ് സാനെ ജര്‍മ്മനിക്ക് സ്വപ്നതുല്യമായ തുടക്കം നല്കി. ഇക്വഡോര്‍ കീപ്പര്‍ ഹെര്‍ണാന്‍ ഗാലിന്ഡെസിന് ഒരവസരവും നല്‍കാതെയായിരുന്നു സാനെയുടെ ഫിനിഷിംഗ്.
ഒന്‍പതാം മിനിറ്റില്‍ നില്‍സണ്‍ അംഗുലോയിലൂടെ ഇക്വഡോര്‍ തിരിച്ചടിച്ചു. ടൂര്‍ണമെന്റില്‍ ഇക്വഡോറിന്റെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. വെറും ഏഴ് മിനിറ്റുകള്‍ക്കപ്പുറം അവര്‍ മറുപടി നല്കി. ഒന്‍പതാം മിനിറ്റില്‍ സണ്ടര്‍ലാന്‍ഡ് താരം നല്‍സണ്‍ അംഗുലോ തൊടുത്ത ലോ ഡ്രൈവ് മാനുവല്‍ നോയറെ മറികടന്ന് വലയില്‍ പതിച്ചു. 77-ാം മിനിറ്റില്‍ മത്സരത്തിന്റെ ഗതി മാറ്റിയ വിജയഗോള്‍ പിറന്നു. കളി തീരാന്‍ 13 മിനിറ്റ് ബാക്കിനില്‍ക്കെ ഒരു കോര്‍ണര്‍ കിക്കില്‍ നിന്ന് നോയറുടെ പിഴവ് മുതലെടുത്ത് ഗോണ്‍സാലോ പ്ലാറ്റ ലക്ഷ്യം കണ്ടതോടെ സ്റ്റേഡിയം ആനന്ദലഹരിയിലായി.
കളിതീരാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ സമനിലയ്ക്കായി ജര്‍മ്മനി കടുത്ത സമ്മര്‍ദ്ദം ചെലുത്തി. ആദ്യ രണ്ട് കളികളിലെ വിജയത്തോടെ ജര്‍മ്മനി ഗ്രൂപ്പ് ഇ-യില്‍ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തു. ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് നാലു പോയിന്റോടെ ഫിനിഷ് ചെയ്ത ഇക്വഡോര്‍, റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടി. ലോകകപ്പ് ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രമാണ് ഇക്വഡോര്‍ ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറുന്നത്.
ഇതിനുമുമ്പ് 2002-ലായിരുന്നു അവര്‍ നോക്കൗട്ടില്‍ കടന്നത്. അതേസമയം കളിയില്‍ ആദ്യഗോളില്‍ അലക്സാണ്ടര്‍ പാവ്ലോവിച്ചിന്റെ ഹൈ-ബൂട്ട് ചലഞ്ച് പെഡ്രോ വിറ്റെയ്ക്ക് നേരെ വന്നിട്ടും റഫിറ ഫൗള്‍ വിളിക്കാത്തതില്‍ ഇക്വഡോര്‍ കളിക്കാര്‍ കടുത്ത അമര്‍ഷത്തിലായിരുന്നു. എതിരാളിയുടെ ജീവന് അപകടമുണ്ടാക്കുന്ന രീതിയിലുള്ള ചലഞ്ച് ആയതിനാല്‍ ജര്‍മ്മനിയുടെ ആദ്യ ഗോള്‍ അനുവദിക്കരുതായിരുന്നു എന്നാണ് വിലയിരുത്തല്‍.




