More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

അര്‍ജന്റീന ലോകകപ്പിലുണ്ട്...മെസ്സി മാജിക്കുകള്‍ തുടരും ; ഈജിപ്തിനെതിരേ ഗോളുകള്‍ വാരിയെറിഞ്ഞപ്പോള്‍ പിറന്നത് അനേകം റെക്കോഡുകളും

Authored by Web Desk | Last updated: 08 Jul 2026, 8:27 AM | 2 min read

Print
അര്‍ജന്റീന ലോകകപ്പിലുണ്ട്...മെസ്സി മാജിക്കുകള്‍ തുടരും ; ഈജിപ്തിനെതിരേ ഗോളുകള്‍ വാരിയെറിഞ്ഞപ്പോള്‍ പിറന്നത് അനേകം റെക്കോഡുകളും
അറ്റ്‌ലാന്റ: അര്‍ജന്റീനയുമായി മെസ്സി മാജിക് തുടരുകയാണ്. ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തെത്തന്നെ തിരുത്തിയെഴുതുന്ന പ്രകടനങ്ങളുമായി മെസ്സി ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി. ടൂര്‍ണമെന്റില്‍ തന്നെ എട്ടുഗോളുകളാണ് അര്‍ജന്റീനയുടെ ഇതിഹാസതാരം സ്‌കോര്‍ ചെയ്തത്. മത്സരത്തില്‍ 2 ഗോളുകള്‍ക്ക് പിന്നില്‍ പോയ ടീമിനായി രണ്ടാമത്തെ സമനിലഗോള്‍ സ്‌കോര്‍ ചെയ്തത് താരമായിരുന്നു.


ഇതോടെ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ തുടര്‍ച്ചയായി ആറ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരം എന്ന റെക്കോര്‍ഡ് മെസ്സി സ്വന്തമാക്കി. എന്നാല്‍ ആദ്യ പകുതിയിലെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതോടെ ലോകകപ്പ് ചരിത്രത്തില്‍ ഒരു എഡിഷനില്‍ രണ്ട് പെനാല്‍റ്റികള്‍ പാഴാക്കുന്ന മോശം റെക്കോഡും മെസ്സിക്കായി. ഫെര്‍ണാണ്ടസിന്റെ വിജയ ഗോളിന് ശേഷം വികാരാധീനനായ മെസ്സിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.


സ്വന്തം രാജ്യത്തിന്റെ ആദ്യ 5 ലോകകപ്പ് മത്സരങ്ങളിലും ഗോള്‍ നേടുന്ന ലോകത്തിലെ ആറാമത്തെ താരമായിട്ടാണ് മെസ്സി മാറിയത്. ലോകകപ്പില്‍ തുടര്‍ച്ചയായി 9 മത്സരങ്ങളില്‍ അദ്ദേഹം ഗോള്‍നേടി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കുന്ന താരമെന്ന റെക്കോര്‍ഡും നേടി. ഒമ്പത് അസിസ്റ്റുമായി ഇതിഹാസ താരം ഡീഗോ മറഡോണയുടെ റെക്കോര്‍ഡാണ് മെസ്സി മറികടന്നത്. ഈ ലോകകപ്പിലെ തന്റെ എട്ടാമത്തെ ഗോള്‍ കുറിച്ചുകൊണ്ട് മെസ്സി ഗോള്‍ഡന്‍ ബൂട്ട് റേസില്‍ കിലിയന്‍ എംബാപ്പെയെയും (7) എര്‍ലിങ് ഹാലണ്ടിനെയും മറികടന്നു. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന അര്‍ജന്റീനിയന്‍ താരമെന്ന ഗില്ലെര്‍മോ സ്റ്റാബിലെയുടെ (1930) റെക്കോര്‍ഡിനൊപ്പവും മെസ്സിയെത്തി.


ലോകകപ്പ് നോക്കൗട്ട് ഘട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകളില്‍ പങ്കാളിയാകാനും മെസ്സിക്കായി. ഏഴുഗോളുകളും ഏഴ് അസിസ്റ്റുകളുമായി ലോകകപ്പില്‍ 14 ഗോള്‍ കോണ്‍ട്രിബ്യൂഷന്‍സ് മെസ്സി നടത്തി. ഇക്കാര്യത്തില്‍ മെസ്സി പെലെക്കൊപ്പമാണ് ഇപ്പോള്‍ ഉള്ളത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെയാണ് അര്‍ജന്റീന നേരിടുക. മുന്‍പ് മെസ്സി ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചതും സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ആണ്. 9 ചാന്‍സുകളാണ് ഇവര്‍ക്കെതിരേ മെസ്സി നടത്തിയിട്ടുള്ളത്.


മെസ്സിക്കൊപ്പം അര്‍ജന്റീനയും റെക്കോഡ് ബുക്കുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. കളി തീരാന്‍ 15 മിനിറ്റ് ബാക്കിയുള്ളപ്പോള്‍ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടുനിന്ന ശേഷം, നിശ്ചിത സമയത്തിനുള്ളില്‍ കളി ജയിക്കുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡ് അര്‍ജന്റീന സ്വന്തമാക്കി. ലോകകപ്പില്‍ രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷം ഒരു നിലവിലെ ലോക ചാമ്പ്യന്മാര്‍ തിരിച്ചടിച്ച് വിജയം നേടുന്നതും ചരിത്രത്തില്‍ ഇതാദ്യമാണ്.


2026 ലോകകപ്പില്‍ 76-ാം മിനിറ്റിന് ശേഷം അര്‍ജന്റീന നേടുന്ന 8-ാമത്തെ ഗോളായിരുന്നു ഇത്. 1954-ല്‍ പശ്ചിമ ജര്‍മ്മനി സ്ഥാപിച്ച റെക്കോര്‍ഡിനൊപ്പമാണ് അര്‍ജന്റീന ഇപ്പോള്‍ എത്തിയിരിക്കുന്നത്. എന്‍സോ ഫെര്‍ണാണ്ടസിന്റെ ഹെഡ്ഡര്‍ ഗോള്‍ ഈ ലോകകപ്പിലെ 90-ാം മിനിറ്റില്‍ പിറക്കുന്ന പത്താമത്തെ വിജയഗോളാണ്. ഒരു ലോകകപ്പ് പതിപ്പില്‍ ഇത്രയധികം നാടകീയ വിജയങ്ങള്‍ ഉണ്ടാകുന്നത് ഇതാദ്യമായാണ്.


ലോകകപ്പിലെ ആദ്യ 5 മത്സരങ്ങളും അര്‍ജന്റീന വിജയിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2022 മുതല്‍ 2026 വരെ ലോകകപ്പില്‍ തുടര്‍ച്ചയായി 11 മത്സരങ്ങളാണ് അര്‍ജന്റീന തോല്‍വി അറിയാതെ പൂര്‍ത്തിയാക്കിയത്. ഇത് അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കുതിപ്പാണ്. തുടര്‍ച്ചയായ 11 ലോകകപ്പ് മത്സരങ്ങളില്‍ ഒന്നിലധികം ഗോളുകള്‍ നേടുന്ന ടീമെന്ന ഉറുഗ്വെയുടെ ചരിത്ര റെക്കോര്‍ഡിനൊപ്പവും ടീം എത്തി.


Tags

  • messi
  • fifa world cup
  • argentina vs egypt

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ആ രണ്ടുവാക്കുകള്‍ എന്താണ് അര്‍ത്ഥമാക്കുന്നത് ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോസ്റ്റ് തരംഗമായി

ആ രണ്ടുവാക്കുകള്‍ എന്താണ് അര്‍ത്ഥമാക്കുന്നത് ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോസ്റ്റ് തരംഗമായി

കൊളംബിയ കടന്ന്‌ സ്വിസ്‌ പട

കൊളംബിയ കടന്ന്‌ സ്വിസ്‌ പട

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെ നേരിടുന്ന ആഫ്രിക്കന്‍ വമ്പന്‍ മൊറോക്കോയുടെ ലക്ഷ്യം കണക്ക്‌ തീര്‍ക്കല്‍.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെ നേരിടുന്ന ആഫ്രിക്കന്‍ വമ്പന്‍ മൊറോക്കോയുടെ ലക്ഷ്യം കണക്ക്‌ തീര്‍ക്കല്‍.

അര്‍ജന്റീന ജയിച്ചു കയറിയത്‌.

അര്‍ജന്റീന ജയിച്ചു കയറിയത്‌.

മത്സരം നിയന്ത്രിച്ച റഫറി ഫ്രാങ്കോയിസ്‌ ലെറ്റെക്‌സിയര്‍ക്കെതിരേ ഫിഫയ്‌ക്ക് പരാതി നല്‍കി.

മത്സരം നിയന്ത്രിച്ച റഫറി ഫ്രാങ്കോയിസ്‌ ലെറ്റെക്‌സിയര്‍ക്കെതിരേ ഫിഫയ്‌ക്ക് പരാതി നല്‍കി.

No Image

ജോക്കോ സെമിയില്‍