More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Opinion
Loading...

ദുരന്തത്തിനു മുന്‍പേ ഉണരണം

Authored by Web Desk | Last updated: 09 Jul 2026, 12:45 AM | 2 min read

Print
ദുരന്തത്തിനു മുന്‍പേ ഉണരണം

വയനാട്ടില്‍ തുരങ്കപാത നിര്‍മാണസ്‌ഥലത്ത്‌ മണ്ണിടിഞ്ഞുവീണ്‌ മൂന്ന്‌ തൊഴിലാളികള്‍ മരിക്കുകയും നിരവധി പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവം ഒരു നിര്‍മാണാപകടം മാത്രമായി കാണാനാവില്ല. രണ്ടു വര്‍ഷം മുമ്പ്‌ രാജ്യത്തെ മുഴുവന്‍ നടുക്കിയ മഹാദുരന്തത്തിന്റെ ഓര്‍മകള്‍ മായുംമുമ്പ്‌ അതേ നാടും അതേ ചോദ്യങ്ങളും വീണ്ടും കേരളത്തെ തേടിയെത്തിയിരിക്കുകയാണ്‌.

2024 ജൂലൈയിലെ ഉരുള്‍പൊട്ടലില്‍ മുന്നൂറോളം ജീവനുകളാണ്‌ വയനാടിനു നഷ്‌ടമായത്‌. ആ ദുരന്തത്തിനുശേഷം കേന്ദ്രസംസ്‌ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച നടപടികളും സമിതികളും പഠനങ്ങളും ഉറപ്പുകളും നിരവധിയായിരുന്നു. എന്നാല്‍, ഇന്നും ഒരു അടിസ്‌ഥാനചോദ്യം അവശേഷിക്കുന്നു: വയനാടിന്റെ കാലാവസ്‌ഥ വായിച്ചെടുക്കാന്‍ ഇന്ത്യയുടെ സംവിധാനങ്ങള്‍ക്ക്‌ കഴിഞ്ഞോ? ഇല്ല എന്നതാണ്‌ ഏറ്റവും സത്യസന്ധമായ ഉത്തരം.

മഞ്ഞ അലെര്‍ട്ട്‌ പ്രഖ്യാപിച്ച ദിവസമാണ്‌ വയനാട്ടില്‍ 265 മില്ലിമീറ്റര്‍ മഴ ലഭിച്ചത്‌. അത്‌ ചുവപ്പ്‌ അലെര്‍ട്ടിന്‌ തുല്യമായ മഴയാണ്‌. 2024ലും സമാനമായ കാലാവസ്‌ഥാ സാഹചര്യം രൂപപ്പെട്ടിരുന്നു. പശ്‌ചിമഘട്ടത്തില്‍ രൂപംകൊള്ളുന്ന ചെറുകിട അന്തരീക്ഷ വ്യതിയാനങ്ങളും മലനിരകളുടെ ഭൂപ്രകൃതിയും മണ്‍സൂണ്‍ കാറ്റുകളുടെ സ്വഭാവവുമാണ്‌ മണിക്കൂറുകള്‍ക്കുള്ളില്‍ അതിതീവ്രമഴ സൃഷ്‌ടിക്കുന്നത്‌. ഈ പ്രതിഭാസം ഇനി അപൂര്‍വമല്ല. കാലാവസ്‌ഥാ വ്യതിയാനത്തിന്റെ കാലത്ത്‌ ഇതു സാധാരണ സ്‌ഥിതിയാണെന്നു വരുന്നു.

ഇവിടെ കുറ്റപ്പെടുത്തലിനേക്കാള്‍ വലിയ ഉത്തരവാദിത്വം പരിഹാരങ്ങള്‍ കണ്ടെത്തുക എന്നതാണ്‌. നിലവിലെ കാലാവസ്‌ഥാ പ്രവചന സംവിധാനങ്ങള്‍ക്ക്‌ സ്വാഭാവികമായ പരിമിതികളുണ്ട്‌. എന്നാല്‍, ആ പരിമിതികള്‍ മറികടക്കാന്‍ ആവശ്യമായ പ്രാദേശിക നിരീക്ഷണ സംവിധാനങ്ങള്‍ സൃഷ്‌ടിക്കേണ്ട ഉത്തരവാദിത്വത്തില്‍നിന്ന്‌ സര്‍ക്കാരുകള്‍ക്ക്‌ ഒഴിഞ്ഞുമാറാനാവില്ല. 2024ലെ ദുരന്തത്തിനുശേഷം വയനാട്ടിന്‌ അനുവദിച്ച ഡോപ്ലര്‍ കാലാവസ്‌ഥാ റഡാര്‍ ഇന്നും പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായിട്ടില്ല എന്നത്‌ സാങ്കേതിക പ്രശ്‌നമല്ല;ഭരണത്തിന്റെ മുന്‍ഗണനകളെക്കുറിച്ചുള്ള ചോദ്യമാണ്‌.

എന്നാല്‍, ഈ ദുരന്തം കാലാവസ്‌ഥാ പ്രവചനത്തിന്റെ മാത്രം പരാജയമല്ല. മുന്നറിയിപ്പുകളെ ഭരണനടപടികളാക്കി മാറ്റാന്‍ കഴിയാത്ത സംവിധാനത്തിന്റെ പരാജയം കൂടിയാണ്‌. അതിതീവ്രമഴയ്‌ക്ക്‌ സാധ്യതയുള്ളപ്പോള്‍ അപകടസാധ്യതയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവയ്‌ക്കാനുള്ള വ്യക്‌തമായ പ്രോട്ടോക്കോള്‍ കേരളത്തിനുണ്ടോ? തൊഴിലാളികളെ സുരക്ഷിതമായി മാറ്റാനുള്ള നിര്‍ബന്ധിത നടപടിക്രമമുണ്ടോ? നിര്‍മാണസ്‌ഥലങ്ങളില്‍ മണ്ണ്‌, പാറ, അവശിഷ്‌ടങ്ങള്‍ എന്നിവ സുരക്ഷിതമായി സംസ്‌കരിക്കപ്പെടുന്നുണ്ടോയെന്ന്‌ സ്വതന്ത്രമായി പരിശോധിക്കുന്ന സംവിധാനമുണ്ടോ? ഈ ചോദ്യങ്ങള്‍ക്കൊന്നും ആത്മവിശ്വാസത്തോടെ 'ഉണ്ട്‌' എന്ന്‌ പറയാന്‍ കഴിയുന്നില്ല.

ഈ സംഭവത്തില്‍ ഏറ്റവും ഗൗരവത്തോടെ പരിശോധിക്കപ്പെടേണ്ട വിഷയം നിര്‍മാണാവശിഷ്‌ടങ്ങളുടെ കൈകാര്യം ചെയ്യലാണ്‌. തുരങ്കപാത പദ്ധതിയുടെ ഭാഗമായി കുന്നുകൂട്ടിയ മണ്ണും ചെളിയും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും അത്‌ നടപ്പായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. അങ്ങനെയാണെങ്കില്‍ ഇവിടെ പ്രകൃതിക്കൊപ്പം മനുഷ്യന്റെ അനാസ്‌ഥയും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കപ്പെടുന്നില്ലെങ്കില്‍ അതിന്‌ നിയമപരമായ തുടര്‍നടപടികള്‍ സ്വീകരിക്കാത്ത ഭരണസംവിധാനത്തിനും ഉത്തരവാദിത്വത്തില്‍നിന്ന്‌ ഒഴിഞ്ഞുമാറാനാവില്ല. ദുരന്തം സംഭവിച്ചതിനുശേഷം അന്വേഷണം പ്രഖ്യാപിക്കുന്നത്‌ ഭരണത്തിന്റെ ഏറ്റവും എളുപ്പമുള്ള ജോലിയാണ്‌. ദുരന്തം സംഭവിക്കുന്നതിനുമുമ്പ്‌ അപകടസാധ്യത ഒഴിവാക്കുകയാണ്‌ യഥാര്‍ഥ ഭരണക്ഷമത.

കേരളം പശ്‌ചിമഘട്ടത്തിന്റെ മടിത്തട്ടിലാണ്‌ ജീവിക്കുന്നത്‌. ഈ മലനിരകള്‍ ജലസമ്പത്തിന്റെ ഉറവിടമാണ്‌;അതോടൊപ്പം വലിയ ദുരന്തസാധ്യതയുടെ മേഖലയുമാണ്‌. അതുകൊണ്ട്‌ പശ്‌ചിമഘട്ടത്തില്‍ നടപ്പാക്കുന്ന ഓരോ വലിയ പദ്ധതിയും സാധാരണ എന്‍ജിനീയറിങ്‌ പദ്ധതിയായി കാണാന്‍ പാടില്ല. മഴ, ഭൂപ്രകൃതി, മണ്ണിന്റെ സ്‌ഥിരത, ഭൂഗര്‍ഭജലത്തിന്റെ ഒഴുക്ക്‌, വനാവരണം, ജൈവവൈവിധ്യം എന്നിവയെല്ലാം ഒരുമിച്ച്‌ വിലയിരുത്തുന്ന സമഗ്ര സുരക്ഷാ സമീപനം അനിവാര്യമാണ്‌.

കേരളത്തിന്‌ ഇപ്പോള്‍ വേണ്ടത്‌ ദുരന്തമുണ്ടായശേഷമുള്ള രക്ഷാപ്രവര്‍ത്തന മികവിന്റെ പ്രശംസയല്ല;ദുരന്തം ഉണ്ടാകാതിരിക്കാന്‍ കഴിയുന്ന ഭരണസംവിധാനമാണ്‌. കാലാവസ്‌ഥാ മുന്നറിയിപ്പുകള്‍ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്‌ഥാപനങ്ങളുടെയും പ്രവൃത്തിപദ്ധതികളുമായി നേരിട്ട്‌ ബന്ധിപ്പിക്കണം. വയനാട്ടിലും ഇടുക്കിയിലും മറ്റ്‌ മലയോര ജില്ലകളിലും ഉയര്‍ന്ന സാന്ദ്രതയിലുള്ള ഓട്ടോമാറ്റിക്‌ മഴമാപിനികളും മണ്ണിന്റെ ഈര്‍പ്പം അളക്കുന്ന സെന്‍സറുകളും സ്‌ഥാപിക്കണം. റഡാര്‍ ശൃംഖല വികസിപ്പിക്കണം. മലഞ്ചെരിവുകളില്‍ തുടര്‍ച്ചയായ ഭൗമചലന നിരീക്ഷണ സംവിധാനം ഒരുക്കണം. നിര്‍മാണപദ്ധതികള്‍ക്ക്‌ മഴക്കാല സുരക്ഷാ ഓഡിറ്റ്‌ വര്‍ഷത്തില്‍ ഒരിക്കലല്ല, ഓരോ അതിതീവ്രമഴ മുന്നറിയിപ്പിനുശേഷവും നിര്‍ബന്ധമാക്കണം.

അതോടൊപ്പം നിര്‍ണായകമായ ഒരു നയംമാറ്റവും ആവശ്യമാണ്‌. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലെ വികസന പദ്ധതികള്‍ക്ക്‌ പരിസ്‌ഥിതി അനുമതി നല്‍കിയാല്‍ മാത്രം മതിയാകില്ല. പദ്ധതി നടപ്പാക്കുന്ന ഓരോ ഘട്ടത്തിലും സ്വതന്ത്ര സുരക്ഷാ പരിശോധനയും പൊതുജനങ്ങള്‍ക്ക്‌ ലഭ്യമാകുന്ന സുതാര്യമായ റിപ്പോര്‍ട്ടിങ്ങും നിയമപരമായി ഉറപ്പാക്കണം. സര്‍ക്കാര്‍ വകുപ്പുകളുടെയും കരാറുകാരുടെയും ഉത്തരവാദിത്വങ്ങള്‍ വ്യക്‌തമായി നിര്‍വചിക്കുകയും വീഴ്‌ചകള്‍ക്ക്‌ വ്യക്‌തിപരമായ ഉത്തരവാദിത്വം നിശ്‌ചയിക്കുകയും ചെയ്യണം. ഉത്തരവാദിത്വമില്ലാത്ത വികസനം ഒടുവില്‍ വികസനത്തെത്തന്നെ തകര്‍ക്കുമെന്ന പാഠം വയനാട്‌ പലവട്ടം പഠിപ്പിച്ചിട്ടും അത്‌ ഉള്‍ക്കൊള്ളാത്ത ഭരണകൂടം ചരിത്രത്തോടാണ്‌ കുറ്റം ചെയ്യുന്നത്‌.

വയനാട്‌ വീണ്ടും മുന്നറിയിപ്പ്‌ നല്‍കിയിരിക്കുകയാണ്‌. പ്രകൃതി നല്‍കുന്ന മുന്നറിയിപ്പുകള്‍ എല്ലായ്‌പ്പോഴും കൃത്യമായ ഭാഷയിലാവില്ല;എന്നാല്‍, അവ അവഗണിക്കുമ്പോള്‍ നല്‍കുന്ന ശിക്ഷ അതീവ വ്യക്‌തമായിരിക്കും. ഇനിയെങ്കിലും ദുരന്തത്തെ ഒരു വാര്‍ത്തയായല്ല, ഭരണത്തിന്റെ പരീക്ഷയായാണ്‌ കാണേണ്ടത്‌. അടുത്ത മഴക്കാലത്തിനുമുമ്പ്‌ വയനാട്ടില്‍ പ്രവര്‍ത്തനക്ഷമമായ റഡാറും സമഗ്രമായ നിരീക്ഷണ സംവിധാനവും കര്‍ശനമായ നിര്‍മാണസുരക്ഷാ മാനദണ്ഡങ്ങളും യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, വരാനിരിക്കുന്ന ഓരോ ദുരന്തത്തിന്റെയും ഇരകളോട്‌ സമൂഹത്തിന്‌ മറുപടി പറയേണ്ടിവരും.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വിഴിഞ്ഞം: രാഷ്‌ട്രീയത്തിനതീതമായ കേരളത്തിന്റെ വികസന സ്വപ്‌നം

വിഴിഞ്ഞം: രാഷ്‌ട്രീയത്തിനതീതമായ കേരളത്തിന്റെ വികസന സ്വപ്‌നം

അതിഥിത്തൊഴിലാളികളും കേരള വികസനവും

അതിഥിത്തൊഴിലാളികളും കേരള വികസനവും

No Image

ഇ-ജാഗ്രിതി: ഉപഭോക്‌തൃനീതിയുടെ പുതിയ മുഖം

ഒരു ദുരന്തം, അനേകം മുന്നറിയിപ്പുകള്‍

ഒരു ദുരന്തം, അനേകം മുന്നറിയിപ്പുകള്‍

No Image

ക്ഷമ: മുറിവുകള്‍ മായ്‌ക്കുന്ന മഹാ ഔഷധം

പൊടിപിടിച്ച 
പൊതുമുതല്‍

പൊടിപിടിച്ച പൊതുമുതല്‍