
മലയാളത്തിന്റെ മഹാനായ സാഹിത്യകാരന് എം.ടി വാസുദേവന്‍ നായരുടെ ജന്മവാര്ഷിക ദിനത്തില്‍ കുറിപ്പ് പങ്കുവച്ച് ഗായകന് ജി. വേണുഗോപാല്‍. അറുപതുകളില്‍ ജനിച്ചു തൊണ്ണൂറുകളില്‍ യൗവ്വനവും മധ്യ വയസ്സും ആഘോഷിച്ച ഏതൊരു മലയാളിയെയും പോലെ താനും ഒരു തികഞ്ഞ എം ടി സാഹിത്യ പ്രേമിയായിരുന്നുവെന്ന് ജി. വേണുഗോപാല്‍ പറയുന്നു. ഒന്നിലധികം തവണ എം ടി യെ നേരിട്ട് കണ്ടു സംസാരിക്കുകയും വേദികള്‍ പങ്കിടുകയും പെയ്തിട്ടുണ്ടെന്നും അപ്പോഴൊക്കെ എന്നിലെ ഫാന്‍ ബോയ് ആയിരുന്നു മുന്നില്‍ എന്ന് തോന്നിയിട്ടുണ്ടെന്നും ജി. വേണുഗോപാല്‍ കുറിച്ചു.
ജി. വേണുഗോപാലിന്റെ കുറിപ്പ്:
'' ഇന്ന് എം ടി യുടെ ജന്മദിനം.
ഞങ്ങളുടെ സംഗീത കുടുംബത്തിൽ പാട്ടിനോടൊപ്പം കൂട്ടുകൂടിയിരുന്ന ഒന്നായിരുന്നു വായനാശീലം, പ്രത്യേകിച്ചു എം ടി യുടെ പുസ്തകങ്ങൾ. നാല് തലമുറകളിലൂടെ ഞങ്ങളുടെ കുടുംബത്തിൽ സഞ്ചരിച്ചിരുന്നു എം ടി യുടെ "നാലുകെട്ട് " ഉൾപ്പെടെയുള്ള പുസ്തകങ്ങൾ. 2003 ഇൽ മദ്രാസിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് താമസം മാറി വന്ന സമയം. ഇംഗ്ലീഷും തമിഴും കലർന്ന മലയാളം സംസാരിക്കുന്ന എന്റെ മകൻ അരവിന്ദൻ കീറിതുടങ്ങിയ, ബൈൻഡ് ചെയ്തു ഭദ്രമാക്കിയിരുന്ന നാല് തലമുറകളിലൂടെ സഞ്ചരിച്ച ആ പഴയ "നാലുകെട്ട് " എടുത്തു മറിച്ചു നോക്കി എന്നോട് ചോദിച്ചു " Acha what does this book speak about? Will i understand if i read it? " അവനു പതിമൂന്നു വയസ്സായിരുന്നു അപ്പോൾ. ഏതാണ്ടതേ പ്രായത്തിൽ തന്നെയാണ് ഞാനും ആ പുസ്തകം വായിച്ചിട്ടുള്ളത്. ഉടനെ "Nalukettu: The House around the courtyard" നാലുകെട്ടിന്റെ ഇംഗ്ലീഷ് തർജമ ( by ഗീത krishnankutty) വാങ്ങി കൊടുത്തു. വല്ലാത്തൊരു സംതൃപ്തി തോന്നിയ നിമിഷം. ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച എന്റെ മലയാള ഭാഷ പ്രേമത്തിന് കാരണവാദികൾ ഇതേ എം ടി യും കുറച്ചു മലയാള സിനിമ / ലളിത ഗാനങ്ങളുമായിരുന്നു.
അറുപതുകളിൽ ജനിച്ചു തോണ്ണൂറുകളിൽ യൗവ്വനവും മധ്യ വയസ്സും ആഘോഷിച്ച ഏതൊരു മലയാളിയെയും പോലെ ഞാനും ഒരു തികഞ്ഞ എം ടി സാഹിത്യ പ്രേമിയായിരുന്നു. ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ വിലക്കുകൾ, വേദനകൾ, അവഗണനകൾ, സംശയങ്ങൾ, പ്രതീക്ഷകൾ, നിരാശകൾ, ഉയിർത്തെഴുന്നേൽപ്പുകൾ, ഇതെല്ലാം മലയാളിയെ എം ടി സാഹിത്യവുമായി കൂട്ടിയിണക്കിയിരുന്നു. ആൾക്കൂട്ടത്തിൽ പരാജിതനായി ഒറ്റപ്പെടുന്നവന്റെ മൗനനൊമ്പരങ്ങൾ മനസ്സിലാക്കാത്ത ആരുണ്ട് മനുഷ്യ ജന്മമെടുത്തവരിൽ? കാലാനുവർത്തിയായ ഐതിഹ്യങ്ങളിലെ, പുരണകഥകളിലെ, വടക്കൻ പാട്ടുകളിലെ യുദ്ധവീരന്മാരൊക്കെ എം ടീ യുടെ തൂലികത്തുമ്പിൽ നമ്മൾ സാധാരണക്കാരെപോലെ നിരന്തരം തിരസ്കരിക്കപ്പെട്ട മൗന നൊമ്പരങ്ങൾ മഥിക്കുന്ന കഥാപാത്രങ്ങളായി മാറി. The best literature is the simplest എന്ന തത്വം എം ടി സാഹിത്യത്തിൽ ദർശിക്കാൻ സാധിക്കും. ലോകോത്തര സാഹിത്യകാരന്മായിരുന്ന ernest hemingway, scott fitzgerald, leo tolstoy എന്നിവരുടെ സാഹിത്യകൃതികളുടെ ശേഖരമാണ് എം ടി യുടെ ലൈബ്രറിയിൽ കൂടുതൽ എന്ന് മകൾ അശ്വതി പറഞ്ഞറിഞ്ഞപ്പോൾ അതിശയം തോന്നിയില്ല. മനുഷ്യവികാരങ്ങളെ അങ്ങേയറ്റം ഋജുവായും ലളിതമായും പ്രതിഫലിപ്പിച്ചിരുന്നവർ ആയിരുന്നു ഈ എഴുത്തുകാരൊക്കെ.
ഒന്നിലധികം തവണ എം ടി യെ നേരിട്ട് കണ്ടു സംസാരിക്കുകയും വേദികൾ പങ്കിടുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ എന്നിലെ fan boy ആയിരുന്നു മുന്നിൽ എന്ന് തോന്നിയിട്ടുണ്ട്. എത്ര തലമുറകൾ ആ തൂലികയിലൂടെ പിറവിയെടുത്ത വാക്കുകളിലൂടെ ധന്യരായിരിക്കുന്നു . എത്ര കോടി സ്വപ്നപുഷ്പങ്ങൾ അദ്ദേഹത്തിന്റെ സാഹിത്യം മനുഷ്യമനസ്സുകളിൽ വിരിയിച്ചിരിക്കുന്നു . ഈ എളിയ വായനക്കാരൻ്റെ പ്രണാമം '' .
ജി. വേണുഗോപാലിന്റെ കുറിപ്പ്:
'' ഇന്ന് എം ടി യുടെ ജന്മദിനം.
ഞങ്ങളുടെ സംഗീത കുടുംബത്തിൽ പാട്ടിനോടൊപ്പം കൂട്ടുകൂടിയിരുന്ന ഒന്നായിരുന്നു വായനാശീലം, പ്രത്യേകിച്ചു എം ടി യുടെ പുസ്തകങ്ങൾ. നാല് തലമുറകളിലൂടെ ഞങ്ങളുടെ കുടുംബത്തിൽ സഞ്ചരിച്ചിരുന്നു എം ടി യുടെ "നാലുകെട്ട് " ഉൾപ്പെടെയുള്ള പുസ്തകങ്ങൾ. 2003 ഇൽ മദ്രാസിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് താമസം മാറി വന്ന സമയം. ഇംഗ്ലീഷും തമിഴും കലർന്ന മലയാളം സംസാരിക്കുന്ന എന്റെ മകൻ അരവിന്ദൻ കീറിതുടങ്ങിയ, ബൈൻഡ് ചെയ്തു ഭദ്രമാക്കിയിരുന്ന നാല് തലമുറകളിലൂടെ സഞ്ചരിച്ച ആ പഴയ "നാലുകെട്ട് " എടുത്തു മറിച്ചു നോക്കി എന്നോട് ചോദിച്ചു " Acha what does this book speak about? Will i understand if i read it? " അവനു പതിമൂന്നു വയസ്സായിരുന്നു അപ്പോൾ. ഏതാണ്ടതേ പ്രായത്തിൽ തന്നെയാണ് ഞാനും ആ പുസ്തകം വായിച്ചിട്ടുള്ളത്. ഉടനെ "Nalukettu: The House around the courtyard" നാലുകെട്ടിന്റെ ഇംഗ്ലീഷ് തർജമ ( by ഗീത krishnankutty) വാങ്ങി കൊടുത്തു. വല്ലാത്തൊരു സംതൃപ്തി തോന്നിയ നിമിഷം. ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച എന്റെ മലയാള ഭാഷ പ്രേമത്തിന് കാരണവാദികൾ ഇതേ എം ടി യും കുറച്ചു മലയാള സിനിമ / ലളിത ഗാനങ്ങളുമായിരുന്നു.
അറുപതുകളിൽ ജനിച്ചു തോണ്ണൂറുകളിൽ യൗവ്വനവും മധ്യ വയസ്സും ആഘോഷിച്ച ഏതൊരു മലയാളിയെയും പോലെ ഞാനും ഒരു തികഞ്ഞ എം ടി സാഹിത്യ പ്രേമിയായിരുന്നു. ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ വിലക്കുകൾ, വേദനകൾ, അവഗണനകൾ, സംശയങ്ങൾ, പ്രതീക്ഷകൾ, നിരാശകൾ, ഉയിർത്തെഴുന്നേൽപ്പുകൾ, ഇതെല്ലാം മലയാളിയെ എം ടി സാഹിത്യവുമായി കൂട്ടിയിണക്കിയിരുന്നു. ആൾക്കൂട്ടത്തിൽ പരാജിതനായി ഒറ്റപ്പെടുന്നവന്റെ മൗനനൊമ്പരങ്ങൾ മനസ്സിലാക്കാത്ത ആരുണ്ട് മനുഷ്യ ജന്മമെടുത്തവരിൽ? കാലാനുവർത്തിയായ ഐതിഹ്യങ്ങളിലെ, പുരണകഥകളിലെ, വടക്കൻ പാട്ടുകളിലെ യുദ്ധവീരന്മാരൊക്കെ എം ടീ യുടെ തൂലികത്തുമ്പിൽ നമ്മൾ സാധാരണക്കാരെപോലെ നിരന്തരം തിരസ്കരിക്കപ്പെട്ട മൗന നൊമ്പരങ്ങൾ മഥിക്കുന്ന കഥാപാത്രങ്ങളായി മാറി. The best literature is the simplest എന്ന തത്വം എം ടി സാഹിത്യത്തിൽ ദർശിക്കാൻ സാധിക്കും. ലോകോത്തര സാഹിത്യകാരന്മായിരുന്ന ernest hemingway, scott fitzgerald, leo tolstoy എന്നിവരുടെ സാഹിത്യകൃതികളുടെ ശേഖരമാണ് എം ടി യുടെ ലൈബ്രറിയിൽ കൂടുതൽ എന്ന് മകൾ അശ്വതി പറഞ്ഞറിഞ്ഞപ്പോൾ അതിശയം തോന്നിയില്ല. മനുഷ്യവികാരങ്ങളെ അങ്ങേയറ്റം ഋജുവായും ലളിതമായും പ്രതിഫലിപ്പിച്ചിരുന്നവർ ആയിരുന്നു ഈ എഴുത്തുകാരൊക്കെ.
ഒന്നിലധികം തവണ എം ടി യെ നേരിട്ട് കണ്ടു സംസാരിക്കുകയും വേദികൾ പങ്കിടുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ എന്നിലെ fan boy ആയിരുന്നു മുന്നിൽ എന്ന് തോന്നിയിട്ടുണ്ട്. എത്ര തലമുറകൾ ആ തൂലികയിലൂടെ പിറവിയെടുത്ത വാക്കുകളിലൂടെ ധന്യരായിരിക്കുന്നു . എത്ര കോടി സ്വപ്നപുഷ്പങ്ങൾ അദ്ദേഹത്തിന്റെ സാഹിത്യം മനുഷ്യമനസ്സുകളിൽ വിരിയിച്ചിരിക്കുന്നു . ഈ എളിയ വായനക്കാരൻ്റെ പ്രണാമം '' .
അധ്യാപകന്, മാധ്യമപ്രവര്ത്തകന്, നോവലിസ്റ്റ്, ചലച്ചിത്ര സംവിധായകന്, തിരക്കഥാകൃത്ത്, നാടകകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളില്‍ മലയാളഭാഷയ്ക്ക് നിരവധി സംഭാവനകള്‍ നല്കിയ വ്യക്തിയാണ് മാടത്തില്‍ തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എംടി വാസുദേവന്‍ നായര്‍.മലയാളിയുടെ വായനയെയും ഭാവനയെയും ഇത്രയധികം സ്വാധീനിച്ച മറ്റൊരു എഴുത്തുകാരന് സമകാലിക സാഹിത്യത്തില്‍ ഇല്ലെന്നുതന്നെ പറയാം.
മലയാള ഭാഷയ്ക്ക് അദ്ദേഹം നല്കിയ സമഗ്രസംഭാവനകളെ മുന്‍നിര്‍ത്തി 1995-ല്‍ ഭാരതത്തിലെ പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കൂടാതെ പത്മഭൂഷണ്‍, കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, എഴുത്തച്ഛന് പുരസ്കാരം എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
2024 ഡിസംബര്‍ 26-നാണ് എം.ടി വാസുദേവന്‍ നായര്‍ വിടപറഞ്ഞത്. ഹൃദയാഘാതമായിരുന്നു മരണകാരണം.







Comments