
ശ്രീനിവാസന്റെ മകന് എന്ന ലേബലില്‍ ബിഗ് സ്ക്രീനില്‍ എത്തിയതെങ്കിലും പിന്നീട് സിനിമയില്‍ തന്റേതായ ഐഡന്റിറ്റി സൃഷ്ടിച്ച താരമാണ് ധ്യാന്‍ ശ്രീനിവാസന്. ഒരു വര്‍ഷം ധ്യാനിന്റേതായി നിരവധി സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ടെങ്കിലും രസകരമായ അഭിമുഖങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രസംഗങ്ങളിലൂടെയുമാണ് ധ്യാന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. ഓഫ് സ്ക്രീനില്‍ വമ്പന്‍ കൗണ്ടറടിച്ചും തുറന്ന നിലപാടുകള്‍ പങ്കുവയ്ക്കുന്ന വേറിട്ട അഭിമുഖങ്ങളിലൂടെയും ധ്യാന്‍ ആരാധകരുടെ മനസ്സിലിടം നേടിയിട്ടുണ്ട്.
ഇപ്പോഴിതാ ദിലീപിനെക്കുറിച്ച് ധ്യാന്‍ ഹൃദയം തുറന്നു സംസാരിച്ച കാര്യങ്ങളാണ് ആരാധകരും പ്രേക്ഷകരും ഏറ്റെടുക്കുന്നത്. ശ്രീനിവാസന് മരിച്ച ശേഷം വീട്ടില്‍ വന്നുപോയവരില്‍ പലരും പിന്നീട് വീട്ടിലേക്ക് വരികയോ ഒന്നും ഉണ്ടായിട്ടില്ല. പക്ഷെ എപ്പോഴും വിളിച്ച് അമ്മ ഓക്കെയല്ലേ നീ ഓക്കെയല്ലേയെന്ന് വിളിച്ച് ചോദിക്കുന്നൊരാള്‍ ദിലീപാണെന്നാണ് ധ്യാന്‍ പറയുന്നത്.
‘‘ഇനി ദിലീപേട്ടനെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്. സ്വഭാവികമായും അവസാനം ഓടിയ പടം പ്രിൻസ് ആന്റ് ഫാമിലിയാണ്. പലപ്പോഴും സിനിമ ചെയ്ത് കഴിഞ്ഞാല്‍ ആ സിനിമയില്‍ നിന്നും കിട്ടിയ ബന്ധങ്ങള്‍ ഇല്ലാതാകും. അച്ഛൻ പോയശേഷം പലരും ഞങ്ങളെ വിളിക്കാറുണ്ട്. ചിലർ കാണണമെന്ന് പറയാറുണ്ട്. പക്ഷെ എല്ലാ മാസത്തിലും അല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ദിലീപേട്ടന്റെ ഒരു ഫോണ്‍ വരും. എല്ലാം ഓക്കെയല്ലേയെന്ന് ചോദിച്ചുള്ള വിളിയാണ്. അച്ഛന്റെ മരണത്തിന് വന്നുപോയവരില്‍ പലരും പിന്നീട് വീട്ടിലേക്ക് വരികയോ ഒന്നും ഉണ്ടായിട്ടില്ല. പക്ഷെ എപ്പോഴും വിളിച്ച് അമ്മ ഓക്കെയല്ലേ നീ ഓക്കെയല്ലേയെന്ന് വിളിച്ച് ചോദിക്കുന്നൊരാള്‍ ദിലീപേട്ടനാണ്.
രണ്ടാഴ്ച മുമ്പ് വിളിച്ചിട്ട് ദിലീപേട്ടൻ പറഞ്ഞു ഞാനും കാവ്യയും അങ്ങോട്ടേക്ക് വരികയാണെന്ന്. മൂന്ന്, നാല് തവണ വിളിച്ചു എനിക്ക് പക്ഷെ ഫോണ്‍ എടുക്കാൻ കഴിഞ്ഞില്ല. അമ്മയെ കാണണം എന്നാണ് ദിലീപേട്ടൻ അറിയിച്ചത്. അമ്മയെ കാണാൻ വേണ്ടി അദ്ദേഹം വരാനിരുന്നതാണ്. ഞാൻ കാരണം അത് മുടങ്ങിപ്പോയി. ദിലീപേട്ടന്റെ കരുതലും സ്നേഹവും അച്ഛൻ പോയശേഷവും ഞങ്ങളോടുണ്ട്. എപ്പോഴും അത് ഉണ്ടാകണമെന്ന് മാത്രമെ ആഗ്രഹമുള്ളു...’’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. ‘വിസിറ്റർ’ എന്ന പുതിയ സിനിമയുടെ പൂജ ചടങ്ങുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴാണ് ധ്യാന്‍ ദിലീപിനെക്കുറിച്ച് മനസ്സ് തുറന്നത്. ദിലീപ്, നവ്യ നായർ, അജു വർഗീസ്, മേജർ രവി തുടങ്ങിയ ഒട്ടുമിക്ക താരങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. അമ്മ സംഘടനയിലെ പ്രശ്നങ്ങളും ദിലീപുമായുള്ള ബോണ്ടും വിജയ്-തൃഷ വിവാദങ്ങളും അടക്കം പലവിധ കാര്യങ്ങള്‍ രസകരമായ പ്രസംഗത്തിലൂടെ ധ്യാൻ സംസാരിച്ചിരുന്നു. ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന പുതിയ ചിത്രമാണ് ‘വിസിറ്റർ’.
ഇപ്പോഴിതാ ദിലീപിനെക്കുറിച്ച് ധ്യാന്‍ ഹൃദയം തുറന്നു സംസാരിച്ച കാര്യങ്ങളാണ് ആരാധകരും പ്രേക്ഷകരും ഏറ്റെടുക്കുന്നത്. ശ്രീനിവാസന് മരിച്ച ശേഷം വീട്ടില്‍ വന്നുപോയവരില്‍ പലരും പിന്നീട് വീട്ടിലേക്ക് വരികയോ ഒന്നും ഉണ്ടായിട്ടില്ല. പക്ഷെ എപ്പോഴും വിളിച്ച് അമ്മ ഓക്കെയല്ലേ നീ ഓക്കെയല്ലേയെന്ന് വിളിച്ച് ചോദിക്കുന്നൊരാള്‍ ദിലീപാണെന്നാണ് ധ്യാന്‍ പറയുന്നത്.
‘‘ഇനി ദിലീപേട്ടനെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്. സ്വഭാവികമായും അവസാനം ഓടിയ പടം പ്രിൻസ് ആന്റ് ഫാമിലിയാണ്. പലപ്പോഴും സിനിമ ചെയ്ത് കഴിഞ്ഞാല്‍ ആ സിനിമയില്‍ നിന്നും കിട്ടിയ ബന്ധങ്ങള്‍ ഇല്ലാതാകും. അച്ഛൻ പോയശേഷം പലരും ഞങ്ങളെ വിളിക്കാറുണ്ട്. ചിലർ കാണണമെന്ന് പറയാറുണ്ട്. പക്ഷെ എല്ലാ മാസത്തിലും അല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ദിലീപേട്ടന്റെ ഒരു ഫോണ്‍ വരും. എല്ലാം ഓക്കെയല്ലേയെന്ന് ചോദിച്ചുള്ള വിളിയാണ്. അച്ഛന്റെ മരണത്തിന് വന്നുപോയവരില്‍ പലരും പിന്നീട് വീട്ടിലേക്ക് വരികയോ ഒന്നും ഉണ്ടായിട്ടില്ല. പക്ഷെ എപ്പോഴും വിളിച്ച് അമ്മ ഓക്കെയല്ലേ നീ ഓക്കെയല്ലേയെന്ന് വിളിച്ച് ചോദിക്കുന്നൊരാള്‍ ദിലീപേട്ടനാണ്.
രണ്ടാഴ്ച മുമ്പ് വിളിച്ചിട്ട് ദിലീപേട്ടൻ പറഞ്ഞു ഞാനും കാവ്യയും അങ്ങോട്ടേക്ക് വരികയാണെന്ന്. മൂന്ന്, നാല് തവണ വിളിച്ചു എനിക്ക് പക്ഷെ ഫോണ്‍ എടുക്കാൻ കഴിഞ്ഞില്ല. അമ്മയെ കാണണം എന്നാണ് ദിലീപേട്ടൻ അറിയിച്ചത്. അമ്മയെ കാണാൻ വേണ്ടി അദ്ദേഹം വരാനിരുന്നതാണ്. ഞാൻ കാരണം അത് മുടങ്ങിപ്പോയി. ദിലീപേട്ടന്റെ കരുതലും സ്നേഹവും അച്ഛൻ പോയശേഷവും ഞങ്ങളോടുണ്ട്. എപ്പോഴും അത് ഉണ്ടാകണമെന്ന് മാത്രമെ ആഗ്രഹമുള്ളു...’’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. ‘വിസിറ്റർ’ എന്ന പുതിയ സിനിമയുടെ പൂജ ചടങ്ങുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴാണ് ധ്യാന്‍ ദിലീപിനെക്കുറിച്ച് മനസ്സ് തുറന്നത്. ദിലീപ്, നവ്യ നായർ, അജു വർഗീസ്, മേജർ രവി തുടങ്ങിയ ഒട്ടുമിക്ക താരങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. അമ്മ സംഘടനയിലെ പ്രശ്നങ്ങളും ദിലീപുമായുള്ള ബോണ്ടും വിജയ്-തൃഷ വിവാദങ്ങളും അടക്കം പലവിധ കാര്യങ്ങള്‍ രസകരമായ പ്രസംഗത്തിലൂടെ ധ്യാൻ സംസാരിച്ചിരുന്നു. ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന പുതിയ ചിത്രമാണ് ‘വിസിറ്റർ’.







Comments