
മലയാള സിനിമയില്‍ നടന്, സംവിധായകന്, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ തിളങ്ങി നില്ക്കുന്ന താരമാണ് ധ്യാന്‍ ശ്രീനിവാസന്. അഭിനയിക്കുന്ന സിനിമകളേക്കാള്‍ ഓഫ്-സ്ക്രീൻ തമാശകളിലൂടെയും വേറിട്ട അഭിമുഖങ്ങളിലൂടെയുമാണ് ധ്യാന്‍ സോഷ്യൽ മീഡിയയിൽ എപ്പോഴും ചിരി പടർത്താറുള്ളത്. ശ്രീനിവാസന്റെ അസാധ്യമായ നർമ്മബോധം അതുപോലെ പകര്‍ന്നു കിട്ടിയ മകനാണ് ധ്യാനെന്ന് പല ആരാധകരും വിശേഷിപ്പിക്കാറുണ്ട്.
ഇക്കഴിഞ്ഞ ദിവസം തന്റെ ഏറ്റവും പുതിയ ചിത്രമായ ‘വിസിറ്റര്‍’ സിനിമയുടെ പൂജ ചടങ്ങ് നടന്നിരുന്നു. നവ്യ നായരാണ് ഈ സിനിമയില്‍ ധ്യാനിന്റെ നായികയാകുന്നത്. തന്റെ അഭിമുഖജീവിതം തുടങ്ങുന്നത് നവ്യയില്‍ നിന്നാണെന്ന് ധ്യാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഈ ചടങ്ങില്‍ വച്ചും ധ്യാന്‍ നവ്യയെപ്പറ്റി നര്‍മ്മരസം കലര്‍ത്തി സംസാരിച്ചിരുന്നു. താന്‍ സിഎം ആയി സത്യപ്രതിഞ്ജ ചെയ്യുന്ന ദിവസം സാരിയുടുത്ത് ആ ഫ്രണ്ട് റോയിൽ കണ്ണുനിറഞ്ഞ് കൊണ്ട് നവ്യ ഉണ്ടാവും എന്ന പ്രതീക്ഷയോടെ നിർത്തുന്നു എന്ന് പറഞ്ഞാണ് ധ്യാന്‍ സംസാരം നിര്‍ത്തിയത്.
ഇപ്പോഴിതാ ധ്യാനിന്റെ നര്‍മ്മത്തിന് കിടിലം മറുപടി നല്‍കുകയാണ് നവ്യ നായര്‍. ധ്യാനിനു വേണ്ടി ജയ് വിളിക്കാന്‍ താന്‍ മുന്‍നിരയില്‍ തന്നെ താനുണ്ടാകുമെന്നാണ് നവ്യ മറുപടി നല്‍കിയത്.
‘‘പേടിക്കേണ്ട ധ്യാൻ. ധ്യാൻ സിഎം ആവുമ്പോൾ ധ്യാൻ ഉദ്ദേശിക്കുന്ന പോലെ തന്നെ വെള്ളയിൽ പച്ചക്കളർ ബോർഡറുള്ള സാരിയുടുത്ത്, ഡയമണ്ട് നെക്ലേസ് ഇട്ട്, കണ്ണിൽ ഈറനണിഞ്ഞ് ധ്യാനിനു വേണ്ടി ജയ് വിളിക്കാൻ മുൻനിരയിൽ എനിക്കൊരു കസേര ഒഴിച്ചിട്ട് ഉണ്ടാവില്ലേ ധ്യാൻ? ഇൻവിറ്റേഷൻ ഉണ്ടെങ്കിൽ മാത്രമേ എനിക്ക് വരാനാവൂ, സിഎം ആയി കഴിഞ്ഞാലും ധ്യാൻ എന്നെ മറക്കില്ലെന്നു ഞാൻ കരുതിക്കോട്ടെ...’’ എന്നാണ് നവ്യ പറഞ്ഞത്. ധ്യാന്‍ അടക്കം സദസ്സ് മുഴുവന്‍ നിറഞ്ഞ കൈയടി നല്‍കിയാണ് നവ്യയുടെ വാക്കുകള്‍ സ്വീകരിച്ചത്.
തന്റെ കുട്ടിക്കാലം മുതലുള്ള നവ്യയോടുള്ള കടുത്ത ആരാധനയെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ധ്യാൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപുള്ള ഒരു പഴയ അഭിമുഖത്തിൽ ശ്രീനിവാസനൊപ്പം കുടുംബവും എത്തിയിരുന്നു. അതില്‍ തനിക്ക് കാവ്യ മാധവൻ, മീര ജാസ്മിൻ, നവ്യ നായർ എന്നിവരെ ഒരുപാട് ഇഷ്ടമാണെന്നും ഇവരിൽ ഒരാളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും കുട്ടി ധ്യാൻ നിഷ്കളങ്കമായി വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ ഈ പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറിയിരുന്നു.
ഇക്കഴിഞ്ഞ ദിവസം തന്റെ ഏറ്റവും പുതിയ ചിത്രമായ ‘വിസിറ്റര്‍’ സിനിമയുടെ പൂജ ചടങ്ങ് നടന്നിരുന്നു. നവ്യ നായരാണ് ഈ സിനിമയില്‍ ധ്യാനിന്റെ നായികയാകുന്നത്. തന്റെ അഭിമുഖജീവിതം തുടങ്ങുന്നത് നവ്യയില്‍ നിന്നാണെന്ന് ധ്യാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഈ ചടങ്ങില്‍ വച്ചും ധ്യാന്‍ നവ്യയെപ്പറ്റി നര്‍മ്മരസം കലര്‍ത്തി സംസാരിച്ചിരുന്നു. താന്‍ സിഎം ആയി സത്യപ്രതിഞ്ജ ചെയ്യുന്ന ദിവസം സാരിയുടുത്ത് ആ ഫ്രണ്ട് റോയിൽ കണ്ണുനിറഞ്ഞ് കൊണ്ട് നവ്യ ഉണ്ടാവും എന്ന പ്രതീക്ഷയോടെ നിർത്തുന്നു എന്ന് പറഞ്ഞാണ് ധ്യാന്‍ സംസാരം നിര്‍ത്തിയത്.
ഇപ്പോഴിതാ ധ്യാനിന്റെ നര്‍മ്മത്തിന് കിടിലം മറുപടി നല്‍കുകയാണ് നവ്യ നായര്‍. ധ്യാനിനു വേണ്ടി ജയ് വിളിക്കാന്‍ താന്‍ മുന്‍നിരയില്‍ തന്നെ താനുണ്ടാകുമെന്നാണ് നവ്യ മറുപടി നല്‍കിയത്.
‘‘പേടിക്കേണ്ട ധ്യാൻ. ധ്യാൻ സിഎം ആവുമ്പോൾ ധ്യാൻ ഉദ്ദേശിക്കുന്ന പോലെ തന്നെ വെള്ളയിൽ പച്ചക്കളർ ബോർഡറുള്ള സാരിയുടുത്ത്, ഡയമണ്ട് നെക്ലേസ് ഇട്ട്, കണ്ണിൽ ഈറനണിഞ്ഞ് ധ്യാനിനു വേണ്ടി ജയ് വിളിക്കാൻ മുൻനിരയിൽ എനിക്കൊരു കസേര ഒഴിച്ചിട്ട് ഉണ്ടാവില്ലേ ധ്യാൻ? ഇൻവിറ്റേഷൻ ഉണ്ടെങ്കിൽ മാത്രമേ എനിക്ക് വരാനാവൂ, സിഎം ആയി കഴിഞ്ഞാലും ധ്യാൻ എന്നെ മറക്കില്ലെന്നു ഞാൻ കരുതിക്കോട്ടെ...’’ എന്നാണ് നവ്യ പറഞ്ഞത്. ധ്യാന്‍ അടക്കം സദസ്സ് മുഴുവന്‍ നിറഞ്ഞ കൈയടി നല്‍കിയാണ് നവ്യയുടെ വാക്കുകള്‍ സ്വീകരിച്ചത്.
തന്റെ കുട്ടിക്കാലം മുതലുള്ള നവ്യയോടുള്ള കടുത്ത ആരാധനയെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ധ്യാൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപുള്ള ഒരു പഴയ അഭിമുഖത്തിൽ ശ്രീനിവാസനൊപ്പം കുടുംബവും എത്തിയിരുന്നു. അതില്‍ തനിക്ക് കാവ്യ മാധവൻ, മീര ജാസ്മിൻ, നവ്യ നായർ എന്നിവരെ ഒരുപാട് ഇഷ്ടമാണെന്നും ഇവരിൽ ഒരാളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും കുട്ടി ധ്യാൻ നിഷ്കളങ്കമായി വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ ഈ പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറിയിരുന്നു.
തന്റെ ‘ഇന്റര്‍വ്യൂ ജീവിതം’ തുടങ്ങുന്നത് തന്നെ നവ്യയോടുള്ള ഇഷ്ടം തുറന്നുപറഞ്ഞുകൊണ്ടാണെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് ധ്യാൻ സിനിമയുടെ പൂജ ചടങ്ങില്‍ മൈക്ക് കയ്യിലെടുത്തത്. ‘‘നവ്യയോടുള്ള ഇഷ്ടം പറഞ്ഞുകൊണ്ടാണ് എന്റെ ഇന്റര്‍വ്യൂ ജീവിതം തുടങ്ങുന്നത്. അതിനു ശേഷം നവ്യ കല്യാണം കഴിച്ചു. നവ്യയ്ക്ക് ഇപ്പോൾ കല്യാണം കഴിക്കാൻ പ്രായമുള്ള മകനായി, എന്നിട്ടാണ് ഞങ്ങൾ അവസാനം ഒരുമിക്കുന്നത്. എന്നാൽ പോലും ഞാൻ പറയുന്നു, ഞാൻ സിഎം ആയി സത്യപ്രതിഞ്ജ ചെയ്യുന്ന ദിവസം സാരിയുടുത്ത് ആ ഫ്രണ്ട് റോയിൽ കണ്ണുനിറഞ്ഞ് കൊണ്ട് നവ്യ ഉണ്ടാവും എന്ന പ്രതീക്ഷയോടെ ഞാൻ നിർത്തുന്നു...’’ എന്നാണ് ധ്യാന്‍ രസകരമായി പറഞ്ഞത്.







Comments