
ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ഹരിയാനയിലെ ജിന്ദ്-സോണിപത് റൂട്ടിലാണ് ഓടുക. അത്യാധുനിക സാങ്കേതികവിദ്യയ്ക്കൊപ്പം വളരെ കുറഞ്ഞ യാത്രാനിരക്കുമാണ് ഈ ട്രെയിനിന്റെ പ്രധാന ആകർഷണം. 5 രൂപ മുതൽ പരമാവധി 25 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റിന് പ്ലാറ്റ്‌ഫോം ടിക്കറ്റിലും വിലക്കുറവായത് സാധാരണക്കാരായ യാത്രക്കാർക്ക് വലിയൊരു ആശ്വാസമാകും.
പത്ത് കോച്ചുകളുള്ള ഈ ട്രെയിൻ ജിന്ദിനും സോണിപത്തിനും ഇടയിലുള്ള 90 കിലോമീറ്റർ ദൂരം ഏകദേശം രണ്ട് മണിക്കൂർ കൊണ്ട് ഓടിയെത്തും. വഴിയിൽ 11 സ്റ്റോപ്പുകളുള്ള ട്രെയിനിന് പ്രതിദിനം 2,600 യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ട്. ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഹൈഡ്രജൻ ട്രെയിൻ പ്രവർത്തിക്കുന്നത്.
വായു മലിനീകരണത്തിന് കാരണമാകുന്ന ഡീസൽ ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി, ഹൈഡ്രജൻ ട്രെയിനുകൾ ജലബാഷ്പം മാത്രമാണ് പുറന്തള്ളുന്നത്. ട്രെയിൻ സർവീസിന് ആവശ്യമായ ഗ്രീൻ ഹൈഡ്രജൻ ജിന്ദിൽ സ്ഥാപിച്ചിട്ടുള്ള പ്രത്യേക പ്ലാന്റിൽ നിന്നാണ് വിതരണം ചെയ്യുന്നത്. യാത്രാ സുരക്ഷ ഉറപ്പാക്കാനുള്ള വിപുലമായ സംവിധാനങ്ങളും ഇതിൽ ഒരുക്കിയിട്ടുണ്ട്.
ഈ പദ്ധതിയിലൂടെ ജർമ്മനി, യുകെ, ഫ്രാൻസ്, ഇറ്റലി, യുഎസ്എ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ഹൈഡ്രജൻ റെയിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഉയരുകയാണ്.
പത്ത് കോച്ചുകളുള്ള ഈ ട്രെയിൻ ജിന്ദിനും സോണിപത്തിനും ഇടയിലുള്ള 90 കിലോമീറ്റർ ദൂരം ഏകദേശം രണ്ട് മണിക്കൂർ കൊണ്ട് ഓടിയെത്തും. വഴിയിൽ 11 സ്റ്റോപ്പുകളുള്ള ട്രെയിനിന് പ്രതിദിനം 2,600 യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ട്. ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഹൈഡ്രജൻ ട്രെയിൻ പ്രവർത്തിക്കുന്നത്.
വായു മലിനീകരണത്തിന് കാരണമാകുന്ന ഡീസൽ ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി, ഹൈഡ്രജൻ ട്രെയിനുകൾ ജലബാഷ്പം മാത്രമാണ് പുറന്തള്ളുന്നത്. ട്രെയിൻ സർവീസിന് ആവശ്യമായ ഗ്രീൻ ഹൈഡ്രജൻ ജിന്ദിൽ സ്ഥാപിച്ചിട്ടുള്ള പ്രത്യേക പ്ലാന്റിൽ നിന്നാണ് വിതരണം ചെയ്യുന്നത്. യാത്രാ സുരക്ഷ ഉറപ്പാക്കാനുള്ള വിപുലമായ സംവിധാനങ്ങളും ഇതിൽ ഒരുക്കിയിട്ടുണ്ട്.
ഈ പദ്ധതിയിലൂടെ ജർമ്മനി, യുകെ, ഫ്രാൻസ്, ഇറ്റലി, യുഎസ്എ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ഹൈഡ്രജൻ റെയിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഉയരുകയാണ്.







Comments