
ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഹരിയാനയിലെ ജിന്ദിനും സോണിപത്തിനുമിടയിലാണ് ഈ പുതിയ ട്രെയിൻ സർവീസ് നടത്തുക. ഇതോടെ ഈ സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും സ്ഥാനം നേടി. ജർമ്മനി, അമേരിക്ക, ചൈന, ജപ്പാൻ, കാനഡ ഫ്രാൻസ് എന്നീ രാജ്യങ്ങൾ ഈ സാങ്കേതികവിദ്യ സ്വന്തമാക്കിയിട്ടുണ്ട്.
ഉത്തര റെയിൽവേയുടെ ഡൽഹി ഡിവിഷന് കീഴിലാണ് 89 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽ പാത വരുന്നത്. ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ട്രെയിനാണ് ഇന്ത്യയുടെ അഭിമാനമായി മാറുന്നത്.
പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളിലേക്കുള്ള ഇന്ത്യൻ റെയിൽവേയുടെ വലിയൊരു ചുവടുവെപ്പാണിത്. അന്തരീക്ഷ മലിനീകരണം പൂർണ്ണമായും ഒഴിവാക്കുന്ന ഈ ഹരിത സാങ്കേതികവിദ്യ ഡീസൽ ട്രെയിനുകൾക്ക് മികച്ചൊരു ബദലാണ്. ഹരിയാനയിലെ ജിന്ദ്-സോണിപത് സെക്ഷനാണ് ഈ പദ്ധതിയുടെ പൈലറ്റ് റൂട്ടായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിനായി തദ്ദേശീയമായി വികസിപ്പിച്ച ഹൈഡ്രജൻ സംഭരണ-റീഫ്യുവലിംഗ് സൗകര്യം ജിന്ദിൽ സജ്ജീകരിച്ചിട്ടുണ്ട്.
10 കോച്ചുകളുള്ള ഈ ട്രെയിനിൽ 8 പാസഞ്ചർ കോച്ചുകളും രണ്ട് ഡ്രൈവിംഗ് പവർ കാറുകളുമാണുള്ളത്. രണ്ട് ഡ്രൈവിംഗ് പവർ കാറുകളിലുമായി 2,400 കിലോവാട്ട് (3,200 എച്ച് പി) ശേഷിയുള്ള പ്രൊപ്പൽഷൻ സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. പരമാവധി 75 കി.മീ/മണിക്കൂർ വേഗതയിൽ ട്രെയിൻ സർവീസ് നടത്തും. ഈ ട്രെയിന് ഒരേസമയം ഏകദേശം 2,600 യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ട്. ഇന്ധനമായി ഉപയോഗിക്കുന്ന ഹൈഡ്രജൻ അന്തരീക്ഷത്തിലെ ഓക്സിജനുമായി ചേർന്ന് പ്രവർത്തിച്ചാണ് ട്രെയിൻ ഓടിക്കാൻ ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഇതിലൂടെ പുറന്തള്ളപ്പെടുന്നത് മലിനീകരണമുണ്ടാക്കുന്ന പുകയ്ക്ക് പകരം വെറും നീരാവി ) മാത്രമാണ്.
അത്യാധുനിക സാങ്കേതികവിദ്യയ്ക്കൊപ്പം വളരെ കുറഞ്ഞ യാത്രാനിരക്കുമാണ് ഈ ട്രെയിനിന്റെ പ്രധാന ആകർഷണം. 5 രൂപ മുതൽ പരമാവധി 25 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റിന് പ്ലാറ്റ്‌ഫോം ടിക്കറ്റിലും വിലക്കുറവായത് സാധാരണക്കാരായ യാത്രക്കാർക്ക് വലിയൊരു ആശ്വാസമാകും.
ഉത്തര റെയിൽവേയുടെ ഡൽഹി ഡിവിഷന് കീഴിലാണ് 89 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽ പാത വരുന്നത്. ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ട്രെയിനാണ് ഇന്ത്യയുടെ അഭിമാനമായി മാറുന്നത്.
പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളിലേക്കുള്ള ഇന്ത്യൻ റെയിൽവേയുടെ വലിയൊരു ചുവടുവെപ്പാണിത്. അന്തരീക്ഷ മലിനീകരണം പൂർണ്ണമായും ഒഴിവാക്കുന്ന ഈ ഹരിത സാങ്കേതികവിദ്യ ഡീസൽ ട്രെയിനുകൾക്ക് മികച്ചൊരു ബദലാണ്. ഹരിയാനയിലെ ജിന്ദ്-സോണിപത് സെക്ഷനാണ് ഈ പദ്ധതിയുടെ പൈലറ്റ് റൂട്ടായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിനായി തദ്ദേശീയമായി വികസിപ്പിച്ച ഹൈഡ്രജൻ സംഭരണ-റീഫ്യുവലിംഗ് സൗകര്യം ജിന്ദിൽ സജ്ജീകരിച്ചിട്ടുണ്ട്.
10 കോച്ചുകളുള്ള ഈ ട്രെയിനിൽ 8 പാസഞ്ചർ കോച്ചുകളും രണ്ട് ഡ്രൈവിംഗ് പവർ കാറുകളുമാണുള്ളത്. രണ്ട് ഡ്രൈവിംഗ് പവർ കാറുകളിലുമായി 2,400 കിലോവാട്ട് (3,200 എച്ച് പി) ശേഷിയുള്ള പ്രൊപ്പൽഷൻ സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. പരമാവധി 75 കി.മീ/മണിക്കൂർ വേഗതയിൽ ട്രെയിൻ സർവീസ് നടത്തും. ഈ ട്രെയിന് ഒരേസമയം ഏകദേശം 2,600 യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ട്. ഇന്ധനമായി ഉപയോഗിക്കുന്ന ഹൈഡ്രജൻ അന്തരീക്ഷത്തിലെ ഓക്സിജനുമായി ചേർന്ന് പ്രവർത്തിച്ചാണ് ട്രെയിൻ ഓടിക്കാൻ ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഇതിലൂടെ പുറന്തള്ളപ്പെടുന്നത് മലിനീകരണമുണ്ടാക്കുന്ന പുകയ്ക്ക് പകരം വെറും നീരാവി ) മാത്രമാണ്.
അത്യാധുനിക സാങ്കേതികവിദ്യയ്ക്കൊപ്പം വളരെ കുറഞ്ഞ യാത്രാനിരക്കുമാണ് ഈ ട്രെയിനിന്റെ പ്രധാന ആകർഷണം. 5 രൂപ മുതൽ പരമാവധി 25 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റിന് പ്ലാറ്റ്‌ഫോം ടിക്കറ്റിലും വിലക്കുറവായത് സാധാരണക്കാരായ യാത്രക്കാർക്ക് വലിയൊരു ആശ്വാസമാകും.







Comments