
താരസംഘടനയായ അമ്മയില്‍ കഴിഞ്ഞ കുറച്ചു നാളുകളായി കലുഷിത അന്തരീക്ഷമാണ്. പരസ്പരമുള്ള ആരോപണങ്ങളും വാക്പോരുകളും പോലീസ് കേസുകളുമടക്കം പ്രശ്നങ്ങളുടെ കൂമ്പാരത്തിലാണ് ‘അമ്മ’. എല്ലാം അവസാനിപ്പിച്ച് രാജിവച്ച് പുറത്തുപോകുന്നു എന്ന് പറഞ്ഞ് ശ്വേതാ മേനോനും കൂട്ടരും ഇപ്പോള്‍ വീണ്ടും അമ്മയില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. അൻസിബ ഹസൻ, ലക്ഷ്മിപ്രിയ, ശ്വേത മേനോൻ എന്നിവരുടെ പേര് മാത്രം വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്നതിനിടെ വളരെ അപ്രതീക്ഷിതമായി നടി സരയുവിനെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങള്‍ ആയിരുന്നു മായ വിശ്വനാഥ് പങ്കുവെച്ചത്.
ഇപ്പോള്‍ താൻ പറഞ്ഞ കാര്യത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് താരം. എന്തുകൊണ്ട് ഒരു സൈലന്റ് കില്ലർ എന്ന താൻ പരാമർശിച്ചു എന്നതാണ് മായാ വിശ്വനാഥ് പറയുന്നത്. അൻസിബ അമ്മ മീറ്റിങ്ങില്‍ വെച്ച് വളരെ വികാരീതയായി തന്റെ വിഷമങ്ങള്‍ തുറന്നു പറയുമ്പോള്‍ തൊട്ടപ്പുറത്ത് ചുമരും ചാരും നിന്നുകൊണ്ടുള്ള സരയുവിന്റെ ചോദ്യമാണ് തങ്ങളില്‍ ഏറ്റവും കൂടുതല്‍ അവരോട് വെറുപ്പുള്ളവാക്കിയത് എന്നാണ് മായ പറഞ്ഞത്.
‘‘അൻസിബ എന്ന് പറയുന്ന വ്യക്തി വളരെ ഇമോഷണൽ ആയിട്ട് ആ കുട്ടിയുടെ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. എനിക്ക് അങ്ങനെ പൊതുവില്‍ സ്ത്രീ, പുരുഷൻ എന്ന ഒരു വ്യത്യാസമില്ല ഒരു വ്യക്തിയെ സംബന്ധിച്ച് ചെറിയ കാര്യമായാലും വലിയ കാര്യമായാലും അവർക്ക് അത് എങ്ങനെ ഫീല്‍ ചെയ്യുന്നത് എന്നതിന് വളരെ പ്രാധാന്യമുണ്ട്. ഒരു വിഷയത്തില്‍ നമ്മള്‍ അനുഭവിക്കുന്ന ദുഃഖം നമുക്കു മാത്രമേ അറിയുകയുള്ളൂ. മുമ്പില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് അതൊരു ചെറിയ കാര്യമേ തോന്നുള്ളൂ. ഒരു വ്യക്തി അത് ചെറിയ കാര്യമായാലും വലിയ കാര്യമായാലും അനുഭവിക്കുന്നവർക്ക് മാത്രമേ അത് എത്രത്തോളം ഉണ്ട് അതിന്റെ ആഴം എന്നത് മനസ്സിലാവുകയുള്ളൂ. എല്ലാവർക്കും അത് താങ്ങാനുള്ള മെന്റൽ സ്ട്രെങ്ത് ഉണ്ടാകണമെന്നില്ല. പുറത്തുനിന്ന് നോക്കുന്നവർക്ക് ഒരുപക്ഷേ അത് നിസ്സാരമായി തോന്നിയേക്കാം. ആ സമയത്താണ് സരയു അവിടെ ചുമരിൽ ചാരിനിന്നുകൊണ്ട് തികച്ചും അനാദരവോടെ ഒരു ചോദ്യം ചോദിക്കുന്നത്.
വളരെ സങ്കടപ്പെട്ട് സംസാരിക്കുന്ന ഒരു വ്യക്തിയോട്, ആശ്വസിപ്പിക്കുന്നതിന് പകരം ‘പോലീസ് കേസ് എടുത്തോ?’ എന്നാണ് സരയു ചോദിച്ചത്. അതും ഒരു ആക്കിക്കൊണ്ടുള്ള ചോദ്യമായിരുന്നു.
അതുകേട്ടപ്പോൾ എനിക്ക് തോന്നിയത് എത്ര വൃത്തികെട്ട മനസ്സിന്റെ ഉടമയാണ് സരയു എന്നാണ്!
എന്തൊരു വൃത്തികെട്ട മനസ്സിന്റെ ഉടമയാണ് അവർ എന്നാണ് ഞങ്ങള്‍ അപ്പോള്‍ ചിന്തിച്ചത്. ഇതേ സരയുവിനെ ഞാൻ കുടുംബസംഗമത്തിന്റെ സമയത്ത് കണ്ടിട്ടുണ്ട്. അന്നും വളരെ മോശമായ കാര്യമാണ് ചെയ്തത്. ഇപ്പോൾ ശ്വേതാ മേനോൻ സരയുവിനെ തലയിൽ ചുമന്നുകൊണ്ട് നടക്കുകയാണ്. അന്ന് ശ്വേതച്ചേച്ചി (ശ്വേതാ മേനോൻ) എന്നോട് വന്ന് പറഞ്ഞിരുന്നു, സരയുവിന്റെ ഈ പെരുമാറ്റത്തെക്കുറിച്ച് ജനറൽ ബോഡി മീറ്റിംഗിൽ സംസാരിക്കണമെന്ന്.
കുടുംബസംഗമത്തിൽ ഓരോരുത്തരും പല പരിപാടികളെയാണ് ഏല്‍പ്പിച്ചിരുന്നത് അതില്‍ മമ്മൂക്കയും മോഹൻലാലും എല്ലാവരും രാവിലെ തന്നെ എത്തിയിരുന്നു. ലാലേട്ടനും മമ്മൂക്കയ്ക്കും ഫാഷൻ ഷോ കാണണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹം ഉണ്ട് എന്ന കാര്യം ശ്വേതാ മേനോൻ സരയുവിനോട് പറയുകയും ഉടനെ തന്നെ ആ പരിപാടി സ്റ്റേജിലെത്തിക്കണമെന്നും പറഞ്ഞു. എന്നാല്‍ ആ കാര്യം മാത്രം സരയു കേള്‍ക്കുന്നില്ല. ഒരുപാട് തവണ പറഞ്ഞു അടുത്തത് ഫാഷൻ ഷോ കയറ്റണമെന്ന്.
എന്നാല്‍ സരയു അതിന് അനുവദിച്ചില്ല. ശ്വേതാ മേനോൻ എന്ന പ്രസിഡന്റ് പറഞ്ഞിട്ട് യാതൊരു മൈൻഡും ഇല്ല ഒടുവില്‍ സെക്രട്ടറിയായ കുക്കു പരമേശ്വരനും വന്നു പറഞ്ഞു പക്ഷേ അവർ തയ്യാറല്ല.
മമ്മൂക്ക അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നാണ് അതിനായി വന്നത്. അദ്ദേഹത്തിന് കൃത്യമായ സമയപരിധിയുണ്ടായിരുന്നു. എന്നിട്ടും ഒരു മൂന്നര മണിക്കൂറോളം അദ്ദേഹം കാത്തിരുന്നിട്ടും സരയു ഒരു തരത്തിലും ഫാഷൻ ഷോ സ്റ്റേജിൽ കയറ്റാൻ സമ്മതിച്ചില്ല. ലാലേട്ടൻ ആണെങ്കിൽ രാവിലെ മുതൽ വന്നിരിക്കുകയായിരുന്നു. ഒൻപത് മണിയായപ്പോൾ അദ്ദേഹത്തിന് ഇനി ഇരിക്കാൻ പറ്റില്ല, പോകണം എന്ന് പറയേണ്ടി വന്നു.
അപ്പോഴേക്കും സമയം വൈകിയതോടെ ലാലേട്ടനൊക്കെ ഇറങ്ങാൻ നില്‍ക്കുകയായിരുന്നു. ഒടുവില്‍ കുക്കു പരമേശ്വരൻ വന്ന് ഷൗട്ട് ചെയ്യുന്നപോലെ പറഞ്ഞതാണ് 10 മിനിറ്റിനകം ഈ സ്റ്റേജില്‍ ഫാഷൻ ഷോ കയറ്റിയില്ലെങ്കില്‍ മറ്റെല്ലാ പരിപാടികളും തന്നെ കാൻസല്‍ ചെയ്യുമെന്ന്. അന്നാണ് അവരിലെ ആ കമാൻഡിങ് പവർ ഞാൻ തിരിച്ചറിഞ്ഞത്...’’ മായാ വിശ്വനാഥ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.
ഇപ്പോള്‍ താൻ പറഞ്ഞ കാര്യത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് താരം. എന്തുകൊണ്ട് ഒരു സൈലന്റ് കില്ലർ എന്ന താൻ പരാമർശിച്ചു എന്നതാണ് മായാ വിശ്വനാഥ് പറയുന്നത്. അൻസിബ അമ്മ മീറ്റിങ്ങില്‍ വെച്ച് വളരെ വികാരീതയായി തന്റെ വിഷമങ്ങള്‍ തുറന്നു പറയുമ്പോള്‍ തൊട്ടപ്പുറത്ത് ചുമരും ചാരും നിന്നുകൊണ്ടുള്ള സരയുവിന്റെ ചോദ്യമാണ് തങ്ങളില്‍ ഏറ്റവും കൂടുതല്‍ അവരോട് വെറുപ്പുള്ളവാക്കിയത് എന്നാണ് മായ പറഞ്ഞത്.
‘‘അൻസിബ എന്ന് പറയുന്ന വ്യക്തി വളരെ ഇമോഷണൽ ആയിട്ട് ആ കുട്ടിയുടെ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. എനിക്ക് അങ്ങനെ പൊതുവില്‍ സ്ത്രീ, പുരുഷൻ എന്ന ഒരു വ്യത്യാസമില്ല ഒരു വ്യക്തിയെ സംബന്ധിച്ച് ചെറിയ കാര്യമായാലും വലിയ കാര്യമായാലും അവർക്ക് അത് എങ്ങനെ ഫീല്‍ ചെയ്യുന്നത് എന്നതിന് വളരെ പ്രാധാന്യമുണ്ട്. ഒരു വിഷയത്തില്‍ നമ്മള്‍ അനുഭവിക്കുന്ന ദുഃഖം നമുക്കു മാത്രമേ അറിയുകയുള്ളൂ. മുമ്പില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് അതൊരു ചെറിയ കാര്യമേ തോന്നുള്ളൂ. ഒരു വ്യക്തി അത് ചെറിയ കാര്യമായാലും വലിയ കാര്യമായാലും അനുഭവിക്കുന്നവർക്ക് മാത്രമേ അത് എത്രത്തോളം ഉണ്ട് അതിന്റെ ആഴം എന്നത് മനസ്സിലാവുകയുള്ളൂ. എല്ലാവർക്കും അത് താങ്ങാനുള്ള മെന്റൽ സ്ട്രെങ്ത് ഉണ്ടാകണമെന്നില്ല. പുറത്തുനിന്ന് നോക്കുന്നവർക്ക് ഒരുപക്ഷേ അത് നിസ്സാരമായി തോന്നിയേക്കാം. ആ സമയത്താണ് സരയു അവിടെ ചുമരിൽ ചാരിനിന്നുകൊണ്ട് തികച്ചും അനാദരവോടെ ഒരു ചോദ്യം ചോദിക്കുന്നത്.
വളരെ സങ്കടപ്പെട്ട് സംസാരിക്കുന്ന ഒരു വ്യക്തിയോട്, ആശ്വസിപ്പിക്കുന്നതിന് പകരം ‘പോലീസ് കേസ് എടുത്തോ?’ എന്നാണ് സരയു ചോദിച്ചത്. അതും ഒരു ആക്കിക്കൊണ്ടുള്ള ചോദ്യമായിരുന്നു.
അതുകേട്ടപ്പോൾ എനിക്ക് തോന്നിയത് എത്ര വൃത്തികെട്ട മനസ്സിന്റെ ഉടമയാണ് സരയു എന്നാണ്!
എന്തൊരു വൃത്തികെട്ട മനസ്സിന്റെ ഉടമയാണ് അവർ എന്നാണ് ഞങ്ങള്‍ അപ്പോള്‍ ചിന്തിച്ചത്. ഇതേ സരയുവിനെ ഞാൻ കുടുംബസംഗമത്തിന്റെ സമയത്ത് കണ്ടിട്ടുണ്ട്. അന്നും വളരെ മോശമായ കാര്യമാണ് ചെയ്തത്. ഇപ്പോൾ ശ്വേതാ മേനോൻ സരയുവിനെ തലയിൽ ചുമന്നുകൊണ്ട് നടക്കുകയാണ്. അന്ന് ശ്വേതച്ചേച്ചി (ശ്വേതാ മേനോൻ) എന്നോട് വന്ന് പറഞ്ഞിരുന്നു, സരയുവിന്റെ ഈ പെരുമാറ്റത്തെക്കുറിച്ച് ജനറൽ ബോഡി മീറ്റിംഗിൽ സംസാരിക്കണമെന്ന്.
കുടുംബസംഗമത്തിൽ ഓരോരുത്തരും പല പരിപാടികളെയാണ് ഏല്‍പ്പിച്ചിരുന്നത് അതില്‍ മമ്മൂക്കയും മോഹൻലാലും എല്ലാവരും രാവിലെ തന്നെ എത്തിയിരുന്നു. ലാലേട്ടനും മമ്മൂക്കയ്ക്കും ഫാഷൻ ഷോ കാണണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹം ഉണ്ട് എന്ന കാര്യം ശ്വേതാ മേനോൻ സരയുവിനോട് പറയുകയും ഉടനെ തന്നെ ആ പരിപാടി സ്റ്റേജിലെത്തിക്കണമെന്നും പറഞ്ഞു. എന്നാല്‍ ആ കാര്യം മാത്രം സരയു കേള്‍ക്കുന്നില്ല. ഒരുപാട് തവണ പറഞ്ഞു അടുത്തത് ഫാഷൻ ഷോ കയറ്റണമെന്ന്.
എന്നാല്‍ സരയു അതിന് അനുവദിച്ചില്ല. ശ്വേതാ മേനോൻ എന്ന പ്രസിഡന്റ് പറഞ്ഞിട്ട് യാതൊരു മൈൻഡും ഇല്ല ഒടുവില്‍ സെക്രട്ടറിയായ കുക്കു പരമേശ്വരനും വന്നു പറഞ്ഞു പക്ഷേ അവർ തയ്യാറല്ല.
മമ്മൂക്ക അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നാണ് അതിനായി വന്നത്. അദ്ദേഹത്തിന് കൃത്യമായ സമയപരിധിയുണ്ടായിരുന്നു. എന്നിട്ടും ഒരു മൂന്നര മണിക്കൂറോളം അദ്ദേഹം കാത്തിരുന്നിട്ടും സരയു ഒരു തരത്തിലും ഫാഷൻ ഷോ സ്റ്റേജിൽ കയറ്റാൻ സമ്മതിച്ചില്ല. ലാലേട്ടൻ ആണെങ്കിൽ രാവിലെ മുതൽ വന്നിരിക്കുകയായിരുന്നു. ഒൻപത് മണിയായപ്പോൾ അദ്ദേഹത്തിന് ഇനി ഇരിക്കാൻ പറ്റില്ല, പോകണം എന്ന് പറയേണ്ടി വന്നു.
അപ്പോഴേക്കും സമയം വൈകിയതോടെ ലാലേട്ടനൊക്കെ ഇറങ്ങാൻ നില്‍ക്കുകയായിരുന്നു. ഒടുവില്‍ കുക്കു പരമേശ്വരൻ വന്ന് ഷൗട്ട് ചെയ്യുന്നപോലെ പറഞ്ഞതാണ് 10 മിനിറ്റിനകം ഈ സ്റ്റേജില്‍ ഫാഷൻ ഷോ കയറ്റിയില്ലെങ്കില്‍ മറ്റെല്ലാ പരിപാടികളും തന്നെ കാൻസല്‍ ചെയ്യുമെന്ന്. അന്നാണ് അവരിലെ ആ കമാൻഡിങ് പവർ ഞാൻ തിരിച്ചറിഞ്ഞത്...’’ മായാ വിശ്വനാഥ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.







Comments