
ഐശ്വര്യറായ് ബച്ചന്റെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു മണിരത്നം സംവിധാനം ചെയ്ത ‘രാവണ്‍’. ഈ ചിത്രത്തിന്റെ ക്ലൈമാക്സ് സീന്‍ ഏറെ ശ്രദ്ധ നേടിയതായിരുന്നു. ഐശ്വര്യയുടെ കഥാപാത്രമായ രാഗിണി തന്റെ ഭർത്താവ് ദേവ് വീരയെ കൊല്ലുന്നത് തടയാൻ ശ്രമിക്കുന്നതിനായി ഒരു ഉയർന്ന പാറക്കെട്ടിൽ നിന്ന് ഒരു മലയിടുക്കിലേക്ക് ചാടുന്നതാണ് ആ രംഗം. എന്നാല്‍ ആ നിർണായകമായ ക്ലിഫ്-ജമ്പ് സീക്വൻസ് ചിത്രീകരിക്കുന്നതിനിടെയാണ് ആ അപകടകരമായ നിമിഷം സംഭവിച്ചിരുന്നു എന്നുള്ളതും വാര്‍ത്തകളില്‍ നിറഞ്ഞതാണ്.
ഇപ്പോഴിതാ ഈ സിനിമയുടെ ചിത്രീകരണം ഒരിക്കലും മറക്കാൻ പറ്റാത്തതാണെന്നു പറയുകയാണ് പ്രശസ്ത സ്റ്റണ്ട് വുമൺ സനോബർ പദിബാല. സിനിമയിൽ ഐശ്വര്യ റായുടെ ഡ്യൂപ്പായി വെള്ളച്ചാട്ടത്തിലേക്കു ചാടിയതു സനോബറായിരുന്നു. ടെക്നിക്കല്‍ പ്രശ്നം കാരണം വെള്ളച്ചാട്ടത്തിൽ 150 അടി മുകളിൽ അരമണിക്കൂറോളം തൂങ്ങിക്കിടക്കേണ്ടി വന്നെന്നാണ് സനോബര്‍ പറയുന്നത്.
‘‘150 അടി. 3.5 സെക്കൻഡ്. ഞാൻ ഒരിക്കലും മറക്കാത്ത ഒരു സ്റ്റണ്ട്. രാവണന്റെ ഈ ക്ലിഫ് ജമ്പിനിടെ, അപ്രതീക്ഷിതമായ ഒരു സങ്കീർണത എന്നെ മലഞ്ചെരിവിന്റെ മധ്യത്തിൽ ഏകദേശം 30 മിനിറ്റ് നിർത്തിവച്ചു. സ്റ്റണ്ട് വർക്കിൽ, തയ്യാറെടുപ്പ് എന്നുള്ളത് സ്റ്റണ്ട് നടപ്പിലാക്കുന്നതിനെ മാത്രമല്ല സൂചിപ്പിക്കുന്നത്. അപ്രതീക്ഷിതമായത് സംഭവിക്കുമ്പോൾ നിങ്ങൾ എന്തുചെയ്യുന്നു എന്നതിനെക്കുറിച്ചും കൂടിയാണിത്. ശാന്തത പാലിക്കുക. നിങ്ങളുടെ ശ്വസനം നിയന്ത്രിക്കുക. സുരക്ഷാ സംവിധാനങ്ങളിൽ വിശ്വസിക്കുക. നിങ്ങളുടെ ഊർജ്ജം സംരക്ഷിക്കുക.
ഞാൻ ചെയ്തത് അതാണ്... ഒരു വെള്ളച്ചാട്ടത്തിനരികിൽ തങ്ങിനിൽക്കുക, ആഴം കുറഞ്ഞ ശ്വാസമെടുക്കുക, പൂർണ്ണമായും ശാന്തത പാലിക്കുക... ആ വീക്ഷണകോണിൽ നിന്ന് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അതിനെ അങ്ങനെ കാണാൻ കഴിയൂ...
ഈ സീക്വന്‍സ് കാരണമാണ് ഞാന്‍ ടോറസ് വേൾഡ് സ്റ്റണ്ട് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടത്....ചില സ്റ്റണ്ടുകൾ ശരീരത്തെ പരീക്ഷിക്കുന്നു. ചിലത് മനസ്സിനെ പരീക്ഷിക്കുന്നു. ഞാനിത് രണ്ടും പരീക്ഷിച്ചു...’’ എന്നാണ് ആ രംഗം പങ്കിട്ട് സനോബർ പദിബാല സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഇപ്പോഴിതാ ഈ സിനിമയുടെ ചിത്രീകരണം ഒരിക്കലും മറക്കാൻ പറ്റാത്തതാണെന്നു പറയുകയാണ് പ്രശസ്ത സ്റ്റണ്ട് വുമൺ സനോബർ പദിബാല. സിനിമയിൽ ഐശ്വര്യ റായുടെ ഡ്യൂപ്പായി വെള്ളച്ചാട്ടത്തിലേക്കു ചാടിയതു സനോബറായിരുന്നു. ടെക്നിക്കല്‍ പ്രശ്നം കാരണം വെള്ളച്ചാട്ടത്തിൽ 150 അടി മുകളിൽ അരമണിക്കൂറോളം തൂങ്ങിക്കിടക്കേണ്ടി വന്നെന്നാണ് സനോബര്‍ പറയുന്നത്.
‘‘150 അടി. 3.5 സെക്കൻഡ്. ഞാൻ ഒരിക്കലും മറക്കാത്ത ഒരു സ്റ്റണ്ട്. രാവണന്റെ ഈ ക്ലിഫ് ജമ്പിനിടെ, അപ്രതീക്ഷിതമായ ഒരു സങ്കീർണത എന്നെ മലഞ്ചെരിവിന്റെ മധ്യത്തിൽ ഏകദേശം 30 മിനിറ്റ് നിർത്തിവച്ചു. സ്റ്റണ്ട് വർക്കിൽ, തയ്യാറെടുപ്പ് എന്നുള്ളത് സ്റ്റണ്ട് നടപ്പിലാക്കുന്നതിനെ മാത്രമല്ല സൂചിപ്പിക്കുന്നത്. അപ്രതീക്ഷിതമായത് സംഭവിക്കുമ്പോൾ നിങ്ങൾ എന്തുചെയ്യുന്നു എന്നതിനെക്കുറിച്ചും കൂടിയാണിത്. ശാന്തത പാലിക്കുക. നിങ്ങളുടെ ശ്വസനം നിയന്ത്രിക്കുക. സുരക്ഷാ സംവിധാനങ്ങളിൽ വിശ്വസിക്കുക. നിങ്ങളുടെ ഊർജ്ജം സംരക്ഷിക്കുക.
ഞാൻ ചെയ്തത് അതാണ്... ഒരു വെള്ളച്ചാട്ടത്തിനരികിൽ തങ്ങിനിൽക്കുക, ആഴം കുറഞ്ഞ ശ്വാസമെടുക്കുക, പൂർണ്ണമായും ശാന്തത പാലിക്കുക... ആ വീക്ഷണകോണിൽ നിന്ന് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അതിനെ അങ്ങനെ കാണാൻ കഴിയൂ...
ഈ സീക്വന്‍സ് കാരണമാണ് ഞാന്‍ ടോറസ് വേൾഡ് സ്റ്റണ്ട് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടത്....ചില സ്റ്റണ്ടുകൾ ശരീരത്തെ പരീക്ഷിക്കുന്നു. ചിലത് മനസ്സിനെ പരീക്ഷിക്കുന്നു. ഞാനിത് രണ്ടും പരീക്ഷിച്ചു...’’ എന്നാണ് ആ രംഗം പങ്കിട്ട് സനോബർ പദിബാല സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.







Comments