
‘മേനേ ദിൽ തുജ്കോ ദിയ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് തെന്നിന്ത്യന്‍ സിനിമാ പ്രക്ഷകരുടെ മനം കവര്‍ന്ന താരമാണ് സമീറ റെഡ്ഡി. ബോളിവുഡില്‍ ഒരു പിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത താരം ഗൗതം മേനോന് സംവിധാനം ചെയ്ത ‘വാരണം ആയിരം’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. മലയാളത്തിൽ ഒരു നാൾ വരും എന്ന മോഹൻലാൽ ചിത്രത്തിലും സമീറ ശ്രദ്ധേമായ വേഷം ചെയ്തിരുന്നു. കരിയറില്‍ തിളങ്ങി നില്ക്കുന്ന സമയത്താണ് കുടുംബകാര്യങ്ങളിലും മക്കളുടെ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി സിനിമയിൽ നിന്ന് താൽക്കാലികമായി താരം ഇടവേളയെടുത്തത്.
ബിഗ്സ്ക്രീനില്‍ നിന്ന് അകന്നു നിന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. തന്റെ ഭര്‍ത്താവിന്റെ അമ്മയ്ക്കൊപ്പമുള്ള രസകരമായ റീല്‍സ് വീഡിയോകളടക്കം പങ്കിട്ട് താരം പ്രേക്ഷകരുടെ ഇഷ്ടം നേടിയിട്ടുണ്ട്. ബോഡിഷെയ്മിംഗിനെതിരെ എപ്പോഴും ശബ്ദമുയർത്തുന്ന വ്യക്തി കൂടിയാണ് സമീറ.
ഇപ്പോഴിതാ തന്റെ സ്കൂള്‍ കാലഘട്ടത്തില്‍ നേരിട്ട ഒരു ഹരാസ്മെന്റിനെക്കുറിച്ച് തുറന്നു പറയുകയാണ് സമീറ റെഡ്ഡി. സ്കൂളില്‍ നിന്ന് താന്‍ നടന്നു വരുന്ന വഴിക്ക് ഒരു 15 വയസ്സുള്ള ആണ്‍കുട്ടി സൈക്കിളില്‍ എത്തി എന്തോ ഒരു വികൃത സന്തോഷത്തിന് വേണ്ടി തന്റെ അരികിലേക്ക് വന്ന് നെഞ്ചത്ത് ഒരൊറ്റ അടി വെച്ചു തന്നെന്നും പറയുകയാണ് സമീറ റെഡ്ഡി.
‘‘ഞാനൊരു സംഭവം പറയാം. പണ്ട് ഞാൻ സ്കൂളിൽ നിന്ന് നടന്നു വരികയായിരുന്നു. അന്ന് ഞാൻ അത്യാവശ്യം നല്ല തടിയുള്ള ഒരു കുട്ടിയായിരുന്നു. തോളിൽ സ്കൂൾ ബാഗും തൂക്കി നടന്നു വരികയായിരുന്ന എന്നെ, സൈക്കിളില്‍ വന്ന ഏതോ ഒരു പയ്യന്, അവന് എന്തോ ഒരു വികൃത സന്തോഷത്തിന് വേണ്ടി, എന്റെ അരികിലേക്ക് വന്ന് നെഞ്ചത്ത് ഒരൊറ്റ അടി വെച്ചു തന്നു. അടി തന്നെയായിരുന്നു അത്. അതായത്, അവൻ വന്ന് ശക്തമായി നെഞ്ചിലേക്ക് അടിച്ചു. സ്ത്രീകളുടെ സോളാർ പ്ലെക്സസസ് എന്ന് പറയാറില്ലേ, അവിടെയാണ് ആ അടി കൊണ്ടത്. അടി തന്ന ശേഷം അവൻ ചിരിച്ചുകൊണ്ട് പോവുകയും ചെയ്തു.
അവൻ ഒരു 14-15 വയസ്സുള്ള ചെറിയ പയ്യനായിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ അവൻ തെറ്റായ സമയത്ത് തെറ്റായ ഒരു പെൺകുട്ടിയുടെ അടുത്താണ് വന്ന് പെട്ടത്. കാരണം, എനിക്ക് അപ്പോൾ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. അതുവരെ ഉള്ളിലൊതുക്കിയ ദേഷ്യമെല്ലാം പുറത്തേക്ക് വന്നു. എനിക്ക് എവിടെന്നാണ് ആ ധൈര്യം വന്നതെന്ന് അറിയില്ല. ഞാൻ എന്റെ സ്കൂൾ ബാഗ് താഴെയിട്ടു, വാട്ടർ ബോട്ടിൽ ദൂരേക്ക് എറിഞ്ഞു, എന്നിട്ട് അവന്റെ നേർക്ക് പാഞ്ഞടുത്തു. അത് സെന്റ് പോൾസ് റോഡായിരുന്നു, എനിക്ക് ഇപ്പോഴും അതോർമ്മയുണ്ട്. അവൻ സൈക്കിൾ ചവിട്ടിക്കൊണ്ട് ചിരിച്ചു കൊണ്ടു പോവുകയായിരുന്നു. പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ ഞാന്‍ പിറകേ ഓടിവരുന്നത് കണ്ട്, ‘അയ്യോ’ എന്ന് നിലവിളിച്ചു. ഏഴാം ക്ലാസില്‍ പഠിക്കുന്ന ഞാനെന്ന കുട്ടിയുടെ ചോര തിളച്ചു പൊന്തി. റോഡിന് കുറുകെ ചാടി ഞാനവന്റെ പിറകേ അക്ഷരാര്‍ത്ഥത്തില്‍ പറന്നു ചെന്ന് , അവനെ സൈക്കിളിൽ നിന്ന് തള്ളിയിട്ട്, വഴിയില്‍ കിടത്തി പൊതിരെ തല്ലി...’
വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും എനിക്കിപ്പോഴുമത് ഫ്രെഷ് മെമ്മറിയാണ്. ആഴത്തിൽ വേരൂന്നിയ ദേഷ്യവും നിരാശയും ഇന്നുമെന്റെ മനസ്സിലുണ്ട്. അവൻ എന്നെ എന്തിനാണ് തൊട്ടത്, അവൻ എന്താണ് ചിന്തിച്ചത് എന്നത് ഇപ്പോഴും എന്നിൽ ഒരു ചോദ്യമായി നിലനിൽക്കുന്നു. ഞാനിന്നൊരു അമ്മയാണ്. മാറ്റം ആഗ്രഹിക്കുന്ന ഒരമ്മ. ഇത് എങ്ങനെ മാറ്റാം എന്നതിനെക്കുറിച്ച് ആളുകളോട് പറയാന്‍ ഞാന്‍ എന്ന അമ്മ ഇവിടെയുണ്ട്...’’ സമീറ റെഡ്ഡി പറഞ്ഞു. ‘ഹോട്ടർഫ്ലൈ’ക്ക് നൽകിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്. സമീറ ഇത് പറഞ്ഞു കഴിഞ്ഞപ്പോള്‍ അവതാരകന് ഷെയ്ക്ക് ഹാന്‍ഡ് കൊടുക്കുകയും ചെയ്തു. 14 വയസ്സുള്ള അന്നത്തെ ആ കുട്ടി അനുഭവിച്ച ട്രോമ, 47 വയസ്സുള്ള സമീറയുടെ വാക്കുകളില്‍ നിന്ന് ഇന്നും കൃത്യമായി മനസ്സിലാകുമെന്നും അവതാരകന് കൂട്ടിച്ചേര്‍ത്തു.
ബിഗ്സ്ക്രീനില്‍ നിന്ന് അകന്നു നിന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. തന്റെ ഭര്‍ത്താവിന്റെ അമ്മയ്ക്കൊപ്പമുള്ള രസകരമായ റീല്‍സ് വീഡിയോകളടക്കം പങ്കിട്ട് താരം പ്രേക്ഷകരുടെ ഇഷ്ടം നേടിയിട്ടുണ്ട്. ബോഡിഷെയ്മിംഗിനെതിരെ എപ്പോഴും ശബ്ദമുയർത്തുന്ന വ്യക്തി കൂടിയാണ് സമീറ.
ഇപ്പോഴിതാ തന്റെ സ്കൂള്‍ കാലഘട്ടത്തില്‍ നേരിട്ട ഒരു ഹരാസ്മെന്റിനെക്കുറിച്ച് തുറന്നു പറയുകയാണ് സമീറ റെഡ്ഡി. സ്കൂളില്‍ നിന്ന് താന്‍ നടന്നു വരുന്ന വഴിക്ക് ഒരു 15 വയസ്സുള്ള ആണ്‍കുട്ടി സൈക്കിളില്‍ എത്തി എന്തോ ഒരു വികൃത സന്തോഷത്തിന് വേണ്ടി തന്റെ അരികിലേക്ക് വന്ന് നെഞ്ചത്ത് ഒരൊറ്റ അടി വെച്ചു തന്നെന്നും പറയുകയാണ് സമീറ റെഡ്ഡി.
‘‘ഞാനൊരു സംഭവം പറയാം. പണ്ട് ഞാൻ സ്കൂളിൽ നിന്ന് നടന്നു വരികയായിരുന്നു. അന്ന് ഞാൻ അത്യാവശ്യം നല്ല തടിയുള്ള ഒരു കുട്ടിയായിരുന്നു. തോളിൽ സ്കൂൾ ബാഗും തൂക്കി നടന്നു വരികയായിരുന്ന എന്നെ, സൈക്കിളില്‍ വന്ന ഏതോ ഒരു പയ്യന്, അവന് എന്തോ ഒരു വികൃത സന്തോഷത്തിന് വേണ്ടി, എന്റെ അരികിലേക്ക് വന്ന് നെഞ്ചത്ത് ഒരൊറ്റ അടി വെച്ചു തന്നു. അടി തന്നെയായിരുന്നു അത്. അതായത്, അവൻ വന്ന് ശക്തമായി നെഞ്ചിലേക്ക് അടിച്ചു. സ്ത്രീകളുടെ സോളാർ പ്ലെക്സസസ് എന്ന് പറയാറില്ലേ, അവിടെയാണ് ആ അടി കൊണ്ടത്. അടി തന്ന ശേഷം അവൻ ചിരിച്ചുകൊണ്ട് പോവുകയും ചെയ്തു.
അവൻ ഒരു 14-15 വയസ്സുള്ള ചെറിയ പയ്യനായിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ അവൻ തെറ്റായ സമയത്ത് തെറ്റായ ഒരു പെൺകുട്ടിയുടെ അടുത്താണ് വന്ന് പെട്ടത്. കാരണം, എനിക്ക് അപ്പോൾ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. അതുവരെ ഉള്ളിലൊതുക്കിയ ദേഷ്യമെല്ലാം പുറത്തേക്ക് വന്നു. എനിക്ക് എവിടെന്നാണ് ആ ധൈര്യം വന്നതെന്ന് അറിയില്ല. ഞാൻ എന്റെ സ്കൂൾ ബാഗ് താഴെയിട്ടു, വാട്ടർ ബോട്ടിൽ ദൂരേക്ക് എറിഞ്ഞു, എന്നിട്ട് അവന്റെ നേർക്ക് പാഞ്ഞടുത്തു. അത് സെന്റ് പോൾസ് റോഡായിരുന്നു, എനിക്ക് ഇപ്പോഴും അതോർമ്മയുണ്ട്. അവൻ സൈക്കിൾ ചവിട്ടിക്കൊണ്ട് ചിരിച്ചു കൊണ്ടു പോവുകയായിരുന്നു. പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ ഞാന്‍ പിറകേ ഓടിവരുന്നത് കണ്ട്, ‘അയ്യോ’ എന്ന് നിലവിളിച്ചു. ഏഴാം ക്ലാസില്‍ പഠിക്കുന്ന ഞാനെന്ന കുട്ടിയുടെ ചോര തിളച്ചു പൊന്തി. റോഡിന് കുറുകെ ചാടി ഞാനവന്റെ പിറകേ അക്ഷരാര്‍ത്ഥത്തില്‍ പറന്നു ചെന്ന് , അവനെ സൈക്കിളിൽ നിന്ന് തള്ളിയിട്ട്, വഴിയില്‍ കിടത്തി പൊതിരെ തല്ലി...’
വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും എനിക്കിപ്പോഴുമത് ഫ്രെഷ് മെമ്മറിയാണ്. ആഴത്തിൽ വേരൂന്നിയ ദേഷ്യവും നിരാശയും ഇന്നുമെന്റെ മനസ്സിലുണ്ട്. അവൻ എന്നെ എന്തിനാണ് തൊട്ടത്, അവൻ എന്താണ് ചിന്തിച്ചത് എന്നത് ഇപ്പോഴും എന്നിൽ ഒരു ചോദ്യമായി നിലനിൽക്കുന്നു. ഞാനിന്നൊരു അമ്മയാണ്. മാറ്റം ആഗ്രഹിക്കുന്ന ഒരമ്മ. ഇത് എങ്ങനെ മാറ്റാം എന്നതിനെക്കുറിച്ച് ആളുകളോട് പറയാന്‍ ഞാന്‍ എന്ന അമ്മ ഇവിടെയുണ്ട്...’’ സമീറ റെഡ്ഡി പറഞ്ഞു. ‘ഹോട്ടർഫ്ലൈ’ക്ക് നൽകിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്. സമീറ ഇത് പറഞ്ഞു കഴിഞ്ഞപ്പോള്‍ അവതാരകന് ഷെയ്ക്ക് ഹാന്‍ഡ് കൊടുക്കുകയും ചെയ്തു. 14 വയസ്സുള്ള അന്നത്തെ ആ കുട്ടി അനുഭവിച്ച ട്രോമ, 47 വയസ്സുള്ള സമീറയുടെ വാക്കുകളില്‍ നിന്ന് ഇന്നും കൃത്യമായി മനസ്സിലാകുമെന്നും അവതാരകന് കൂട്ടിച്ചേര്‍ത്തു.
13 വർഷത്തെ ഇടവേളക്ക് ശേഷം ‘ചിംനി’ എന്ന ഹൊറർ-ത്രില്ലർ ചിത്രത്തിലൂടെ സമീറ റെഡ്ഡി വെള്ളിത്തിരയിലേക്ക് തിരിച്ചുവരവ് നടത്തി. ഗഗൻ പുരി സംവിധാനം ചെയ്ത ഈ അമാനുഷിക ത്രില്ലർ ചിത്രത്തില്‍ ദുഷ്ടാത്മാവിനെയോ പിശാചിനെയോ ആക്രമിക്കുന്ന ദുഃഖിതയായ കാളി എന്ന അമ്മ വേഷത്തിലാണ് സമീറ എത്തുന്നത്. നാടോടിക്കഥകളുടെ പ്രമേയങ്ങളും ‘ഫീറ്റസ് ഇൻ ഫീറ്റു’ എന്നറിയപ്പെടുന്ന അപൂർവ മെഡിക്കൽ അവസ്ഥയും ഈ സിനിമയിൽ ചർച്ച ചെയ്യുന്നുണ്ട്.







Comments