
മോഹന്‍ലാല്‍ സിനിമാപ്രേക്ഷകര്‍ക്ക് ആവോളം ആസ്വദിക്കാവുന്ന ‘തുടരും’ എന്ന ബ്ലോക്ബസ്റ്റര്‍ സമ്മാനിച്ച സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ഓപ്പറേഷൻ ജാവയിലൂടെ വെള്ളിത്തിരയില്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച തരുണ്‍, തുടരും സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയ സംവിധായകനായി. തുടരും സിനിമയിലെ സംഭാഷണങ്ങളും കഥാപാത്രങ്ങളും ഗാനങ്ങളും പ്രമേയവും മാത്രമല്ല, ഷോലവനങ്ങളുടെ അതിരുകൾ കാക്കുന്ന ആനമലയിലെ പച്ചപ്പുൽമേടുകളുടെ തണുപ്പിൽ, ഒരു കുട്ടിയാന ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടം പ്രകൃതിയുടെ മടിത്തട്ടിലെന്നോണം ശാന്തമായുറങ്ങുന്ന ആ മനോഹരമായ ഡ്രോൺ ദൃശ്യം പ്രേക്ഷകരുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞതാണ്.
‘ആന നടക്കുമ്പോൾ, കാട് ഒപ്പം നടക്കുന്നു’ എന്ന അർത്ഥവത്തായ വരികൾക്കൊപ്പം വെള്ളിത്തിരയിൽ തെളിഞ്ഞ ആ മാസ്മരിക ദൃശ്യം തുടരും എന്ന സിനിമ കണ്ടവരാരും തന്നെ മറക്കാനിടയില്ല. അച്ഛനും അമ്മയും മക്കളുമടങ്ങുന്ന ആനക്കൂട്ടം ഒരുമിച്ച് കിടന്നുറങ്ങുന്ന ചിത്രത്തിന്റെ വ്യാപ്തി തന്നെയാണ് ആ സിനിമയിലുടനീളം തരുണ്‍ പറഞ്ഞത്.
ഇപ്പോഴിതാ ആ കാട്ടാനക്കുടുംബത്തിന്റെ മാസ്മരികദൃശ്യം തന്റെ ജീവിതത്തിന്റെ ഭാഗമാക്കി കൈയില്‍ മനോഹരമായ ടാറ്റൂവാക്കി മാറ്റിയിരിക്കുകയാണ് തരുൺ മൂര്‍ത്തി. ‘ആഗ്രഹിക്കുക. വിശ്വസിക്കുക. സ്വീകരിക്കുക...’എന്നാണ് ആനക്കൂട്ടത്തിന്റെ ടാറ്റൂവിനൊപ്പം തരുണ്‍ മൂര്‍ത്തിയുടെ കൈയിലെ ടാറ്റൂവില്‍ എഴുതിയിരിക്കുന്നത്. ടാറ്റൂവിന്റെ ഏറ്റവും മുകളിലായി ചന്ദ്രന്റെ വളർച്ചയും തളർച്ചയും പ്രതീകാത്മകമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആത്മേര ടാറ്റൂവാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ തരുണിന്റെ കൈയിലെ ടാറ്റൂ പങ്കിട്ടിരിക്കുന്നത്. നിരവധി ആരാധകരാണ് ഈ പോസ്റ്റിന് ലൈക്കും കമന്റുകളും കുറിക്കുന്നത്.
‘ആന നടക്കുമ്പോൾ, കാട് ഒപ്പം നടക്കുന്നു’ എന്ന അർത്ഥവത്തായ വരികൾക്കൊപ്പം വെള്ളിത്തിരയിൽ തെളിഞ്ഞ ആ മാസ്മരിക ദൃശ്യം തുടരും എന്ന സിനിമ കണ്ടവരാരും തന്നെ മറക്കാനിടയില്ല. അച്ഛനും അമ്മയും മക്കളുമടങ്ങുന്ന ആനക്കൂട്ടം ഒരുമിച്ച് കിടന്നുറങ്ങുന്ന ചിത്രത്തിന്റെ വ്യാപ്തി തന്നെയാണ് ആ സിനിമയിലുടനീളം തരുണ്‍ പറഞ്ഞത്.
ഇപ്പോഴിതാ ആ കാട്ടാനക്കുടുംബത്തിന്റെ മാസ്മരികദൃശ്യം തന്റെ ജീവിതത്തിന്റെ ഭാഗമാക്കി കൈയില്‍ മനോഹരമായ ടാറ്റൂവാക്കി മാറ്റിയിരിക്കുകയാണ് തരുൺ മൂര്‍ത്തി. ‘ആഗ്രഹിക്കുക. വിശ്വസിക്കുക. സ്വീകരിക്കുക...’എന്നാണ് ആനക്കൂട്ടത്തിന്റെ ടാറ്റൂവിനൊപ്പം തരുണ്‍ മൂര്‍ത്തിയുടെ കൈയിലെ ടാറ്റൂവില്‍ എഴുതിയിരിക്കുന്നത്. ടാറ്റൂവിന്റെ ഏറ്റവും മുകളിലായി ചന്ദ്രന്റെ വളർച്ചയും തളർച്ചയും പ്രതീകാത്മകമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആത്മേര ടാറ്റൂവാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ തരുണിന്റെ കൈയിലെ ടാറ്റൂ പങ്കിട്ടിരിക്കുന്നത്. നിരവധി ആരാധകരാണ് ഈ പോസ്റ്റിന് ലൈക്കും കമന്റുകളും കുറിക്കുന്നത്.
വെള്ളിത്തിരയിൽ തെളിഞ്ഞ ആ മാസ്മരിക ദൃശ്യം പകർത്തിയത് തമിഴ്നാട് സ്വദേശികളായ ധനുപരണും പ്രവീൺ ഷണ്മുഖാനന്ദവും ചേർന്നായിരുന്നു. മുൻപ് തമിഴ്നാട് സർക്കാരിന്റെ വരയാട് സർവേയുടെ ഭാഗമായി ആനമല ടൈഗർ റിസർവ് വനത്തിൽ വെച്ച് എടുത്ത ഈ അപൂർവ്വ ദൃശ്യം, പിന്നീട് കംപ്യൂട്ടർ ഗ്രാഫിക്സിന്റെ ചെറിയ സഹായത്തോടെയാണ് സിനിമയുടെ തുടക്കത്തിലേക്ക് അണിയറപ്രവർത്തകർ മാറ്റിയെടുത്തത്.
‘തുടരും’ സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി കോമ്പോ വീണ്ടുമൊരുമിക്കുന്ന ചിത്രമാണ് അതിമനോഹരം. മീര ജാസ്മിന് നായികയാകുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.







Comments