
ഡൽഹിയിൽ നീറ്റ് പരീക്ഷാ അപാകതകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്ദറിൽ സംഘടിപ്പിച്ച ‘ചലോ സംസദ്’ മാർച്ചും സമരവും വലിയ സംഘർഷത്തിൽ കലാശിച്ചിരുന്നു. വിദ്യാർത്ഥി പ്രതിഷേധത്തിന് എതിരെ പോലീസ് ഇടപെടുകയും ഫബാരിക്കേഡുകൾ മറികടന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാർക്ക് നേരെ ലാത്തിച്ചാർജ്ജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. പോലീസിന്റെ നടപടികള്‍ക്കെതിരെ സെലിബ്രിറ്റികളില്‍ പലരും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കിട്ടിട്ടുണ്ട്.
ഇപ്പോഴിതാ ഡൽഹിയിലെ കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി എത്തിയിരിക്കുകയാണ് ടൊവിനോ തോമസ്. സമാധാനപരമായ പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട രീതി ഇതല്ലെന്ന് ടൊവിനോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ അടിത്തറയാണ്. ഇങ്ങനെ പെരുമാറാൻ പ്രതിഷേധിക്കുന്ന യുവാക്കൾ ചെയ്ത തെറ്റെന്താണെന്നും ടൊവിനോ പോസ്റ്റിലൂടെ ചോദിച്ചു.
‘‘ശരിയും തെറ്റും ആപേക്ഷികമായിരിക്കാം, പക്ഷേ സമാധാനപരമായ പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട വഴി ഇതല്ല. ഒരു രാജ്യത്തിന്റെ ഭാവി തലമുറ സംസാരിക്കുമ്പോൾ, അവരുടെ ശബ്ദങ്ങൾ അടിച്ചമർത്തൽ ശക്തിയാൽ നേരിടപ്പെടുമ്പോൾ, അത് അടിച്ചമർത്തപ്പെടുന്നത് ഭാവി തന്നെയാണ്. ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ചോർന്നൊലിക്കുന്നത്.
ഈ വിദ്യാർത്ഥികൾ എന്ത് തെറ്റ് ചെയ്തു? അവർ സ്വത്ത് നശിപ്പിച്ചോ? അവർ അക്രമത്തിൽ ഏർപ്പെട്ടോ? ഈ പെരുമാറ്റം അർഹിക്കാൻ അവർ കൃത്യമായി എന്താണ് ചെയ്തത്? നമ്മുടെ രാജ്യത്തിന്റെ ഏത് ഭാഗത്തും, സമാധാനപരമായി, ന്യായമായ ഒരു ലക്ഷ്യത്തിനായി പ്രതിഷേധിക്കുന്ന ഓരോ വ്യക്തിക്കും, ഞാൻ എന്റെ പൂർണ്ണഹൃദയത്തോടെയുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന് ഭീഷണിയല്ല; വാസ്തവത്തിൽ അത് അതിന്റെ അടിത്തറകളിൽ ഒന്നാണ്.
ഇനി, എന്റെ ദേശീയതയെ ചോദ്യം ചെയ്യാൻ വരുന്നവരോട്, എന്നെക്കുറിച്ച് നിങ്ങൾക്ക് അറിയാവുന്നതിനേക്കാൾ വ്യക്തമായി എനിക്കറിയാം. ഇത് രാഷ്ട്രീയത്തിനും മതത്തിനും മറ്റ് എല്ലാത്തരം വിഭജനങ്ങൾക്കും അപ്പുറമാണ്....എന്റെ രാഷ്ട്രീയം മനുഷ്യത്വമാണ്. എന്റെ വിശ്വാസം സമാധാനമാണ്....ജയ് ഹിന്ദ്...’’ എന്നാണ് ടൊവിനോ കുറിച്ചിരിക്കുന്നത്. ടൊവിനോയെക്കൂടാതെ പ്രകാശ് രാജ്, മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, പ്രാചി തെഹ്ലാൻ, സംവിധായകൻ ആഷിഖ് അബു, സ്വരാ ഭാസ്കർ എന്നിവരും ശക്തമായ ഭാഷയിൽ പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിരവധി യുവതാരങ്ങളും ആക്ടിവിസ്റ്റുകളും അഭിപ്രായ സ്വാതന്ത്ര്യത്തിനും തൊഴിലില്ലാത്ത വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്കും പിന്തുണയുമായി എക്സ്, ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമുകൾ വഴി ശബ്ദമുയർത്തുന്നുണ്ട്.
ഇപ്പോഴിതാ ഡൽഹിയിലെ കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി എത്തിയിരിക്കുകയാണ് ടൊവിനോ തോമസ്. സമാധാനപരമായ പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട രീതി ഇതല്ലെന്ന് ടൊവിനോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ അടിത്തറയാണ്. ഇങ്ങനെ പെരുമാറാൻ പ്രതിഷേധിക്കുന്ന യുവാക്കൾ ചെയ്ത തെറ്റെന്താണെന്നും ടൊവിനോ പോസ്റ്റിലൂടെ ചോദിച്ചു.
‘‘ശരിയും തെറ്റും ആപേക്ഷികമായിരിക്കാം, പക്ഷേ സമാധാനപരമായ പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട വഴി ഇതല്ല. ഒരു രാജ്യത്തിന്റെ ഭാവി തലമുറ സംസാരിക്കുമ്പോൾ, അവരുടെ ശബ്ദങ്ങൾ അടിച്ചമർത്തൽ ശക്തിയാൽ നേരിടപ്പെടുമ്പോൾ, അത് അടിച്ചമർത്തപ്പെടുന്നത് ഭാവി തന്നെയാണ്. ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ചോർന്നൊലിക്കുന്നത്.
ഈ വിദ്യാർത്ഥികൾ എന്ത് തെറ്റ് ചെയ്തു? അവർ സ്വത്ത് നശിപ്പിച്ചോ? അവർ അക്രമത്തിൽ ഏർപ്പെട്ടോ? ഈ പെരുമാറ്റം അർഹിക്കാൻ അവർ കൃത്യമായി എന്താണ് ചെയ്തത്? നമ്മുടെ രാജ്യത്തിന്റെ ഏത് ഭാഗത്തും, സമാധാനപരമായി, ന്യായമായ ഒരു ലക്ഷ്യത്തിനായി പ്രതിഷേധിക്കുന്ന ഓരോ വ്യക്തിക്കും, ഞാൻ എന്റെ പൂർണ്ണഹൃദയത്തോടെയുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന് ഭീഷണിയല്ല; വാസ്തവത്തിൽ അത് അതിന്റെ അടിത്തറകളിൽ ഒന്നാണ്.
ഇനി, എന്റെ ദേശീയതയെ ചോദ്യം ചെയ്യാൻ വരുന്നവരോട്, എന്നെക്കുറിച്ച് നിങ്ങൾക്ക് അറിയാവുന്നതിനേക്കാൾ വ്യക്തമായി എനിക്കറിയാം. ഇത് രാഷ്ട്രീയത്തിനും മതത്തിനും മറ്റ് എല്ലാത്തരം വിഭജനങ്ങൾക്കും അപ്പുറമാണ്....എന്റെ രാഷ്ട്രീയം മനുഷ്യത്വമാണ്. എന്റെ വിശ്വാസം സമാധാനമാണ്....ജയ് ഹിന്ദ്...’’ എന്നാണ് ടൊവിനോ കുറിച്ചിരിക്കുന്നത്. ടൊവിനോയെക്കൂടാതെ പ്രകാശ് രാജ്, മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, പ്രാചി തെഹ്ലാൻ, സംവിധായകൻ ആഷിഖ് അബു, സ്വരാ ഭാസ്കർ എന്നിവരും ശക്തമായ ഭാഷയിൽ പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിരവധി യുവതാരങ്ങളും ആക്ടിവിസ്റ്റുകളും അഭിപ്രായ സ്വാതന്ത്ര്യത്തിനും തൊഴിലില്ലാത്ത വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്കും പിന്തുണയുമായി എക്സ്, ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമുകൾ വഴി ശബ്ദമുയർത്തുന്നുണ്ട്.
ഇക്കഴിഞ്ഞ ദിവസം ബിഗ് ബോസ് മുന്‍ താരങ്ങളായ രഞ്ജിനി ഹരിദാസ്, ദിയ സന എന്നിവര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദില്ലിയില്‍ എത്തിയിരുന്നു. വിദ്യാഭ്യാസം മനുഷ്യനെ സംബന്ധിച്ച് പ്രധാന വിഷയമാണെന്നും അതിലെ പ്രശ്നങ്ങൾ ഉയർത്തിയുള്ള സമരമായതിനാലാണ് സിജെപിയുടെ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതെന്നുമാണ് രഞ്ജിനി ഹരിദാസ് പറഞ്ഞത്. ‘‘ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്കിനെ സമര വേദിയിൽ നിന്ന് കൊണ്ടുപോയത് കണ്ട് സഹിച്ചില്ല. രാജ്യത്തിന് വേണ്ടി നല്ലൊരു കാര്യം ചെയ്യുന്നയാളെ ഏറെ അനാദരവോടെയാണ് കൊണ്ടുപോയത്. യൂണിഫോം പോലും ഇടാത്ത ആളുകൾ വെള്ളത്തുണിയിൽ മൃതദേഹം കൊണ്ടു പോകും പോലയാണ് എടുത്തു കൊണ്ടുപോയത്...’ എന്നാണ് രഞ്ജിനി പറഞ്ഞത്.







Comments