
ഹേമക്കമ്മിറ്റി റിപ്പോര്‍ട്ട് വന്നനാള്‍ മുതല്‍ താരസംഘടനയായ ‘അമ്മ’യ്ക്ക് ശനിദശയാണ്. പലരും ആരോപണങ്ങള്‍ ഉന്നയിക്കുകയും ഭരണസമിതി പിരിച്ചുവിടണമെന്ന് പറയാതെ പറയുകയും ചെയ്തതോടെ ‘അമ്മ’യില്‍ ചരിത്രത്തിലാദ്യമായി വനിതാ നേതൃത്വം നിലവില്‍ വന്നു. എന്നാലതും ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പേ അടിച്ചു പിരിഞ്ഞു. പ്രസിഡന്റ് ശ്വേത മേനോന് അടക്കമുള്ളവര്‍ രാജി വയ്ക്കുന്നതില്‍ വരെ പ്രശ്നം നീണ്ടു. എന്നിട്ടും പല അംഗങ്ങളുടെയും ആരോപണങ്ങളും പ്രത്യാരോപണങ്ങളും പോലീസ് കേസുകളുമടക്കം ‘അമ്മ’യില്‍ പ്രശ്നങ്ങള്‍ വിട്ടൊഴിയാതെ നില്‍ക്കുകയാണ്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ പ്രസിഡന്റ് ശ്വേത മേനോന് സോഷ്യല്‍ മീഡിയയിലൂടെ ചില തുറന്നെഴുത്തുകള്‍ നടത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചും ‘അമ്മ’യില്‍ പവര്‍ ഗ്രൂപ്പുകളുണ്ടെന്നും കുറ്റാരോപിതര്‍ തലപ്പത്തു വരാന്‍ താന്‍ അനുവദിക്കില്ലെന്നുമാണ് ശ്വേത കുറിച്ചത്.
ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ടിലും ‘അമ്മ’ സംഘടനയിലെ പവർ ഗ്രൂപ്പിനെതിരെയുമുള്ള പ്രസ്താവനകളിൽ ശ്വേത മേനോനെതിരെ തുറന്ന മറുപടി നല്‍കുകയാണ് ഉഷ ഹസീന. അമ്മ'യുടെ ഫണ്ടിൽ സാമ്പത്തിക തിരിമറി നടത്തി എന്ന ആരോപണം നേരിടുന്ന ശ്വേത മേനോനും കുറ്റാരോപിതയാണെന്നും സംഘടനയുടെ തലപ്പത്ത് ഇരിക്കാൻ അവർക്ക് യാതൊരു യോഗ്യതയുമില്ലെന്നും ഉഷ കുറിച്ചു. ശ്വേതയുടെ പേരു വയ്ക്കാതെ ‘അടർക്കള ത്തിലെ അഭിമന്യു’ എന്ന് സംബോധന ചെയ്തുകൊണ്ടാണ് ഉഷ കുറിപ്പ് പങ്കുവച്ചത്.
‘‘ഝാൻസി റാണി ചമയാതെ അടർക്കള ത്തിലെ അഭിമന്യു ......
‘ഞാൻ ഉള്ളപ്പോൾ കുറ്റാരോപിതരാരും അമ്മയുടെ തലപ്പത്ത് വരില്ല’ എന്നുള്ള അഭിമന്യുവിന്റെ പ്രസ്താവന കണ്ടു. തലപ്പത്ത് വരണമെന്ന് ഇവിടെ ആരും ആവശ്യപ്പെട്ടിട്ടില്ല. കുറ്റാരോപിതരായവരും അല്ലാത്തവരുമായ ആരും തന്നെ. നിങ്ങൾ തലപ്പത്ത് നിന്ന് ഇറങ്ങി പോകണം എന്ന് മാത്രമേ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളൂ. നിങ്ങൾ അവതരിപ്പിച്ച (കള്ള) കണക്കും റിപ്പോർട്ടും സംഘടനയിലെ അംഗങ്ങൾക്ക് സ്വീകാര്യമല്ലാതെ വന്നപ്പോൾ, നിവൃത്തിയില്ലാതെ നിങ്ങൾക്ക് രാജിവെച്ച് ഇറങ്ങേണ്ടി വന്നു. അതാണ് സത്യം. ആ സത്യത്തെ എത്ര കള്ളം കൊണ്ട് മൂടി വെച്ചാലും ഞങ്ങൾ അംഗങ്ങൾക്ക് അതറിയാം. അഭിമന്യു എന്തിനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്? കോടതിയെ തെറ്റിദ്ധരിപ്പിച്ചത്??? ഇരുപത്തിയേഴാം തീയതി ഞങ്ങൾ തിരുത്തി കൊള്ളാം. അമ്മയുടെ തലപ്പത്ത് വരേണ്ടത് ആരാണെന്നൊക്കെ തീരുമാനിക്കാൻ ഇവിടെ അംഗങ്ങൾക്കറിയാം.
കുറ്റാരോപിതരായ അംഗങ്ങൾ ആരും തന്നെ തലപ്പത്ത് വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. പിന്നെ നിങ്ങൾ എന്തിനാണ് അതോർത്ത് വേവലാതിപ്പെടുന്നത്. പിന്നെ ഇവിടെ ഇപ്പോൾ ഏറ്റവും കൂടുതൽ കുറ്റാരോപിതയായ ഒരു വ്യക്തി നിങ്ങൾ തന്നെയാണ്. അമ്മയുടെ ഫണ്ടിൽ തിരിമറി നടത്തി എന്ന ശക്തമായ ആരോപണമാണ് നിങ്ങൾക്കെതിരെ ഉള്ളത്. അപ്പോൾ പിന്നെ അമ്മയുടെ തലപ്പത്തിരിക്കാൻ നിങ്ങൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത്? ഇരുട്ടുകൊണ്ട് ഓട്ടയടക്കാൻ ശ്രമിക്കല്ലേ അഭിമന്യു... എത്രകാലം ഇങ്ങനെ കള്ളം പറഞ്ഞ് മാത്രം നിലനിൽക്കാൻ സാധിക്കും? ഒരുപാട് കാലമൊന്നും ജനങ്ങളെ പറ്റിക്കാൻ കഴിയില്ല. അതോർക്കുന്നത് നന്ന്. ഒരുപാട് കാലമൊന്നും ജനങ്ങളെ പറ്റിക്കാൻ കഴിയില്ല. അതോർക്കുന്നത് നന്ന്. ഒരുപാട് അങ്ങ് നെഗളിക്കല്ലേ അടർക്കളത്തിലെ അഭിമന്യു...’’ എന്നാണ് ഉഷ ഹസീന കുറിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ പ്രസിഡന്റ് ശ്വേത മേനോന് സോഷ്യല്‍ മീഡിയയിലൂടെ ചില തുറന്നെഴുത്തുകള്‍ നടത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചും ‘അമ്മ’യില്‍ പവര്‍ ഗ്രൂപ്പുകളുണ്ടെന്നും കുറ്റാരോപിതര്‍ തലപ്പത്തു വരാന്‍ താന്‍ അനുവദിക്കില്ലെന്നുമാണ് ശ്വേത കുറിച്ചത്.
ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ടിലും ‘അമ്മ’ സംഘടനയിലെ പവർ ഗ്രൂപ്പിനെതിരെയുമുള്ള പ്രസ്താവനകളിൽ ശ്വേത മേനോനെതിരെ തുറന്ന മറുപടി നല്‍കുകയാണ് ഉഷ ഹസീന. അമ്മ'യുടെ ഫണ്ടിൽ സാമ്പത്തിക തിരിമറി നടത്തി എന്ന ആരോപണം നേരിടുന്ന ശ്വേത മേനോനും കുറ്റാരോപിതയാണെന്നും സംഘടനയുടെ തലപ്പത്ത് ഇരിക്കാൻ അവർക്ക് യാതൊരു യോഗ്യതയുമില്ലെന്നും ഉഷ കുറിച്ചു. ശ്വേതയുടെ പേരു വയ്ക്കാതെ ‘അടർക്കള ത്തിലെ അഭിമന്യു’ എന്ന് സംബോധന ചെയ്തുകൊണ്ടാണ് ഉഷ കുറിപ്പ് പങ്കുവച്ചത്.
‘‘ഝാൻസി റാണി ചമയാതെ അടർക്കള ത്തിലെ അഭിമന്യു ......
‘ഞാൻ ഉള്ളപ്പോൾ കുറ്റാരോപിതരാരും അമ്മയുടെ തലപ്പത്ത് വരില്ല’ എന്നുള്ള അഭിമന്യുവിന്റെ പ്രസ്താവന കണ്ടു. തലപ്പത്ത് വരണമെന്ന് ഇവിടെ ആരും ആവശ്യപ്പെട്ടിട്ടില്ല. കുറ്റാരോപിതരായവരും അല്ലാത്തവരുമായ ആരും തന്നെ. നിങ്ങൾ തലപ്പത്ത് നിന്ന് ഇറങ്ങി പോകണം എന്ന് മാത്രമേ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളൂ. നിങ്ങൾ അവതരിപ്പിച്ച (കള്ള) കണക്കും റിപ്പോർട്ടും സംഘടനയിലെ അംഗങ്ങൾക്ക് സ്വീകാര്യമല്ലാതെ വന്നപ്പോൾ, നിവൃത്തിയില്ലാതെ നിങ്ങൾക്ക് രാജിവെച്ച് ഇറങ്ങേണ്ടി വന്നു. അതാണ് സത്യം. ആ സത്യത്തെ എത്ര കള്ളം കൊണ്ട് മൂടി വെച്ചാലും ഞങ്ങൾ അംഗങ്ങൾക്ക് അതറിയാം. അഭിമന്യു എന്തിനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്? കോടതിയെ തെറ്റിദ്ധരിപ്പിച്ചത്??? ഇരുപത്തിയേഴാം തീയതി ഞങ്ങൾ തിരുത്തി കൊള്ളാം. അമ്മയുടെ തലപ്പത്ത് വരേണ്ടത് ആരാണെന്നൊക്കെ തീരുമാനിക്കാൻ ഇവിടെ അംഗങ്ങൾക്കറിയാം.
കുറ്റാരോപിതരായ അംഗങ്ങൾ ആരും തന്നെ തലപ്പത്ത് വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. പിന്നെ നിങ്ങൾ എന്തിനാണ് അതോർത്ത് വേവലാതിപ്പെടുന്നത്. പിന്നെ ഇവിടെ ഇപ്പോൾ ഏറ്റവും കൂടുതൽ കുറ്റാരോപിതയായ ഒരു വ്യക്തി നിങ്ങൾ തന്നെയാണ്. അമ്മയുടെ ഫണ്ടിൽ തിരിമറി നടത്തി എന്ന ശക്തമായ ആരോപണമാണ് നിങ്ങൾക്കെതിരെ ഉള്ളത്. അപ്പോൾ പിന്നെ അമ്മയുടെ തലപ്പത്തിരിക്കാൻ നിങ്ങൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത്? ഇരുട്ടുകൊണ്ട് ഓട്ടയടക്കാൻ ശ്രമിക്കല്ലേ അഭിമന്യു... എത്രകാലം ഇങ്ങനെ കള്ളം പറഞ്ഞ് മാത്രം നിലനിൽക്കാൻ സാധിക്കും? ഒരുപാട് കാലമൊന്നും ജനങ്ങളെ പറ്റിക്കാൻ കഴിയില്ല. അതോർക്കുന്നത് നന്ന്. ഒരുപാട് കാലമൊന്നും ജനങ്ങളെ പറ്റിക്കാൻ കഴിയില്ല. അതോർക്കുന്നത് നന്ന്. ഒരുപാട് അങ്ങ് നെഗളിക്കല്ലേ അടർക്കളത്തിലെ അഭിമന്യു...’’ എന്നാണ് ഉഷ ഹസീന കുറിച്ചിരിക്കുന്നത്.







Comments