
നീറ്റ് പരീക്ഷാ നടത്തിപ്പിലെ വീഴ്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സിജെപി നടത്തിയ പ്രതിഷേധത്തെ ഭരണകൂടം നേരിട്ട രീതിയെ കടുത്ത ഭാഷയിൽ വിമർശിച്ച് ഗായിക ചിന്മയി ശ്രീപദ. സമരം ചെയ്തവരെ ആക്രമിച്ചത് പോലീസുകാർ തന്നെയാണോ എന്ന് ചിന്മയി സംശയം പ്രകടിപ്പിച്ചു. ആഭരണങ്ങൾ ധരിച്ചവരും യൂണിഫോമില്ലാത്തവരുമൊക്കെയാണ് കുട്ടികളെ മർദിച്ചത് എന്നും ചിന്മയി ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ ജനനേന്ദ്രിയത്തിലും മാറിലും അടിക്കുന്ന വീഡിയോകളും സമൂഹമാധ്യമങ്ങളിൽ കണ്ടു എന്നും ചിന്മയി പറഞ്ഞു.
സ്ത്രീകളോടും കുട്ടികളോടും കൗമാരക്കാരോടും പോലീസ് എങ്ങനെയാണ് പെരുമാറിയത് എന്നുള്ളതിന്റെ ധാരാളം വീഡിയോകൾ ഞാൻ ട്വിറ്ററിൽ കണ്ടു. ഒരു പോലീസുകാരൻ ഒരു സ്ത്രീയുടെ ജനനേന്ദ്രിയത്തിന് സമീപം കുത്തുന്നു, മറ്റൊരാൾ സ്ത്രീകളുടെ മാറിൽ അടിക്കുന്നു.. ആഭരണങ്ങൾ ധരിച്ച, സാധാരണ വസ്ത്രം ധരിച്ച പോലീസുകാർ (സായുധസേനയിലുള്ളവർക്ക് അത് അനുവദനീയമല്ല) ആളുകളെ അടിക്കുന്നു, ലാത്തികളിൽ ഇരുമ്പ് ആണികൾ തറച്ചതായി കാണുന്നു, കല്ലെറിയുന്നു.. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കുട്ടികളോട് ഇങ്ങനെ ചെയ്യാൻ ഉത്തരവിട്ട ഒരു മേലധികാരി അവർക്കുണ്ട് - ചിന്മയി കുറിച്ചു.
സ്ത്രീകളോടും കുട്ടികളോടും കൗമാരക്കാരോടും പോലീസ് എങ്ങനെയാണ് പെരുമാറിയത് എന്നുള്ളതിന്റെ ധാരാളം വീഡിയോകൾ ഞാൻ ട്വിറ്ററിൽ കണ്ടു. ഒരു പോലീസുകാരൻ ഒരു സ്ത്രീയുടെ ജനനേന്ദ്രിയത്തിന് സമീപം കുത്തുന്നു, മറ്റൊരാൾ സ്ത്രീകളുടെ മാറിൽ അടിക്കുന്നു.. ആഭരണങ്ങൾ ധരിച്ച, സാധാരണ വസ്ത്രം ധരിച്ച പോലീസുകാർ (സായുധസേനയിലുള്ളവർക്ക് അത് അനുവദനീയമല്ല) ആളുകളെ അടിക്കുന്നു, ലാത്തികളിൽ ഇരുമ്പ് ആണികൾ തറച്ചതായി കാണുന്നു, കല്ലെറിയുന്നു.. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കുട്ടികളോട് ഇങ്ങനെ ചെയ്യാൻ ഉത്തരവിട്ട ഒരു മേലധികാരി അവർക്കുണ്ട് - ചിന്മയി കുറിച്ചു.
അതേസമയം ഡൽഹിയിൽ സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണയേറുകയാണ്. സമരത്തെ ഭരണകൂടം അടിച്ചമർത്തുന്നതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. തമിഴ്നാട് സെക്രട്ടറിയേറ്റിന്റെ മുന്നിൽ സമരം ചെയ്ത റാപ്പർ അറിവിനെ ഇന്നലെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തിൽ ആശങ്കയുണ്ടെന്ന് ഗായിക ഗൗരിലക്ഷ്മിയും കുറിച്ചു.







Comments