
ഷാജി കൈലാസ് സംവിധാനം ചെയ്ത് എ.കെ. സാജൻ തിരക്കഥയൊരുക്കി ജോജു ജോര്‍ജ് നായകനായി എത്തിയ ‘വരവ്’ തിയറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ഹൈറേഞ്ച് സ്വദേശിയായ ‘പോൾസൺ’ എന്ന കഥാപാത്രത്തെയാണ് ജോജു ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ജോജുവിന്റെ അഭിനയമികവിനെയും പ്രേക്ഷകര്‍ കൈയടിയോടെ സ്വീകരിക്കുന്നുണ്ട്.
എന്നാല്‍ തിയേറ്ററില്‍ സിനിമ എത്തിയതു മുതല്‍ വിവാദങ്ങളും നിറയുകയാണ്.ജോജു ജോർജ് വളരെ ദേഷ്യക്കാരനാണെന്നും സിനിമ സെറ്റില്‍ അയാള്‍ വലിയ തലവേദനയായി മാറിക്കൊണ്ടിരിക്കുകയാണെന്നുമായിരുന്നു സംവിധായകന് ശാന്തിവിളയുടെ ആരോപണം. ദേഷ്യം വന്നപ്പോള്‍ അയാള്‍ 16 ഫോണുകള്‍ എറിഞ്ഞ് പൊട്ടിച്ചുവെന്നും തന്റെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ശാന്തിവിള ആരോപിച്ചു.
ഇപ്പോഴിതാ ഈ ആരോപണത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജോജു ജോര്‍ജ്. ഒരു പരിപാടിയില്‍ സംബന്ധിക്കാന്‍ എത്തിയപ്പോള്‍ യുട്യൂബ് ചാനലുകാര് ഈ ചോദ്യങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു ജോജു ജോര്‍ജിന്റെ പ്രതികരണം. തനിക്കെതിരെ സാമൂഹികമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെയാണ് ജോജു പ്രതികരിച്ചത്. തന്നെ വ്യക്തിഹത്യ ചെയ്യാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് നടൻ ആരോപിച്ചു. താൻ മോശം വ്യക്തിയും പ്രശ്നക്കാരനുമാണെന്ന് വരുത്തിത്തീർക്കുന്നു. ചെയ്യാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ അത് തന്നെ മോശമായി ബാധിക്കുന്നുവെന്നും നടൻ വ്യക്തമാക്കി.
‘‘ഞാൻ 16 ഫോൺ തല്ലിപ്പൊളിച്ചെന്നും എന്റെ ശമ്പളം അഞ്ചുകോടിയാണെന്നും പറഞ്ഞ് ഒരു വീഡിയോ കിടന്നുകളിക്കുന്നുണ്ട്. എന്റെ ശമ്പളം എത്രയാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ അന്വേഷിച്ചാൽ അറിയാൻ പറ്റും. അതിന്റെ പകുതിയുടെ പകുതി തന്നാലും ഞാൻ റെഡിയാണ്. 16 ഫോൺ തല്ലിപ്പൊളിക്കണമെങ്കിൽ, ഒരു ഐഫോണിന് മിനിമം ഒരുലക്ഷംവെച്ച് 16 ലക്ഷം രൂപ വേണ്ടിവരുമല്ലോ? വസ്തുനിഷ്ഠമല്ലാതെ ആരോ പറയുന്നത് കേട്ട് വീഡിയോ ചെയ്യുന്നു. അത് എന്നെ, എന്റെ സിനിമയെ, എന്നെ ചുറ്റിപ്പറ്റി നിൽക്കുന്ന ആളുകളെ ബാധിക്കുന്നു. എനിക്ക് സിനിമയിൽ അഭിനയിച്ച് മുന്നോട്ടുപോയാൽ മതി. അതിനുള്ള സാഹചര്യത്തിന് വേണ്ടി നിങ്ങളോട് അപേക്ഷിക്കുകയാണ്
ചെയ്യാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ വ്യക്തിപരമായി ബാധിക്കുന്നു. ഒരു അഭിമുഖത്തിൽ പല നടന്മാരെക്കുറിച്ചും പറഞ്ഞു. അതിൽ എന്നെക്കുറിച്ച് പറഞ്ഞത് മാത്രം വാർത്തയും പോസ്റ്റുമായി വരുന്നു. 16 ഫോണൊക്കെ തല്ലിപ്പൊളിക്കാൻ ഞാൻ ആരെടാ? 16 ഫോൺ തല്ലിപ്പൊളിക്കാൻ 16 ദിവസം വേണ്ടേ? ഇതിന്റെ ഡാറ്റ മാറ്റണമെങ്കിൽ തന്നെ ദിവസങ്ങൾ വേണ്ടേ? ആകെ പത്തുനാൽപത് ദിവസമേ ഷൂട്ടിങ് ഉള്ളൂ. ഒരു മര്യാദ വേണ്ടേ പറയുന്നതിനൊക്കെ.
എന്നെ വ്യക്തിഹത്യ ചെയ്യുകയാണ്. ഞാൻ മോശം വ്യക്തിയും പ്രശ്നക്കാരനും ആണെന്ന് വരുത്തിത്തീർക്കുന്നു. ഞാൻ ജോഷി സാറിന്റെ കൂടെ മൂന്നാമത്തെ ചിത്രം ചെയ്യാൻ പോവുകയാണ്. ഞാൻ പ്രശ്നക്കാരനാണെങ്കിൽ ജോഷി സാർ വീണ്ടും വിളിക്കുമോ? എന്റെ പണി പഠിച്ച് മനസിലാക്കി ചെയ്തുകൊണ്ടിരിക്കുയാണ്. ഞാൻ പി.ആർ. വർക്ക് ചെയ്തിട്ടില്ല. എന്റെ അഭിനയം കണ്ടിട്ട് ജനങ്ങൾ തരുന്ന പിന്തുണയിൽ മാത്രമാണ് ഞാൻ ഇവിടെ നിൽക്കുന്നത്. ഇതൊക്കെ സംസാരിക്കേണ്ടി വരുന്നത് തന്നെ എന്റെ ഗതികേട് ആണ്.
എന്നെ വിശ്വസിച്ച് പടം ചെയ്യാന്‍ വരുന്നവര്‍ക്ക് ഞാനൊരു പ്രശ്നക്കാരനാണെന്ന തോന്നല്‍ സൃഷ്ടിക്കുകയാണ്. എന്നെ വ്യക്തിഹത്യ ചെയ്യുകയാണ് ഇവര്‍. ഞാനൊരു മോശം വ്യക്തിയാണ്. ഞാന്‍ ഭയങ്കര പ്രശ്നക്കാരനാണ് എന്ന പ്രതിച്ഛായ സൃഷ്ടിക്കുകയാണ്. ഞാന്‍ ജോഷി സാറുമായിട്ട് മൂന്നാമത്തെ പടം ചെയ്യാന്‍ പോവുകയാണ്. ഞാന്‍ പ്രശ്നക്കാരനാണെങ്കില്‍ സാര്‍ ചെയ്യുമോ? മുന്‍പ് ചെയ്ത സംവിധായകരുടെയൊപ്പം തന്നെയാണ് ഞാന്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്നത്. അങ്ങനെയെങ്കില്‍ അവര്‍ എന്നെ വിളിക്കുമോ?
ഞാന്‍ 31 വര്‍ഷമായി. 150 സിനിമകളോളം ഞാന്‍ അഭിനയിച്ചു. 11 സിനിമകള്‍ ഞാന്‍ നിര്‍മ്മിച്ചു. എന്റെ പണി പഠിച്ച്, മനസിലാക്കി ഞാന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരു പിആര്‍ വര്‍ക്ക് ഒന്നും നടത്തിയല്ലല്ലോ ഞാന്‍ ഇവിടെ നില്‍ക്കുന്നത്. എന്റെ വര്‍ക്ക് കണ്ടിട്ട് ജനങ്ങള്‍ തരുന്ന പിന്തുണയില്‍ മാത്രമാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. ഇത് നിങ്ങളോട് സംസാരിക്കുന്നത് തന്നെ എന്റെ ഗതികേട് കൊണ്ടാണ്...’ ജോജു ജോര്‍ജ് പറഞ്ഞു. ‘വരവ്’ തിയേറ്റർ വിസിറ്റിനിടെയാണ് ജോജുവിന്റെ പ്രതികരണം.
എന്നാല്‍ തിയേറ്ററില്‍ സിനിമ എത്തിയതു മുതല്‍ വിവാദങ്ങളും നിറയുകയാണ്.ജോജു ജോർജ് വളരെ ദേഷ്യക്കാരനാണെന്നും സിനിമ സെറ്റില്‍ അയാള്‍ വലിയ തലവേദനയായി മാറിക്കൊണ്ടിരിക്കുകയാണെന്നുമായിരുന്നു സംവിധായകന് ശാന്തിവിളയുടെ ആരോപണം. ദേഷ്യം വന്നപ്പോള്‍ അയാള്‍ 16 ഫോണുകള്‍ എറിഞ്ഞ് പൊട്ടിച്ചുവെന്നും തന്റെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ശാന്തിവിള ആരോപിച്ചു.
ഇപ്പോഴിതാ ഈ ആരോപണത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജോജു ജോര്‍ജ്. ഒരു പരിപാടിയില്‍ സംബന്ധിക്കാന്‍ എത്തിയപ്പോള്‍ യുട്യൂബ് ചാനലുകാര് ഈ ചോദ്യങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു ജോജു ജോര്‍ജിന്റെ പ്രതികരണം. തനിക്കെതിരെ സാമൂഹികമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെയാണ് ജോജു പ്രതികരിച്ചത്. തന്നെ വ്യക്തിഹത്യ ചെയ്യാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് നടൻ ആരോപിച്ചു. താൻ മോശം വ്യക്തിയും പ്രശ്നക്കാരനുമാണെന്ന് വരുത്തിത്തീർക്കുന്നു. ചെയ്യാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ അത് തന്നെ മോശമായി ബാധിക്കുന്നുവെന്നും നടൻ വ്യക്തമാക്കി.
‘‘ഞാൻ 16 ഫോൺ തല്ലിപ്പൊളിച്ചെന്നും എന്റെ ശമ്പളം അഞ്ചുകോടിയാണെന്നും പറഞ്ഞ് ഒരു വീഡിയോ കിടന്നുകളിക്കുന്നുണ്ട്. എന്റെ ശമ്പളം എത്രയാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ അന്വേഷിച്ചാൽ അറിയാൻ പറ്റും. അതിന്റെ പകുതിയുടെ പകുതി തന്നാലും ഞാൻ റെഡിയാണ്. 16 ഫോൺ തല്ലിപ്പൊളിക്കണമെങ്കിൽ, ഒരു ഐഫോണിന് മിനിമം ഒരുലക്ഷംവെച്ച് 16 ലക്ഷം രൂപ വേണ്ടിവരുമല്ലോ? വസ്തുനിഷ്ഠമല്ലാതെ ആരോ പറയുന്നത് കേട്ട് വീഡിയോ ചെയ്യുന്നു. അത് എന്നെ, എന്റെ സിനിമയെ, എന്നെ ചുറ്റിപ്പറ്റി നിൽക്കുന്ന ആളുകളെ ബാധിക്കുന്നു. എനിക്ക് സിനിമയിൽ അഭിനയിച്ച് മുന്നോട്ടുപോയാൽ മതി. അതിനുള്ള സാഹചര്യത്തിന് വേണ്ടി നിങ്ങളോട് അപേക്ഷിക്കുകയാണ്
ചെയ്യാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ വ്യക്തിപരമായി ബാധിക്കുന്നു. ഒരു അഭിമുഖത്തിൽ പല നടന്മാരെക്കുറിച്ചും പറഞ്ഞു. അതിൽ എന്നെക്കുറിച്ച് പറഞ്ഞത് മാത്രം വാർത്തയും പോസ്റ്റുമായി വരുന്നു. 16 ഫോണൊക്കെ തല്ലിപ്പൊളിക്കാൻ ഞാൻ ആരെടാ? 16 ഫോൺ തല്ലിപ്പൊളിക്കാൻ 16 ദിവസം വേണ്ടേ? ഇതിന്റെ ഡാറ്റ മാറ്റണമെങ്കിൽ തന്നെ ദിവസങ്ങൾ വേണ്ടേ? ആകെ പത്തുനാൽപത് ദിവസമേ ഷൂട്ടിങ് ഉള്ളൂ. ഒരു മര്യാദ വേണ്ടേ പറയുന്നതിനൊക്കെ.
എന്നെ വ്യക്തിഹത്യ ചെയ്യുകയാണ്. ഞാൻ മോശം വ്യക്തിയും പ്രശ്നക്കാരനും ആണെന്ന് വരുത്തിത്തീർക്കുന്നു. ഞാൻ ജോഷി സാറിന്റെ കൂടെ മൂന്നാമത്തെ ചിത്രം ചെയ്യാൻ പോവുകയാണ്. ഞാൻ പ്രശ്നക്കാരനാണെങ്കിൽ ജോഷി സാർ വീണ്ടും വിളിക്കുമോ? എന്റെ പണി പഠിച്ച് മനസിലാക്കി ചെയ്തുകൊണ്ടിരിക്കുയാണ്. ഞാൻ പി.ആർ. വർക്ക് ചെയ്തിട്ടില്ല. എന്റെ അഭിനയം കണ്ടിട്ട് ജനങ്ങൾ തരുന്ന പിന്തുണയിൽ മാത്രമാണ് ഞാൻ ഇവിടെ നിൽക്കുന്നത്. ഇതൊക്കെ സംസാരിക്കേണ്ടി വരുന്നത് തന്നെ എന്റെ ഗതികേട് ആണ്.
എന്നെ വിശ്വസിച്ച് പടം ചെയ്യാന്‍ വരുന്നവര്‍ക്ക് ഞാനൊരു പ്രശ്നക്കാരനാണെന്ന തോന്നല്‍ സൃഷ്ടിക്കുകയാണ്. എന്നെ വ്യക്തിഹത്യ ചെയ്യുകയാണ് ഇവര്‍. ഞാനൊരു മോശം വ്യക്തിയാണ്. ഞാന്‍ ഭയങ്കര പ്രശ്നക്കാരനാണ് എന്ന പ്രതിച്ഛായ സൃഷ്ടിക്കുകയാണ്. ഞാന്‍ ജോഷി സാറുമായിട്ട് മൂന്നാമത്തെ പടം ചെയ്യാന്‍ പോവുകയാണ്. ഞാന്‍ പ്രശ്നക്കാരനാണെങ്കില്‍ സാര്‍ ചെയ്യുമോ? മുന്‍പ് ചെയ്ത സംവിധായകരുടെയൊപ്പം തന്നെയാണ് ഞാന്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്നത്. അങ്ങനെയെങ്കില്‍ അവര്‍ എന്നെ വിളിക്കുമോ?
ഞാന്‍ 31 വര്‍ഷമായി. 150 സിനിമകളോളം ഞാന്‍ അഭിനയിച്ചു. 11 സിനിമകള്‍ ഞാന്‍ നിര്‍മ്മിച്ചു. എന്റെ പണി പഠിച്ച്, മനസിലാക്കി ഞാന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരു പിആര്‍ വര്‍ക്ക് ഒന്നും നടത്തിയല്ലല്ലോ ഞാന്‍ ഇവിടെ നില്‍ക്കുന്നത്. എന്റെ വര്‍ക്ക് കണ്ടിട്ട് ജനങ്ങള്‍ തരുന്ന പിന്തുണയില്‍ മാത്രമാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. ഇത് നിങ്ങളോട് സംസാരിക്കുന്നത് തന്നെ എന്റെ ഗതികേട് കൊണ്ടാണ്...’ ജോജു ജോര്‍ജ് പറഞ്ഞു. ‘വരവ്’ തിയേറ്റർ വിസിറ്റിനിടെയാണ് ജോജുവിന്റെ പ്രതികരണം.
ഇക്കഴിഞ്ഞ ദിവസം മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ചേർന്ന് തനിക്കെതിരെ പി.ആർ. വർക്ക് ചെയ്യുന്നുവെന്നും ജോജു ആരോപിച്ചിരുന്നു. ‘വരവ്’ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഇൻസ്റ്റഗ്രാം ലൈവിലാണ് നടൻ ആരോപണം ഉന്നയിച്ചത്. നടനും ഭാര്യയും കൂടാതെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും പെയ്ഡ് പി.ആർ. വർക്ക് ചെയ്യുന്നുണ്ടെന്നും ജോജു ആരോപിച്ചു. സിനിമയ്ക്കെതിരെ നടക്കുന്ന ആസൂത്രിത നെഗറ്റിവ് ക്യാംപെയ്നുകൾക്കെതിരെയും താരം സംസാരിച്ചു. ഈ അപ്രതീക്ഷിതമായ ഈ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് മലയാള സിനിമാ ലോകം. ജോജു ലക്ഷ്യം വച്ചത് മലയാളത്തിലെ ഏത് താര ദമ്പതികളെയാണെന്നാണ് ഇപ്പോൾ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.







Comments