
തമിഴ്, തെലുഗു, കന്നഡ, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ നിരവധി വില്ലന്‍ കഥാപാത്രങ്ങളും ക്യാരക്ടര്‍ റോളുകളും തന്റെ അഭിനയമികവു കൊണ്ട് അനശ്വരമാക്കിയ അപൂർവ്വം ചില നടന്മാരിൽ ഒരാളാണ് പ്രകാശ് രാജ്. നടൻ, സംവിധായകൻ, നിർമാതാവ് എല്ലാ നിലകളിലും തിളങ്ങുന്ന താരത്തിന് അഞ്ചുതവണ ദേശീയപുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. തമിഴകം വെട്രി കഴകത്തിന്റെ അധ്യക്ഷനും തമിഴ്നാടിന്റെ മുഖ്യമന്ത്രിയുമായ വിജയ്യ്ക്കെതിരെ രൂക്ഷ വിമർശനങ്ങള്‍ പ്രകാശ് രാജ് നടത്തിയിരുന്നു. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് വിജയിയുടെ രാഷ്ട്രീയ നിലപാടുകളെ പ്രകാശ് രാജ് പരസ്യമായി വിമർശിച്ചത്.
എന്നാല്‍ ഇപ്പോഴിതാ രാഷ്ട്രീയ വിഷയങ്ങളില്‍ വിജയിയെ പരസ്യമായി വിമർശിച്ചിട്ടുണ്ടെങ്കിലും, ആ അഭിപ്രായവ്യത്യാസങ്ങള്‍ ഒരിക്കലും അവരുടെ വ്യക്തിബന്ധത്തെ ബാധിച്ചിട്ടില്ലെന്ന് പറയുകയാണ് സംവിധായകൻ എച്ച്. വിനോദ്. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ‘ജനനായകന്’ സിനിമയുടെ റിലീസിന് മുന്നോടിയായി നല്കിയ അഭിമുഖത്തിലാണ് വിനോദ് ഇത് വെളിപ്പെടുത്തിയത്. ഒരു ദിവസം രാത്രി വിജയ്ക്കെതിരെ പ്രകാശ് രാജ് കടുത്ത വിമർശനം നടത്തിയെന്നും പിറ്റേന്ന് ഇരുവരും ഒരുമിച്ച് ഷൂട്ടിംഗിനായി എത്തേണ്ട സാഹചര്യമുണ്ടായിരുന്നുവെന്നും എന്നിട്ടും തമ്മില്‍ കണ്ടപ്പോള്‍ ഇരുവരും സുഹൃത്തക്കളെപ്പോലെ പെരുമാറിയെന്നുമാണ് വിനോദ് പറഞ്ഞത്.
‘‘ഒരു ദിവസം രാത്രി വിജയ്ക്കെതിരെ പ്രകാശ് രാജ് കടുത്ത വിമർശനം നടത്തി. പിറ്റേന്ന് ഇരുവരും ഒരുമിച്ച് ഷൂട്ടിംഗിനായി എത്തേണ്ട സാഹചര്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അടുത്ത ദിവസം സെറ്റില്‍ എന്താകും സംഭവിക്കുക എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. ഇരുവരും തമ്മില്‍ സംസാരിക്കുമോ എന്നുവരെ ഞാൻ ചിന്തിച്ചു. പക്ഷേ സെറ്റിലെത്തിയപ്പോള്‍ പ്രകാശ് രാജ് സാർ അതിനകം അവിടെയുണ്ടായിരുന്നു. വിജയ് എത്തിയതും ഇരുവരും പഴയ സുഹൃത്തുക്കളെ പോലെ സംസാരിച്ചു. ഇന്നും അദ്ദേഹം വിജയിയെ ‘ചെല്ലം'’ എന്നാണ് വിളിക്കുന്നത്.
രാഷ്ട്രീയവും സിനിമയും രണ്ടായി കാണുന്നവരാണ് വിജയും പ്രകാശ് രാജും. രാഷ്ട്രീയം വേറെ, സിനിമ വേറെ. വർഷങ്ങളായി ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചവരാണ്. വിജയ് ശരിയായ നിലപാട് സ്വീകരിച്ചാല്‍ പ്രകാശ് രാജ് അത് അഭിനന്ദിക്കും. വിമർശിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അതും തുറന്നുപറയും. അതുപോലെ നല്ല വിമർശനങ്ങള്‍ വിജയും സ്വീകരിക്കും...’’ എന്നാണ് എച്ച്. വിനോദ് പറഞ്ഞത്.
‘ഗില്ലി’ സിനിമയില്‍ പ്രകാശ് രാജ് തന്റെ കഥാപാത്രത്തിന്റെ പ്രണയിനിയെ ‘ചെല്ലം’ എന്ന് വിളിച്ച സംഭാഷണം പിന്നീട് ഏറെ ജനപ്രിയമായിരുന്നു. അതിനുശേഷം ആരാധകരും പ്രകാശ് രാജിനെ സ്നേഹത്തോടെ ‘ചെല്ലം’ എന്ന് വിളിക്കാറുണ്ട്. പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി, നരേൻ, നാസർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ‘ജനനായകൻ’ ജൂലൈ 23-നാണ് തിയേറ്ററുകളിലെത്തുന്നത്.
ഗില്ലിക്ക് പുറമേ, വിജയും പ്രകാശ് രാജും പോക്കിരി, വില്ലു, ശിവകാശി, വാരിസ്, ആതി തുടങ്ങിയ സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ, ജൂലൈ 23 വ്യാഴാഴ്ച പ്രദർശനത്തിനെത്തുന്ന ജന നായകൻ എന്ന ചിത്രത്തിലൂടെ ഇവർ വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ്. അടുത്ത സൗഹൃദം ഉണ്ടായിരുന്നിട്ടും, 2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ്യുടെ രാഷ്ട്രീയ നിലപാടുകളെ പ്രകാശ് രാജ് വിമർശിച്ചിരുന്നു. ജനങ്ങൾക്ക് തന്നോടുള്ള സ്നേഹം ‘ചൂഷണം’ ചെയ്യുകയാണെന്നും ജനങ്ങൾക്ക് വേണ്ടി നിലകൊള്ളാതെ അദ്ദേഹത്തിന് എങ്ങനെ സംസ്ഥാന മുഖ്യമന്ത്രിയാകാൻ കഴിയുമെന്ന് ചിന്തിച്ചുവെന്നും പ്രകാശ് രാജ് ആരോപിച്ചു.
‘എന്റെ തലത്തിൽ രാഷ്ട്രീയം സംസാരിച്ചിട്ടുണ്ടോ? ഈ വർഷങ്ങളിലെല്ലാം, നിങ്ങൾ എപ്പോഴെങ്കിലും തമിഴ്നാടിനോ അവിടുത്തെ ജനങ്ങൾക്കോ വേണ്ടി, അവരുടെ ഭാഷയ്ക്കോ അന്തസ്സിനോ വേണ്ടി നിലകൊണ്ടിട്ടുണ്ടോ? നിങ്ങളുടെ കഴിവ് കൊണ്ടാണ് ആളുകൾ നിങ്ങളുടെ മേൽ സ്നേഹം ചൊരിഞ്ഞത്, നിങ്ങളുടെ രാഷ്ട്രീയത്തിനല്ല. നിങ്ങൾ അത് ചൂഷണം ചെയ്യുകയാണ്....രാഷ്ട്രീയം വ്യത്യസ്തമാണ്, സിനിമ വ്യത്യസ്തമാണ്. ആ സ്നേഹം വ്യത്യസ്തമാണ്. ഇത് വ്യത്യസ്തമാണ്’ പളനിയിൽ സിപിഐ എം സ്ഥാനാർത്ഥി എൻ പാണ്ടിക്കുവേണ്ടി പ്രചാരണം നടത്തുന്നതിനിടെ പ്രകാശ് രാജ് ആരോപിച്ചത് ഇങ്ങനെയാണ്.
എന്നാല്‍ ഇപ്പോഴിതാ രാഷ്ട്രീയ വിഷയങ്ങളില്‍ വിജയിയെ പരസ്യമായി വിമർശിച്ചിട്ടുണ്ടെങ്കിലും, ആ അഭിപ്രായവ്യത്യാസങ്ങള്‍ ഒരിക്കലും അവരുടെ വ്യക്തിബന്ധത്തെ ബാധിച്ചിട്ടില്ലെന്ന് പറയുകയാണ് സംവിധായകൻ എച്ച്. വിനോദ്. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ‘ജനനായകന്’ സിനിമയുടെ റിലീസിന് മുന്നോടിയായി നല്കിയ അഭിമുഖത്തിലാണ് വിനോദ് ഇത് വെളിപ്പെടുത്തിയത്. ഒരു ദിവസം രാത്രി വിജയ്ക്കെതിരെ പ്രകാശ് രാജ് കടുത്ത വിമർശനം നടത്തിയെന്നും പിറ്റേന്ന് ഇരുവരും ഒരുമിച്ച് ഷൂട്ടിംഗിനായി എത്തേണ്ട സാഹചര്യമുണ്ടായിരുന്നുവെന്നും എന്നിട്ടും തമ്മില്‍ കണ്ടപ്പോള്‍ ഇരുവരും സുഹൃത്തക്കളെപ്പോലെ പെരുമാറിയെന്നുമാണ് വിനോദ് പറഞ്ഞത്.
‘‘ഒരു ദിവസം രാത്രി വിജയ്ക്കെതിരെ പ്രകാശ് രാജ് കടുത്ത വിമർശനം നടത്തി. പിറ്റേന്ന് ഇരുവരും ഒരുമിച്ച് ഷൂട്ടിംഗിനായി എത്തേണ്ട സാഹചര്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അടുത്ത ദിവസം സെറ്റില്‍ എന്താകും സംഭവിക്കുക എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. ഇരുവരും തമ്മില്‍ സംസാരിക്കുമോ എന്നുവരെ ഞാൻ ചിന്തിച്ചു. പക്ഷേ സെറ്റിലെത്തിയപ്പോള്‍ പ്രകാശ് രാജ് സാർ അതിനകം അവിടെയുണ്ടായിരുന്നു. വിജയ് എത്തിയതും ഇരുവരും പഴയ സുഹൃത്തുക്കളെ പോലെ സംസാരിച്ചു. ഇന്നും അദ്ദേഹം വിജയിയെ ‘ചെല്ലം'’ എന്നാണ് വിളിക്കുന്നത്.
രാഷ്ട്രീയവും സിനിമയും രണ്ടായി കാണുന്നവരാണ് വിജയും പ്രകാശ് രാജും. രാഷ്ട്രീയം വേറെ, സിനിമ വേറെ. വർഷങ്ങളായി ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചവരാണ്. വിജയ് ശരിയായ നിലപാട് സ്വീകരിച്ചാല്‍ പ്രകാശ് രാജ് അത് അഭിനന്ദിക്കും. വിമർശിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അതും തുറന്നുപറയും. അതുപോലെ നല്ല വിമർശനങ്ങള്‍ വിജയും സ്വീകരിക്കും...’’ എന്നാണ് എച്ച്. വിനോദ് പറഞ്ഞത്.
‘ഗില്ലി’ സിനിമയില്‍ പ്രകാശ് രാജ് തന്റെ കഥാപാത്രത്തിന്റെ പ്രണയിനിയെ ‘ചെല്ലം’ എന്ന് വിളിച്ച സംഭാഷണം പിന്നീട് ഏറെ ജനപ്രിയമായിരുന്നു. അതിനുശേഷം ആരാധകരും പ്രകാശ് രാജിനെ സ്നേഹത്തോടെ ‘ചെല്ലം’ എന്ന് വിളിക്കാറുണ്ട്. പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി, നരേൻ, നാസർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ‘ജനനായകൻ’ ജൂലൈ 23-നാണ് തിയേറ്ററുകളിലെത്തുന്നത്.
ഗില്ലിക്ക് പുറമേ, വിജയും പ്രകാശ് രാജും പോക്കിരി, വില്ലു, ശിവകാശി, വാരിസ്, ആതി തുടങ്ങിയ സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ, ജൂലൈ 23 വ്യാഴാഴ്ച പ്രദർശനത്തിനെത്തുന്ന ജന നായകൻ എന്ന ചിത്രത്തിലൂടെ ഇവർ വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ്. അടുത്ത സൗഹൃദം ഉണ്ടായിരുന്നിട്ടും, 2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ്യുടെ രാഷ്ട്രീയ നിലപാടുകളെ പ്രകാശ് രാജ് വിമർശിച്ചിരുന്നു. ജനങ്ങൾക്ക് തന്നോടുള്ള സ്നേഹം ‘ചൂഷണം’ ചെയ്യുകയാണെന്നും ജനങ്ങൾക്ക് വേണ്ടി നിലകൊള്ളാതെ അദ്ദേഹത്തിന് എങ്ങനെ സംസ്ഥാന മുഖ്യമന്ത്രിയാകാൻ കഴിയുമെന്ന് ചിന്തിച്ചുവെന്നും പ്രകാശ് രാജ് ആരോപിച്ചു.
‘എന്റെ തലത്തിൽ രാഷ്ട്രീയം സംസാരിച്ചിട്ടുണ്ടോ? ഈ വർഷങ്ങളിലെല്ലാം, നിങ്ങൾ എപ്പോഴെങ്കിലും തമിഴ്നാടിനോ അവിടുത്തെ ജനങ്ങൾക്കോ വേണ്ടി, അവരുടെ ഭാഷയ്ക്കോ അന്തസ്സിനോ വേണ്ടി നിലകൊണ്ടിട്ടുണ്ടോ? നിങ്ങളുടെ കഴിവ് കൊണ്ടാണ് ആളുകൾ നിങ്ങളുടെ മേൽ സ്നേഹം ചൊരിഞ്ഞത്, നിങ്ങളുടെ രാഷ്ട്രീയത്തിനല്ല. നിങ്ങൾ അത് ചൂഷണം ചെയ്യുകയാണ്....രാഷ്ട്രീയം വ്യത്യസ്തമാണ്, സിനിമ വ്യത്യസ്തമാണ്. ആ സ്നേഹം വ്യത്യസ്തമാണ്. ഇത് വ്യത്യസ്തമാണ്’ പളനിയിൽ സിപിഐ എം സ്ഥാനാർത്ഥി എൻ പാണ്ടിക്കുവേണ്ടി പ്രചാരണം നടത്തുന്നതിനിടെ പ്രകാശ് രാജ് ആരോപിച്ചത് ഇങ്ങനെയാണ്.







Comments