
രാജ്യത്തെ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തെയും പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന പോലീസ് നടപടികളെയും രൂക്ഷമായി വിമർശിച്ച് നടനും രാഷ്ട്രീയപ്രവർത്തകനുമായ കമൽ ഹാസൻ. ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് പകരം രാജ്യത്തെ കുരുന്നുകൾക്ക് "ബാരിക്കേഡുകളും ലാത്തികളുമാണ്" ലഭിക്കുന്നതെങ്കിൽ ആ രാജ്യം പരാജയപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് കമൽ ഹാസൻ സർക്കാരിനും നിലവിലെ വിദ്യാഭ്യാസ വ്യവസ്ഥയ്ക്കുമെതിരെ ആഞ്ഞടിച്ചത്.
‘ഒരു കുട്ടി കരഞ്ഞപ്പോൾ തന്നെ നമ്മൾ അത് കേൾക്കേണ്ടതായിരുന്നു. എന്നാൽ, പകരം ഒരുപാട് കുഞ്ഞുങ്ങൾ മരണപ്പെടുന്നത് വരെ നമ്മൾ കാത്തിരുന്നു. പഠനത്തിന് പകരം കോച്ചിംഗും, ജിജ്ഞാസയ്ക്ക് പകരം ഉത്കണ്ഠയും, യോഗ്യതയ്ക്ക് പകരം കുറ്റകൃത്യങ്ങളും പ്രതിഷ്ഠിക്കപ്പെടുന്ന ഒരു സംവിധാനം ജീർണ്ണിച്ചതാണ്. ഉത്തരങ്ങൾക്ക് പകരം ബാരിക്കേഡുകളും ലാത്തികളുമാണ് കുട്ടികൾക്ക് ലഭിക്കുന്നതെങ്കിൽ ആ രാജ്യം പരാജയപ്പെട്ടിരിക്കുന്നു." കമല്‍ ഹാസന് കുറിച്ചു.
നിരാഹാര സമരം അനുഷ്ഠിക്കുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനോട് ഉപവാസം അവസാനിപ്പിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു. "വരാനിരിക്കുന്ന യാത്രയ്ക്ക് രാജ്യത്തിന് താങ്കളുടെ മനസ്സാക്ഷി ആവശ്യമാണ്. ദയവായി അങ്ങയുടെ ഉപവാസം അവസാനിപ്പിക്കുക," അദ്ദേഹം കുറിച്ചു.
"ഇന്ത്യയിലെ കുട്ടികളോട്: നിങ്ങളാണ് നമ്മളിൽ ഏറ്റവും മികച്ചവർ. നിങ്ങൾ നിങ്ങളുടെ കടമ നിർവഹിച്ചു കഴിഞ്ഞു. ഇനി രാജ്യം നിങ്ങൾക്കായി കടമ ചെയ്യേണ്ട സമയമാണ്. നിങ്ങളുടെ സ്വപ്നങ്ങൾ ഞങ്ങളുടെ പരാജയങ്ങളേക്കാൾ എന്നും വലുതായിരിക്കട്ടെ," എന്ന് കമൽ കൂട്ടിച്ചേർത്തു.
‘ഒരു കുട്ടി കരഞ്ഞപ്പോൾ തന്നെ നമ്മൾ അത് കേൾക്കേണ്ടതായിരുന്നു. എന്നാൽ, പകരം ഒരുപാട് കുഞ്ഞുങ്ങൾ മരണപ്പെടുന്നത് വരെ നമ്മൾ കാത്തിരുന്നു. പഠനത്തിന് പകരം കോച്ചിംഗും, ജിജ്ഞാസയ്ക്ക് പകരം ഉത്കണ്ഠയും, യോഗ്യതയ്ക്ക് പകരം കുറ്റകൃത്യങ്ങളും പ്രതിഷ്ഠിക്കപ്പെടുന്ന ഒരു സംവിധാനം ജീർണ്ണിച്ചതാണ്. ഉത്തരങ്ങൾക്ക് പകരം ബാരിക്കേഡുകളും ലാത്തികളുമാണ് കുട്ടികൾക്ക് ലഭിക്കുന്നതെങ്കിൽ ആ രാജ്യം പരാജയപ്പെട്ടിരിക്കുന്നു." കമല്‍ ഹാസന് കുറിച്ചു.
നിരാഹാര സമരം അനുഷ്ഠിക്കുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനോട് ഉപവാസം അവസാനിപ്പിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു. "വരാനിരിക്കുന്ന യാത്രയ്ക്ക് രാജ്യത്തിന് താങ്കളുടെ മനസ്സാക്ഷി ആവശ്യമാണ്. ദയവായി അങ്ങയുടെ ഉപവാസം അവസാനിപ്പിക്കുക," അദ്ദേഹം കുറിച്ചു.
"ഇന്ത്യയിലെ കുട്ടികളോട്: നിങ്ങളാണ് നമ്മളിൽ ഏറ്റവും മികച്ചവർ. നിങ്ങൾ നിങ്ങളുടെ കടമ നിർവഹിച്ചു കഴിഞ്ഞു. ഇനി രാജ്യം നിങ്ങൾക്കായി കടമ ചെയ്യേണ്ട സമയമാണ്. നിങ്ങളുടെ സ്വപ്നങ്ങൾ ഞങ്ങളുടെ പരാജയങ്ങളേക്കാൾ എന്നും വലുതായിരിക്കട്ടെ," എന്ന് കമൽ കൂട്ടിച്ചേർത്തു.
NEET-UG ചോർച്ച ഉൾപ്പെടെ ആവർത്തിച്ചുണ്ടാകുന്ന പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കോക്ക്റോച്ച് ജനതാ പാർട്ടി (CJP) പ്രവർത്തകരും വിദ്യാർത്ഥികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തി.
വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും, കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയ്യാറാണെങ്കിൽ പ്രതിഷേധ സ്ഥലമായ ജന്തർ മന്ദറിൽ വെച്ച് തന്നെ കൂടിക്കാഴ്ച നടത്തണമെന്നും സി.ജെ.പി വ്യക്തമാക്കി. അതേസമയം, നിരാഹാര സമരത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സോനം വാങ്ചുക്കിന്റെ ഉപവാസം 26-ാം ദിവസത്തിലേക്ക് കടന്നു. പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പു ലഭിച്ചാൽ സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.







Comments