
പട്ന: ബീഹാറിലെ പട്നയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ നടന്ന വിദ്യാർത്ഥി പ്രതിഷേധം, കടുത്ത ചൂട് കാരണം ജല പീരങ്കി ഉപയോഗിക്കണമെന്ന് ഒരു പ്രതിഷേധക്കാരൻ പോലീസിനോട് ആവശ്യപ്പെട്ടതോടെ അപ്രതീക്ഷിതവും രസകരവുമായ ഒരു വഴിത്തിരിവിലെത്തി. കടുത്ത ചൂടായതിനാൽ ജലപീരങ്കി ഉപയോഗിക്കണമെന്ന് വിദ്യാർത്ഥികൾ പോലീസിനോട് ആവശ്യപ്പെടുകയും, പോലീസ് വെള്ളം ചീറ്റിയപ്പോൾ അവർ അതിൽ നൃത്തം ചെയ്യുകയും ചെയ്തു.
വൈറലായ ഒരു വീഡിയോയിൽ, വിദ്യാർത്ഥികൾ "പോലീസ് സർ, എന്തുകൊണ്ടാണ് ഞങ്ങളുടെ നേരെ വാട്ടർ കാനൻ ഉപയോഗിക്കാത്തത്, ഇവിടെ വളരെ ചൂടാണ്" എന്ന് പറയുന്നത് കേൾക്കാം.നിമിഷങ്ങൾക്കകം, പോലീസ് പ്രതിഷേധക്കാർക്ക് നേരെ വെള്ളം ചീറ്റുന്നത് കാണാം. എന്നാൽ അഭയം തേടി ഓടുന്നതിന് പകരം, പല വിദ്യാർത്ഥികളും റോഡിൽ നൃത്തം ചെയ്യാൻ തുടങ്ങി. സോഷ്യൽ മീഡിയ ഉപയോക്താക്കൾ "പീക്ക് ജെൻ സെഡ് പെരുമാറ്റം" എന്ന് വിശേഷിപ്പിച്ച ഒരു രംഗമാക്കി ആ സംഘർഷഭരിതമായ പ്രതിഷേധത്തെ അവർ മാറ്റിയെടുത്തു. ഈ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലായി.
സിപിഐ (എംഎൽ) ലിബറേഷന്റെ പോഷക സംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ (ഐസ) നേതൃത്വത്തിലാണ് രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. നീറ്റ് ചോദ്യക്കടത്ത് വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു സമരം. ഗാന്ധി മൈതാനത്തിന് സമീപം പോലീസ് ബാരിക്കേഡുകൾ തീർത്ത് മാർച്ച് തടയാൻ ശ്രമിച്ചു. സമരത്തിനിടെ പൊലീസിന്റെ കയ്യിലുള്ള കയറുപയോഗിച്ച് വടംവലി കളിക്കുന്നതും, ബാരിക്കേഡുകൾ എടുത്തു കൊണ്ടുപോകുന്നതുമായ ദൃശ്യങ്ങൾ സമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു. എന്നാൽ ഇതിനിടയിൽ പോലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
വൈറലായ ഒരു വീഡിയോയിൽ, വിദ്യാർത്ഥികൾ "പോലീസ് സർ, എന്തുകൊണ്ടാണ് ഞങ്ങളുടെ നേരെ വാട്ടർ കാനൻ ഉപയോഗിക്കാത്തത്, ഇവിടെ വളരെ ചൂടാണ്" എന്ന് പറയുന്നത് കേൾക്കാം.നിമിഷങ്ങൾക്കകം, പോലീസ് പ്രതിഷേധക്കാർക്ക് നേരെ വെള്ളം ചീറ്റുന്നത് കാണാം. എന്നാൽ അഭയം തേടി ഓടുന്നതിന് പകരം, പല വിദ്യാർത്ഥികളും റോഡിൽ നൃത്തം ചെയ്യാൻ തുടങ്ങി. സോഷ്യൽ മീഡിയ ഉപയോക്താക്കൾ "പീക്ക് ജെൻ സെഡ് പെരുമാറ്റം" എന്ന് വിശേഷിപ്പിച്ച ഒരു രംഗമാക്കി ആ സംഘർഷഭരിതമായ പ്രതിഷേധത്തെ അവർ മാറ്റിയെടുത്തു. ഈ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലായി.
സിപിഐ (എംഎൽ) ലിബറേഷന്റെ പോഷക സംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ (ഐസ) നേതൃത്വത്തിലാണ് രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. നീറ്റ് ചോദ്യക്കടത്ത് വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു സമരം. ഗാന്ധി മൈതാനത്തിന് സമീപം പോലീസ് ബാരിക്കേഡുകൾ തീർത്ത് മാർച്ച് തടയാൻ ശ്രമിച്ചു. സമരത്തിനിടെ പൊലീസിന്റെ കയ്യിലുള്ള കയറുപയോഗിച്ച് വടംവലി കളിക്കുന്നതും, ബാരിക്കേഡുകൾ എടുത്തു കൊണ്ടുപോകുന്നതുമായ ദൃശ്യങ്ങൾ സമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു. എന്നാൽ ഇതിനിടയിൽ പോലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തിയതായും റിപ്പോർട്ടുകളുണ്ട്.







Comments