
ന്യൂഡൽഹി: രാജ്യവ്യാപക പ്രതിഷേധങ്ങൾക്കും വിദ്യാർഥി പ്രക്ഷോഭങ്ങൾക്കും പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ജനാധിപത്യത്തിന്റെ വിജയമെന്ന് സോനം വാങ്ചുക്. തെരുവുകളിൽ നിന്ന് ഉയർന്ന ജനകീയ ജനാധിപത്യത്തിന്റെ കരുത്താണ് ഈ രാജിയിലൂടെ തെളിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനങ്ങളും യുവതലമുറയും ഭയത്തെ മറികടന്ന് സംഘടിച്ചതിന്റെ ഫലമാണ് ഉത്തരവാദിത്തം ഉറപ്പാക്കുന്ന ഈ സാഹചര്യമെന്നും ഇനി വിദ്യാഭ്യാസ മേഖലയിൽ ഭരണഘടനാപരമായ സമഗ്ര പരിഷ്കാരങ്ങളിലേക്ക് കടക്കണമെന്നും വാങ്ചുക് എക്സിൽ കുറിച്ചു.സമാധാനത്തിന്റെയും ക്ഷമയുടെയും നിശ്ചയദാർഢ്യത്തിന്റെയും വിജയമാണിതെന്ന് വിശേഷിപ്പിച്ച വാങ്ചുക്, സി.ജെ.പിക്കും രാജ്യത്തെ യുവതലമുറയ്ക്കും അഭിനന്ദനം അറിയിച്ചു. ഭയമില്ലാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മുന്നോട്ടുവന്ന പൗരന്മാർക്ക് നന്ദിയും രേഖപ്പെടുത്തി.
വിദ്യാർഥികളുടെ നിരന്തര പ്രതിഷേധങ്ങൾക്കൊടുവിലാണ് ശനിയാഴ്ച ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. കഴിഞ്ഞ മാസം ഡൽഹി ജന്തർ മന്തറിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.ജെ.പി സമാധാന പ്രതിഷേധം ആരംഭിച്ചിരുന്നു.
പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് സോനം വാങ്ചുക് നിരാഹാര സമരവും ആരംഭിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ജൂലൈ 19ന് ഡൽഹി പൊലീസ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നിരാഹാരം അവസാനിപ്പിക്കാൻ വാങ്ചുക് തയ്യാറായില്ല.തുടർന്ന് കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് 26 ദിവസം നീണ്ട നിരാഹാര സമരം അദ്ദേഹം അവസാനിപ്പിച്ചത്.
രാജ്യത്തെ ജനങ്ങളും യുവതലമുറയും ഭയത്തെ മറികടന്ന് സംഘടിച്ചതിന്റെ ഫലമാണ് ഉത്തരവാദിത്തം ഉറപ്പാക്കുന്ന ഈ സാഹചര്യമെന്നും ഇനി വിദ്യാഭ്യാസ മേഖലയിൽ ഭരണഘടനാപരമായ സമഗ്ര പരിഷ്കാരങ്ങളിലേക്ക് കടക്കണമെന്നും വാങ്ചുക് എക്സിൽ കുറിച്ചു.സമാധാനത്തിന്റെയും ക്ഷമയുടെയും നിശ്ചയദാർഢ്യത്തിന്റെയും വിജയമാണിതെന്ന് വിശേഷിപ്പിച്ച വാങ്ചുക്, സി.ജെ.പിക്കും രാജ്യത്തെ യുവതലമുറയ്ക്കും അഭിനന്ദനം അറിയിച്ചു. ഭയമില്ലാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മുന്നോട്ടുവന്ന പൗരന്മാർക്ക് നന്ദിയും രേഖപ്പെടുത്തി.
വിദ്യാർഥികളുടെ നിരന്തര പ്രതിഷേധങ്ങൾക്കൊടുവിലാണ് ശനിയാഴ്ച ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. കഴിഞ്ഞ മാസം ഡൽഹി ജന്തർ മന്തറിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.ജെ.പി സമാധാന പ്രതിഷേധം ആരംഭിച്ചിരുന്നു.
പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് സോനം വാങ്ചുക് നിരാഹാര സമരവും ആരംഭിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ജൂലൈ 19ന് ഡൽഹി പൊലീസ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നിരാഹാരം അവസാനിപ്പിക്കാൻ വാങ്ചുക് തയ്യാറായില്ല.തുടർന്ന് കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് 26 ദിവസം നീണ്ട നിരാഹാര സമരം അദ്ദേഹം അവസാനിപ്പിച്ചത്.







Comments