
നടനാകും മുമ്പ് മലയാളസിനിമയ്ക്ക് മികച്ച സിനിമകള്‍ നല്കി നിര്‍മ്മാതാവായി തിളങ്ങിയ താരമാണ് ദിനേശ് പണിക്കര്‍. ഒരുകാലത്ത് മലയാളസിനിമയില്‍ ഹിറ്റടിക്കുന്ന നിര്‍മ്മാതാവായിരുന്നു ദിനേശ് പണിക്കര്‍. ആദ്യ ചിത്രമായ ‘കിരീട’ത്തിലൂടെ ചിത്രത്തിലൂടെ തന്നെ ഹിറ്റ് നിർമ്മാതാവ് എന്ന പരിവേഷം ദിനേശ് പണിക്കര്‍ക്ക് ലഭിച്ചിരുന്നു. സാമ്പത്തിക ലാഭം എന്നതിലുപരി ഇന്നും മലയാളത്തിലെ എവര്‍ഗ്രീന്‍ ക്ലാസിക്കുകളില്‍ ഒന്നായി നിലനില്‍ക്കുന്ന സിനിമ കൂടിയാണ് കിരീടം.
ആദ്യ സിനിമ ഗംഭീര വിജയമായതു കൊണ്ടു തന്നെ പിന്നീട് നിരവധി സിനിമകള്‍ ചെയ്ത് ഇൻഡസ്ട്രിയില്‍ തുടരാന്‍ ദിനേശിന് കഴിഞ്ഞു. പക്ഷേ പെട്ടെന്നൊരു ഘട്ടത്തില്‍ നിര്‍മ്മാതാവ് എന്ന നിലയില്‍ വലിയ തിരിച്ചടിയാണ് ദിനേശ് പണിക്കര്‍ക്ക് നേരിടേണ്ടി വന്നത്. പീക് സക്സസില്‍ നിന്ന് വലിയൊരു പത്തനമായിരുന്നു താരത്തിന് സംഭവിച്ചത്.
ഇപ്പോഴിതാ അന്നത്തെ ആ വലിയ പതനത്തെക്കുറിച്ചും പിന്നീടതില്‍ നിന്ന് കരകയറിയതിനെക്കുറിച്ചും മനസ്സു തുറക്കുകയാണ് ദിനേശ് പണിക്കര്‍.
‘‘പ്രൊഡ്യൂസർ എന്ന നിലയില്‍ തന്നെ സംബന്ധിച്ചിടത്തോളം 1989 മുതല്‍ 1999 വരെ പീക് ടൈം ആയിരുന്നു. അന്നത്തെ കാലത്ത് ഒരേ സമയം രണ്ട് സിനിമകള്‍ പ്രൊഡ്യൂസ് ചെയ്യുന്ന തലത്തിലേക്ക് വരെ ഞാൻ എത്തിയിരുന്നു. സുരേഷ് ഗോപിയെ വച്ച് രജപുത്രർ എന്ന സിനിമയും ജയറാമും മഞ്ജു വാര്യറും അഭിനയിച്ച കളിവീടുമാണ് അന്ന് ഒരുമിച്ച് നിർമ്മിച്ചത്. അതിനുശേഷമാണ് പ്രണയവർണ്ണങ്ങള്‍ എടുക്കുന്നത്. ഒപ്പം ഡിസ്ട്രിബ്യൂഷൻ ആരംഭിക്കുകയും ചെയ്തു. മയില്പീലിക്കാവ് എന്ന പ്രൊജക്ട് വന്നു, മമ്മൂട്ടിയെ നായകനാക്കി സ്റ്റാലിൻ ശിവദാസ് ഒരുക്കി.
പക്ഷേ 1999 വർഷം കഴിഞ്ഞപ്പോഴേക്കും മൂന്ന് സിനിമകളിലാണ് എനിക്ക് നഷ്ടം വരുന്നത്. അതുവഴി അന്നത്തെ കാലത്ത് രണ്ടര കോടിയോളം രൂപ നഷ്ടമായി. അന്നത്തെ, 2.5 കോടിക്ക് ഇന്നത്തെ 25 കോടിയേക്കാള്‍ വിലയുണ്ടായിരുന്നു. വലിയ തിരിച്ചടിയാണ് നേരിട്ടത് എങ്കിലും ഞാൻ പരമാവധി പിടിച്ചു നില്ക്കാൻ ശ്രമിച്ചു. എറണാകുളത്തും തിരുവനന്തപുരത്തുമായി സ്ഥലവും കൊമേഴ്സ്യല്‍ ബില്‍ഡിങ് ഉള്‍പ്പെടെ അത്യാവശ്യം പ്രോപ്പർട്ടികളില്‍ ഇൻവെസ്റ്റ് ചെയ്തു വച്ചിട്ടുണ്ടായിരുന്നു. അതിലൂടെ ഞാൻ പിടിച്ചു നിന്നു. ഈ സ്ഥലങ്ങള്‍ പെട്ടെന്ന് വില്‍ക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. നഷ്ടം വരുമെന്ന് കണ്ട് രണ്ട് വർഷത്തോളം വില്പന നീട്ടിക്കൊണ്ട് പോയി.
അങ്ങനെ 2003 - 2004 കാലഘട്ടത്തില്‍ ഞാൻ തിരിച്ചു വന്നു. സ്ഥലങ്ങള്‍ വിറ്റു, പുതിയ ഇവന്റ് മാനേജ്മെന്റ് കമ്പനി തുടങ്ങി. തുടർന്ന് കാശ് വന്നുതുടങ്ങി, സന്തോഷം വന്നു, ഞാൻ കടങ്ങളെല്ലാം വീട്ടി. അതിന് ശേഷം സ്വന്തം പൈസകൊണ്ട്, ഒരു രൂപ കടം ഇല്ലാതെ സ്വന്തം വില്ല പണിതു. വീഴ്ച ഉണ്ടായ രണ്ട് വർഷക്കാലം കാറില്ലാതെ ഓട്ടോയില്‍ ആയിരുന്നു യാത്ര. എന്റെ മാനേജരുടെ ബൈക്കില്‍ വരെ യാത്ര ചെയ്തു. അതില്‍ എനിക്ക് ഒരു നാണക്കേട് തോന്നിയിട്ടില്ല. തിരിച്ചു വരാൻ കഴിയുമെന്ന് എനിക്ക് ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. ഇപ്പോള്‍ ഞാൻ ഏറെ സന്തോഷവാനാണ്...’’ ദിനേശ് പണിക്കര്‍ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ്സു തുറന്നത്.
ആദ്യ സിനിമ ഗംഭീര വിജയമായതു കൊണ്ടു തന്നെ പിന്നീട് നിരവധി സിനിമകള്‍ ചെയ്ത് ഇൻഡസ്ട്രിയില്‍ തുടരാന്‍ ദിനേശിന് കഴിഞ്ഞു. പക്ഷേ പെട്ടെന്നൊരു ഘട്ടത്തില്‍ നിര്‍മ്മാതാവ് എന്ന നിലയില്‍ വലിയ തിരിച്ചടിയാണ് ദിനേശ് പണിക്കര്‍ക്ക് നേരിടേണ്ടി വന്നത്. പീക് സക്സസില്‍ നിന്ന് വലിയൊരു പത്തനമായിരുന്നു താരത്തിന് സംഭവിച്ചത്.
ഇപ്പോഴിതാ അന്നത്തെ ആ വലിയ പതനത്തെക്കുറിച്ചും പിന്നീടതില്‍ നിന്ന് കരകയറിയതിനെക്കുറിച്ചും മനസ്സു തുറക്കുകയാണ് ദിനേശ് പണിക്കര്‍.
‘‘പ്രൊഡ്യൂസർ എന്ന നിലയില്‍ തന്നെ സംബന്ധിച്ചിടത്തോളം 1989 മുതല്‍ 1999 വരെ പീക് ടൈം ആയിരുന്നു. അന്നത്തെ കാലത്ത് ഒരേ സമയം രണ്ട് സിനിമകള്‍ പ്രൊഡ്യൂസ് ചെയ്യുന്ന തലത്തിലേക്ക് വരെ ഞാൻ എത്തിയിരുന്നു. സുരേഷ് ഗോപിയെ വച്ച് രജപുത്രർ എന്ന സിനിമയും ജയറാമും മഞ്ജു വാര്യറും അഭിനയിച്ച കളിവീടുമാണ് അന്ന് ഒരുമിച്ച് നിർമ്മിച്ചത്. അതിനുശേഷമാണ് പ്രണയവർണ്ണങ്ങള്‍ എടുക്കുന്നത്. ഒപ്പം ഡിസ്ട്രിബ്യൂഷൻ ആരംഭിക്കുകയും ചെയ്തു. മയില്പീലിക്കാവ് എന്ന പ്രൊജക്ട് വന്നു, മമ്മൂട്ടിയെ നായകനാക്കി സ്റ്റാലിൻ ശിവദാസ് ഒരുക്കി.
പക്ഷേ 1999 വർഷം കഴിഞ്ഞപ്പോഴേക്കും മൂന്ന് സിനിമകളിലാണ് എനിക്ക് നഷ്ടം വരുന്നത്. അതുവഴി അന്നത്തെ കാലത്ത് രണ്ടര കോടിയോളം രൂപ നഷ്ടമായി. അന്നത്തെ, 2.5 കോടിക്ക് ഇന്നത്തെ 25 കോടിയേക്കാള്‍ വിലയുണ്ടായിരുന്നു. വലിയ തിരിച്ചടിയാണ് നേരിട്ടത് എങ്കിലും ഞാൻ പരമാവധി പിടിച്ചു നില്ക്കാൻ ശ്രമിച്ചു. എറണാകുളത്തും തിരുവനന്തപുരത്തുമായി സ്ഥലവും കൊമേഴ്സ്യല്‍ ബില്‍ഡിങ് ഉള്‍പ്പെടെ അത്യാവശ്യം പ്രോപ്പർട്ടികളില്‍ ഇൻവെസ്റ്റ് ചെയ്തു വച്ചിട്ടുണ്ടായിരുന്നു. അതിലൂടെ ഞാൻ പിടിച്ചു നിന്നു. ഈ സ്ഥലങ്ങള്‍ പെട്ടെന്ന് വില്‍ക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. നഷ്ടം വരുമെന്ന് കണ്ട് രണ്ട് വർഷത്തോളം വില്പന നീട്ടിക്കൊണ്ട് പോയി.
അങ്ങനെ 2003 - 2004 കാലഘട്ടത്തില്‍ ഞാൻ തിരിച്ചു വന്നു. സ്ഥലങ്ങള്‍ വിറ്റു, പുതിയ ഇവന്റ് മാനേജ്മെന്റ് കമ്പനി തുടങ്ങി. തുടർന്ന് കാശ് വന്നുതുടങ്ങി, സന്തോഷം വന്നു, ഞാൻ കടങ്ങളെല്ലാം വീട്ടി. അതിന് ശേഷം സ്വന്തം പൈസകൊണ്ട്, ഒരു രൂപ കടം ഇല്ലാതെ സ്വന്തം വില്ല പണിതു. വീഴ്ച ഉണ്ടായ രണ്ട് വർഷക്കാലം കാറില്ലാതെ ഓട്ടോയില്‍ ആയിരുന്നു യാത്ര. എന്റെ മാനേജരുടെ ബൈക്കില്‍ വരെ യാത്ര ചെയ്തു. അതില്‍ എനിക്ക് ഒരു നാണക്കേട് തോന്നിയിട്ടില്ല. തിരിച്ചു വരാൻ കഴിയുമെന്ന് എനിക്ക് ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. ഇപ്പോള്‍ ഞാൻ ഏറെ സന്തോഷവാനാണ്...’’ ദിനേശ് പണിക്കര്‍ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ്സു തുറന്നത്.







Comments