
ദില്ലി: സോഷ്യൽ മീഡിയയിൽ തന്റെ പേരിൽ പ്രചരിച്ച ഡീപ്ഫേക്ക് വീഡിയോകളും അപകീർത്തികരമായ പോസ്റ്റുകളും സംബന്ധിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി നിയമനടപടിയിലേക്ക്. ഗൂഗിൾ, എക്സ്, മെറ്റ ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കെതിരെ സിവിൽ മാനനഷ്ടക്കേസ് നൽകാൻ ബോംബെ ഹൈക്കോടതി ഗഡ്കരിക്ക് അനുമതി നൽകി. ജസ്റ്റിസ് അഭയ് അഹൂജ ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കേന്ദ്ര സർക്കാരിന്റെ ഇ20 (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) പദ്ധതിയിലൂടെ തനിക്കും കുടുംബത്തിനും കോടികളുടെ സാമ്പത്തിക നേട്ടമുണ്ടായെന്ന തരത്തിൽ വ്യാജ ഉള്ളടക്കങ്ങൾ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാപകമായി പ്രചരിപ്പിച്ചെന്നാണ് ഹർജിയിലെ ആരോപണം. എഥനോൾ ബ്ലെൻഡിംഗ് നയം കൈകാര്യം ചെയ്യുന്നത് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയമാണെന്നും റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന് അതിൽ പങ്കില്ലെന്നും ഗഡ്കരി വ്യക്തമാക്കി.
തന്റെ മുഖവും ശബ്ദവും അനുമതിയില്ലാതെ എഐ ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നതും അപകീർത്തികരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതും തടയണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ നയങ്ങളെക്കുറിച്ചുള്ള വിമർശനങ്ങളെയോ പൊതുചർച്ചകളെയോ തടയാനല്ല കേസ്, മറിച്ച് മനഃപൂർവം വ്യക്തിഹത്യ ലക്ഷ്യമിട്ട് പ്രചരിപ്പിക്കുന്ന വ്യാജ ഡിജിറ്റൽ ഉള്ളടക്കങ്ങൾക്കെതിരെയാണ് നിയമനടപടിയെന്നും ഗഡ്കരി ഹർജിയിൽ വ്യക്തമാക്കുന്നു.
കേന്ദ്ര സർക്കാരിന്റെ ഇ20 (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) പദ്ധതിയിലൂടെ തനിക്കും കുടുംബത്തിനും കോടികളുടെ സാമ്പത്തിക നേട്ടമുണ്ടായെന്ന തരത്തിൽ വ്യാജ ഉള്ളടക്കങ്ങൾ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാപകമായി പ്രചരിപ്പിച്ചെന്നാണ് ഹർജിയിലെ ആരോപണം. എഥനോൾ ബ്ലെൻഡിംഗ് നയം കൈകാര്യം ചെയ്യുന്നത് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയമാണെന്നും റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന് അതിൽ പങ്കില്ലെന്നും ഗഡ്കരി വ്യക്തമാക്കി.
തന്റെ മുഖവും ശബ്ദവും അനുമതിയില്ലാതെ എഐ ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നതും അപകീർത്തികരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതും തടയണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ നയങ്ങളെക്കുറിച്ചുള്ള വിമർശനങ്ങളെയോ പൊതുചർച്ചകളെയോ തടയാനല്ല കേസ്, മറിച്ച് മനഃപൂർവം വ്യക്തിഹത്യ ലക്ഷ്യമിട്ട് പ്രചരിപ്പിക്കുന്ന വ്യാജ ഡിജിറ്റൽ ഉള്ളടക്കങ്ങൾക്കെതിരെയാണ് നിയമനടപടിയെന്നും ഗഡ്കരി ഹർജിയിൽ വ്യക്തമാക്കുന്നു.







Comments