
ന്യൂഡല്‍ഹി/തിരുവനന്തപുരം: പ്രതിരോധ രേഖകളുടെ ചോര്‍ന്ന് ഡാര്‍ക്ക് വെബില്‍ എത്തിയതായുള്ള വിവരത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് രഹസ്യാന്വേഷണ വിഭാഗം. രേഖകളുടെ വിശ്വാസ്യത പരിശോധിച്ചുവരികയാണ്. കൂടുതല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തും. കഴിഞ്ഞ രണ്ടാഴ്ചയായി 31 ജിബി ഡാറ്റ വില്ക്കാന് പരസ്യമിട്ടിരിക്കുകയാണ് എന്നാണ് വിവരം.
പ്രതിരോധ ഗവേഷണ വികസന സംഘടനയുടെയും സെന്യത്തിന്റെയും മോഷ്ടിക്കപ്പെട്ടതായി പറയപ്പെടുന്ന വിവരങ്ങള്‍ അടുത്തിടെ ഒരു ഹാക്കര്‍ ഡാര്‍ക്ക് വെബില്‍ 8,000 ഡോളറിന് വില്‍പ്പനയ്ക്ക് വച്ചതായി വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. അലിബി ഗ്ലോബല്‍ ത്രെറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പിന്റേതാണ് റിപ്പോര്‍ട്ട്. മോഷ്ടിക്കപ്പെട്ടതെന്ന് കരുതുന്ന രേഖകളാണ് വില്‍പ്പനയ്ക്ക് പരസ്യം ചെയ്തിട്ടുള്ളത്.
വിവരങ്ങള്‍ കൈവശമുണ്ടെന്നതിന് തെളിവായി പരസ്യമായി പുറത്തുവിട്ട സാമ്പിള്‍ രേഖകളില്‍, മുതിര്‍ന്ന ശാസ്ത്രജ്ഞരുടെ അംഗീകാരങ്ങളോ ഒപ്പുകളോ അടങ്ങിയ നിയന്ത്രിത സാങ്കേതിക വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കാണപ്പെടുന്നു.റിപ്പോര്‍ട്ടിന്റെ സത്യാവസ്ഥ ഡിആര്‍ഡിഒ പരിശോധിച്ചു വരികയാണെന്നാണ് വിവരം. തിരുവനന്തപുരം ആസ്ഥാനമായുള്ള സൈബര്‍ ഫോറന്‍സിക് ആന്‍ഡ് ഡിഫന്‍സ് സൊല്യൂഷന്‍സ് കമ്പനിയായ അലിബി ഗ്ലോബലാണ് ഈ വിഷയം കണ്ടെത്തിയത്. സൈബര്‍ സുരക്ഷാ വിദഗ്ദ്ധര്‍ രേഖകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് ആവശ്യപ്പെട്ടിട്ടുണ്ട്.
സാമ്പിള്‍ രേഖകള്‍ക്ക് വിശദമായ സാങ്കേതിക, ഫോറന്‍സിക് പരിശോധന ആവശ്യമാണെന്നും ഈ ഡാറ്റ യഥാര്‍ത്ഥത്തില്‍ ഡിആര്‍ഡിഒയില്‍ നിന്നാണോ അതോ മറ്റേതെങ്കിലും പ്രതിരോധ സംഘടനയില്‍ നിന്നാണോ ചോര്‍ന്നതെന്ന് കണ്ടെത്തേണ്ടതുമുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍, ബാബുക് ലോക്കര്‍ 2.0 എന്ന ഹാക്കിംഗ് ഗ്രൂപ്പ് ഡിആര്‍ഡിഒയുടെ സിസ്റ്റങ്ങളില്‍ കടന്നുകയറിയതായി അവകാശപ്പെട്ടിരുന്നു. തുടക്കത്തില്‍ ഒരു തായ് ഗ്രൂപ്പായിരുന്ന ഇത് പിന്നീട് മറ്റ് ഒരു കൂട്ടം ഹാക്കര്‍മാരാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്.
അതേസമയം പുറത്തുവിട്ട രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ഇന്ത്യന്‍ സുരക്ഷാ സംവിധാനത്തിലേക്ക് യഥാര്‍ത്ഥ കടന്നുകയറ്റമൊന്നും നടന്നിട്ടില്ലെന്നാണ് പ്രതിരോധ-സുരക്ഷാ അധികൃതര്‍ അന്ന് വ്യക്തമാക്കിയത്. പ്രസ്തുത ഫയലുകളും രേഖകളും ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ഇന്റര്‍നെറ്റ് അധിഷ്ഠിത കമ്പ്യൂട്ടറില്‍ നിന്ന് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് കരുതപ്പെടുന്നു.
പ്രതിരോധ ഗവേഷണ വികസന സംഘടനയുടെയും സെന്യത്തിന്റെയും മോഷ്ടിക്കപ്പെട്ടതായി പറയപ്പെടുന്ന വിവരങ്ങള്‍ അടുത്തിടെ ഒരു ഹാക്കര്‍ ഡാര്‍ക്ക് വെബില്‍ 8,000 ഡോളറിന് വില്‍പ്പനയ്ക്ക് വച്ചതായി വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. അലിബി ഗ്ലോബല്‍ ത്രെറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പിന്റേതാണ് റിപ്പോര്‍ട്ട്. മോഷ്ടിക്കപ്പെട്ടതെന്ന് കരുതുന്ന രേഖകളാണ് വില്‍പ്പനയ്ക്ക് പരസ്യം ചെയ്തിട്ടുള്ളത്.
വിവരങ്ങള്‍ കൈവശമുണ്ടെന്നതിന് തെളിവായി പരസ്യമായി പുറത്തുവിട്ട സാമ്പിള്‍ രേഖകളില്‍, മുതിര്‍ന്ന ശാസ്ത്രജ്ഞരുടെ അംഗീകാരങ്ങളോ ഒപ്പുകളോ അടങ്ങിയ നിയന്ത്രിത സാങ്കേതിക വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കാണപ്പെടുന്നു.റിപ്പോര്‍ട്ടിന്റെ സത്യാവസ്ഥ ഡിആര്‍ഡിഒ പരിശോധിച്ചു വരികയാണെന്നാണ് വിവരം. തിരുവനന്തപുരം ആസ്ഥാനമായുള്ള സൈബര്‍ ഫോറന്‍സിക് ആന്‍ഡ് ഡിഫന്‍സ് സൊല്യൂഷന്‍സ് കമ്പനിയായ അലിബി ഗ്ലോബലാണ് ഈ വിഷയം കണ്ടെത്തിയത്. സൈബര്‍ സുരക്ഷാ വിദഗ്ദ്ധര്‍ രേഖകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് ആവശ്യപ്പെട്ടിട്ടുണ്ട്.
സാമ്പിള്‍ രേഖകള്‍ക്ക് വിശദമായ സാങ്കേതിക, ഫോറന്‍സിക് പരിശോധന ആവശ്യമാണെന്നും ഈ ഡാറ്റ യഥാര്‍ത്ഥത്തില്‍ ഡിആര്‍ഡിഒയില്‍ നിന്നാണോ അതോ മറ്റേതെങ്കിലും പ്രതിരോധ സംഘടനയില്‍ നിന്നാണോ ചോര്‍ന്നതെന്ന് കണ്ടെത്തേണ്ടതുമുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍, ബാബുക് ലോക്കര്‍ 2.0 എന്ന ഹാക്കിംഗ് ഗ്രൂപ്പ് ഡിആര്‍ഡിഒയുടെ സിസ്റ്റങ്ങളില്‍ കടന്നുകയറിയതായി അവകാശപ്പെട്ടിരുന്നു. തുടക്കത്തില്‍ ഒരു തായ് ഗ്രൂപ്പായിരുന്ന ഇത് പിന്നീട് മറ്റ് ഒരു കൂട്ടം ഹാക്കര്‍മാരാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്.
അതേസമയം പുറത്തുവിട്ട രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ഇന്ത്യന്‍ സുരക്ഷാ സംവിധാനത്തിലേക്ക് യഥാര്‍ത്ഥ കടന്നുകയറ്റമൊന്നും നടന്നിട്ടില്ലെന്നാണ് പ്രതിരോധ-സുരക്ഷാ അധികൃതര്‍ അന്ന് വ്യക്തമാക്കിയത്. പ്രസ്തുത ഫയലുകളും രേഖകളും ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ഇന്റര്‍നെറ്റ് അധിഷ്ഠിത കമ്പ്യൂട്ടറില്‍ നിന്ന് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് കരുതപ്പെടുന്നു.







Comments