
പേരുപോലെ തന്നെ മലയാളത്തിന്റെ മുഖശ്രീയായി പതിറ്റാണ്ടുകൾ പ്രേക്ഷകഹൃദയത്തില്‍ നിറഞ്ഞു നിന്ന താരമാണ് ശ്രീവിദ്യ. ജന്മം കൊണ്ട് മാതൃഭാഷ തമിഴാണെങ്കിലും മലയാളിയേക്കാള്‍ നന്നായി മലയാളത്തെ സ്നേഹിക്കുകയും അഭിനേത്രിയായും ഗായികയായും നർത്തകിയായും സകല ഐശ്വര്യങ്ങളും നിറഞ്ഞൊരു താരമായി ശ്രീവിദ്യ വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നു. ബിഗ്സ്ക്രീനില്‍ മികച്ച കഥാപാത്രങ്ങള്‍ നല്കി പ്രേക്ഷകഹൃദയം കീഴടക്കുമ്പോഴും നഷ്ടങ്ങളും വേദനകളും കണ്ണീരും നോവുകളും മാത്രമായിരുന്നു വ്യക്തിജീവിതത്തിലുടനീളം അവരെ പിന്തുടർന്നത്.
ശിവാജി ഗണേശനൊപ്പം തിരുവരുള്‍ ശെല്‍വനിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച്, കുമാരസംഭവത്തിലെ ഒരു നൃത്തരംഗത്തിലൂടെ മലയാളത്തിലേക്കും പിന്നീട് ചട്ടമ്പിക്കവലയിലൂടെ നായികയുമായി. പിന്നീട് പലഭാഷകളിലായി 800 ലേറെ ചിത്രങ്ങൾ ചെയ്തു. നിരവധി സിനിമകളിലൂടെ നായികയായും അമ്മയായും സഹോദരിയായുമെല്ലാം മലയാളി പ്രേക്ഷകരുടെ മനസ് നിറയിച്ച ശ്രീവിദ്യ മധുവിന്റെ നായികയായിട്ടാണ് മലയാളത്തില്‍ കൂടുതലും തിളങ്ങിയത്.
ഇപ്പോഴിതാ ശ്രീവിദ്യയെക്കുറിച്ച് നടന് മധു പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തനിക്ക് ചുറ്റുമുള്ള മനുഷ്യരെ കണ്ണുമടച്ച് വിശ്വസിച്ചിരുന്ന ആളായിരുന്നു ശ്രീവിദ്യ എന്ന് പറയുകയാണ് മധു. എത്ര പൊള്ളലുകള്‍ ഏറ്റുവാങ്ങിയിട്ടും അതില്‍ നിന്ന് ഒരു പാഠവും പഠിക്കാന്‍ അവര്‍ക്ക് ആയില്ലെന്നും ജീവിതം മറ്റുള്ളവര്‍ക്ക് വേണ്ടി ഹോമിച്ചു തീര്‍ക്കുകയായിരുന്നുവെന്നും മധു പറയുന്നു.
‘‘ഞാന്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ കൂടെ അഭിനയിച്ച എല്ലാ നായികമാരുമായും നല്ലയടുപ്പമുണ്ടായിരുന്നു. അവര്‍ക്കെല്ലാം എന്നെയും ഇഷ്ടമായിരുന്നു, എനിക്കവരെയും. എന്നാല്‍ ശ്രീവിദ്യ വെള്ളിത്തിരയില്‍ എനിക്കൊപ്പം അഭിനയിക്കാനെത്തിയത് ഞാന്‍ മധ്യവയസ്കനായ ശേഷമാണ്. അതുകൊണ്ടു തന്നെ ശ്രീവിദ്യയുമായിട്ട് ഫിസിക്കലി ചേരുന്ന മറ്റൊരു ഹീറോ ഉണ്ടായിരുന്നില്ല. അതുകൊണ്ടാകാം ആ ഒരു കൂട്ടുകെട്ട് ആളുകൾക്ക് ഒത്തിരി ഇഷ്ടമായത് എന്ന് തോന്നുന്നു. അങ്ങനെ കുറെ പടങ്ങൾ ഞങ്ങൾ ഒരുമിച്ച് വന്നിട്ടുണ്ട്. ഞങ്ങള്‍ക്ക് പരസ്പരം നല്ല സ്നേഹവുമായിരുന്നു.
പക്ഷേ ആള് കുറച്ചു നേരത്തെ പോയി. ‘വളരെ നല്ലവനാകുന്നത് അപകടകരമാണ്’ എന്ന് പറയില്ലേ, ആരെയും വിശ്വസിക്കുക, എന്തും വിശ്വസിക്കുക എന്നുള്ള പ്രകൃതമായിരുന്നു അവര്‍ക്ക്. ആ സ്ത്രീക്ക് പറ്റിയത് അതാണ്.
അവൻ ആ ‘ജോർജ്’ എന്ന് പറയുന്ന ശ്രീവിദ്യയെ കെട്ടിക്കൊണ്ടുപോയവനുണ്ടല്ലോ, അവൻ സാറ കൊച്ചിൻ ഗോപുവിന്റെ ബിനാമിയായിരുന്നു. ചിട്ടിക്കമ്പനിയില്‍ നിന്ന് കാശെടുത്തിട്ട് സിനിമയെടുത്തവനാണ്. അത് എല്ലാവർക്കും അറിയാവുന്ന കാര്യമായിരുന്നു. ഇയാൾ ബിനാമിയാണെന്നും ഗോപുവിന്റെ ഒരു സെർവന്റിനെ പോലെയാണെന്നും എല്ലാവർക്കും അറിയാം. ഇത് അറിഞ്ഞുകൊണ്ട് അവൻ വലിയ പ്രേമമാണെന്ന് പറഞ്ഞതു കേട്ട് വീണിട്ട് അവനെ കെട്ടാൻ പോയത്. സിനിമയും എല്ലാം കളഞ്ഞിട്ട് പോയതാണ്. പിന്നീടവന് അവന്റെ അമ്മയെയും കുടുംബത്തെയും ഇവര്‍ താമസിക്കുന്നയിടത്ത് കൊണ്ടു വന്നു. അവരെ തീറ്റിപ്പോറ്റാന്‍ ശ്രീവിദ്യ വീണ്ടും സിനിമയിലെത്തി. ആയുസ്സു മുഴുവന്‍ അവര്‍ക്കു വേണ്ടി കളഞ്ഞ് ജീവിതം ഹോമിച്ചു.
ഒരു അഭിനേത്രി എന്ന നിലയിൽ അസാമാന്യ കലാകാരിയായിരുന്നു ശ്രീവിദ്യ... അസാമാന്യ കലാകാരി. നമ്മുടെ മലയാളത്തിലെ പല പെണ്ണുങ്ങളും അഭിനയിക്കുമ്പോൾ വേറെ ആളുകളെക്കൊണ്ടാണ് സൗണ്ട് ഡബ്ബ് ചെയ്യിക്കുന്നത്. എന്നാൽ ശ്രീവിദ്യയ്ക്ക് അതു വേണ്ടായിരുന്നു. അതും മലയാളത്തിൽ മാത്രമല്ല, തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലുമടക്കം. ഏത് ഭാഷയിലായിരുന്നാലും അവരുടെ വോയിസ് അവര്‍ തന്നെ ഡബ്ബ് ചെയ്യും. ഭംഗിയായിട്ട് ഡാൻസ് ചെയ്യും, അതിമനോഹരമായി പാടും... ഇതൊക്കെ ഉണ്ടായിരുന്നു. പക്ഷെ, ജീവിതത്തിൽ ഇങ്ങനെയുള്ള ചില മണ്ടത്തരങ്ങൾ കാണിച്ചു...’’ എന്നാണ് മധു പറയുന്നത്.
ശിവാജി ഗണേശനൊപ്പം തിരുവരുള്‍ ശെല്‍വനിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച്, കുമാരസംഭവത്തിലെ ഒരു നൃത്തരംഗത്തിലൂടെ മലയാളത്തിലേക്കും പിന്നീട് ചട്ടമ്പിക്കവലയിലൂടെ നായികയുമായി. പിന്നീട് പലഭാഷകളിലായി 800 ലേറെ ചിത്രങ്ങൾ ചെയ്തു. നിരവധി സിനിമകളിലൂടെ നായികയായും അമ്മയായും സഹോദരിയായുമെല്ലാം മലയാളി പ്രേക്ഷകരുടെ മനസ് നിറയിച്ച ശ്രീവിദ്യ മധുവിന്റെ നായികയായിട്ടാണ് മലയാളത്തില്‍ കൂടുതലും തിളങ്ങിയത്.
ഇപ്പോഴിതാ ശ്രീവിദ്യയെക്കുറിച്ച് നടന് മധു പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തനിക്ക് ചുറ്റുമുള്ള മനുഷ്യരെ കണ്ണുമടച്ച് വിശ്വസിച്ചിരുന്ന ആളായിരുന്നു ശ്രീവിദ്യ എന്ന് പറയുകയാണ് മധു. എത്ര പൊള്ളലുകള്‍ ഏറ്റുവാങ്ങിയിട്ടും അതില്‍ നിന്ന് ഒരു പാഠവും പഠിക്കാന്‍ അവര്‍ക്ക് ആയില്ലെന്നും ജീവിതം മറ്റുള്ളവര്‍ക്ക് വേണ്ടി ഹോമിച്ചു തീര്‍ക്കുകയായിരുന്നുവെന്നും മധു പറയുന്നു.
‘‘ഞാന്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ കൂടെ അഭിനയിച്ച എല്ലാ നായികമാരുമായും നല്ലയടുപ്പമുണ്ടായിരുന്നു. അവര്‍ക്കെല്ലാം എന്നെയും ഇഷ്ടമായിരുന്നു, എനിക്കവരെയും. എന്നാല്‍ ശ്രീവിദ്യ വെള്ളിത്തിരയില്‍ എനിക്കൊപ്പം അഭിനയിക്കാനെത്തിയത് ഞാന്‍ മധ്യവയസ്കനായ ശേഷമാണ്. അതുകൊണ്ടു തന്നെ ശ്രീവിദ്യയുമായിട്ട് ഫിസിക്കലി ചേരുന്ന മറ്റൊരു ഹീറോ ഉണ്ടായിരുന്നില്ല. അതുകൊണ്ടാകാം ആ ഒരു കൂട്ടുകെട്ട് ആളുകൾക്ക് ഒത്തിരി ഇഷ്ടമായത് എന്ന് തോന്നുന്നു. അങ്ങനെ കുറെ പടങ്ങൾ ഞങ്ങൾ ഒരുമിച്ച് വന്നിട്ടുണ്ട്. ഞങ്ങള്‍ക്ക് പരസ്പരം നല്ല സ്നേഹവുമായിരുന്നു.
പക്ഷേ ആള് കുറച്ചു നേരത്തെ പോയി. ‘വളരെ നല്ലവനാകുന്നത് അപകടകരമാണ്’ എന്ന് പറയില്ലേ, ആരെയും വിശ്വസിക്കുക, എന്തും വിശ്വസിക്കുക എന്നുള്ള പ്രകൃതമായിരുന്നു അവര്‍ക്ക്. ആ സ്ത്രീക്ക് പറ്റിയത് അതാണ്.
അവൻ ആ ‘ജോർജ്’ എന്ന് പറയുന്ന ശ്രീവിദ്യയെ കെട്ടിക്കൊണ്ടുപോയവനുണ്ടല്ലോ, അവൻ സാറ കൊച്ചിൻ ഗോപുവിന്റെ ബിനാമിയായിരുന്നു. ചിട്ടിക്കമ്പനിയില്‍ നിന്ന് കാശെടുത്തിട്ട് സിനിമയെടുത്തവനാണ്. അത് എല്ലാവർക്കും അറിയാവുന്ന കാര്യമായിരുന്നു. ഇയാൾ ബിനാമിയാണെന്നും ഗോപുവിന്റെ ഒരു സെർവന്റിനെ പോലെയാണെന്നും എല്ലാവർക്കും അറിയാം. ഇത് അറിഞ്ഞുകൊണ്ട് അവൻ വലിയ പ്രേമമാണെന്ന് പറഞ്ഞതു കേട്ട് വീണിട്ട് അവനെ കെട്ടാൻ പോയത്. സിനിമയും എല്ലാം കളഞ്ഞിട്ട് പോയതാണ്. പിന്നീടവന് അവന്റെ അമ്മയെയും കുടുംബത്തെയും ഇവര്‍ താമസിക്കുന്നയിടത്ത് കൊണ്ടു വന്നു. അവരെ തീറ്റിപ്പോറ്റാന്‍ ശ്രീവിദ്യ വീണ്ടും സിനിമയിലെത്തി. ആയുസ്സു മുഴുവന്‍ അവര്‍ക്കു വേണ്ടി കളഞ്ഞ് ജീവിതം ഹോമിച്ചു.
ഒരു അഭിനേത്രി എന്ന നിലയിൽ അസാമാന്യ കലാകാരിയായിരുന്നു ശ്രീവിദ്യ... അസാമാന്യ കലാകാരി. നമ്മുടെ മലയാളത്തിലെ പല പെണ്ണുങ്ങളും അഭിനയിക്കുമ്പോൾ വേറെ ആളുകളെക്കൊണ്ടാണ് സൗണ്ട് ഡബ്ബ് ചെയ്യിക്കുന്നത്. എന്നാൽ ശ്രീവിദ്യയ്ക്ക് അതു വേണ്ടായിരുന്നു. അതും മലയാളത്തിൽ മാത്രമല്ല, തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലുമടക്കം. ഏത് ഭാഷയിലായിരുന്നാലും അവരുടെ വോയിസ് അവര്‍ തന്നെ ഡബ്ബ് ചെയ്യും. ഭംഗിയായിട്ട് ഡാൻസ് ചെയ്യും, അതിമനോഹരമായി പാടും... ഇതൊക്കെ ഉണ്ടായിരുന്നു. പക്ഷെ, ജീവിതത്തിൽ ഇങ്ങനെയുള്ള ചില മണ്ടത്തരങ്ങൾ കാണിച്ചു...’’ എന്നാണ് മധു പറയുന്നത്.
ശ്രീവിദ്യയുടെ സൗന്ദര്യത്തിന് പിന്നാലെ പ്രണയവുമായി നടന്നവരേറെയാണ്. എന്നാല്‍ വിദ്യ ജീവിതത്തിൽ മറ്റെന്തിനെക്കാളും സ്നേഹിച്ചത് കമൽഹാസനെയായിരുന്നു. പക്ഷേ ആ പ്രണയവും വീട്ടുകാരുടെ എതിര്‍പ്പ് കാരണം വേണ്ടെന്നു വച്ചു. പിന്നീടാണ് ജോര്‍ജിനെ ശ്രീവിദ്യ വിവാഹം ചെയ്തത്. അതില്‍ നിന്ന് നല്ലതൊന്നും വിദ്യയ്ക്ക് ലഭിച്ചില്ല. സ്നേഹിച്ചവരെല്ലാം നിരാശ സമ്മാനിച്ചപ്പോഴും വിശ്വസിച്ചവരെല്ലാം ചതിച്ചപ്പോഴും സ്വത്ത് മാത്രം ലക്ഷ്യമിട്ട് വന്നവരെയും തിരിച്ചറിയാൻ അവർക്ക് കഴിയാതെ പോയി. ഒരു കുഞ്ഞ് വേണമെന്നായിരുന്നു മോഹം. അത് നടക്കാതെ വന്നപ്പോൾ സംഗീതവും നൃത്തവും ഇഷ്ടപ്പെടുന്ന കുട്ടികൾക്കായി തന്റെ സമ്പാദ്യം ട്രസ്റ്റിനായി വിദ്യ മാറ്റിവച്ചു.
ഒരുമിച്ചൊരു ജീവിതം കൊതിച്ച കമല്ഹാസന് എന്ന മനുഷ്യനൊപ്പം മരണക്കിടക്കിയിൽ അൽപം നേരം ചേർന്നിരിക്കാനായിരുന്നു ശ്രീവിദ്യയ്ക്ക് കിട്ടിയ വിധി. നട്ടെല്ലിനെ ബാധിച്ച കാൻസറിന്റെ വേദനയിൽ മൂന്നു വര്‍ഷമാണ് ശ്രീവിദ്യ പിടഞ്ഞത്. അസുഖ ബാധിത ആയപ്പോഴും ദൃഢനിശ്ചയത്തോടെ നേരിട്ട വ്യക്തികൂടിയാണ് ശ്രീവിദ്യ. മലയാളത്തില്‍ നിരവധി നായകന്മാര്ക്കൊപ്പം വളരെ പ്രധാനമായ വേഷങ്ങള്‍ ചെയത ശ്രീവിദ്യ ഇന്നും മായാതെ മനസിലുണ്ട്. നായികയായി മാത്രമല്ല ക്യാരക്ടര്‍ റോളിലാണെങ്കിലും തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങൾക്കു തനതായ ഒരു മനോഹാരിതയും പ്രാധാന്യവും പകരുന്നതായിരുന്നു വിദ്യാമ്മയുടെ പ്രത്യേകത. ഇന്നും മലയാളികളുടെ മനസ്സില്‍ നിത്യശ്രീയായി ശ്രീവിദ്യ തുടരുന്നു എന്നതാണ് സത്യം.







Comments