
നീറ്റ് ചോദ്യപ്പേര്‍ ചോര്‍ച്ചയ്ക്കെതിരെ ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനെതിരെ ആര്.എസ്.എസ് നേതാവ് ടി.ജി. മോഹന്‍ദാസ് നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ ടി.ജി. മോഹന്‍ദാസിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി. മോഹന്‍ദാസിനെതിരെ പ്രധാനമന്ത്രി ശക്തവും മാതൃകാപരവുമായ നടപടിയെടുക്കണമെന്ന് ഭാഗ്യലക്ഷ്മി ആവശ്യപ്പെടുന്നു.
'' ബഹുമാനപ്പെട്ട ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവര്‍കള്‍ക്ക് ഒരു ഇന്ത്യന്‍ പൗരയും ഒരു സ്ത്രീയുമായാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്. ശ്രീ ടി. ജി. മോഹന്‍ദാസ് നടത്തിയ അറപ്പും വെറുപ്പും ഉളവാക്കുന്ന പരാമര്‍ശങ്ങള്‍ക്കെതിരെയാണ് .
''ഡല്‍ഹിയില്‍ ജന്തര്‍ മന്തറില്‍ സമരം ചെയ്തവരെ വെടിവെച്ച് കൊള്ളാമായിരുന്നു''
അവിടെ സമരത്തിന് വന്ന പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണം. അവര്‍ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് അവര്‍ പരാതിപ്പെടില്ല.
പ്രതിഷേധിക്കുന്നവര്‍ക്കെതിരായ അക്രമത്തെയും സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമത്തെയുംനിസ്സാരവല്ക്കരിക്കുന്ന, ഇത്തരം പ്രസ്താവനകള്‍
നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും സ്ത്രീകളുടെ അന്തസ്സിനും വിരുദ്ധമാണ്.സംഘപരിവാര്‍ ആശയധാരയുമായി ബന്ധപ്പെട്ട ഒരു പ്രമുഖ
പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ സ്ത്രീകളില്‍ ഭയമുണ്ടാക്കുന്നു.
അവ സര്‍ക്കാരിന്റെയോ പാര്‍ട്ടിയുടെയോ നിലപാടല്ലെങ്കില്‍, അത് വ്യക്തമായും പരസ്യമായും പറയേണ്ടത് സംഘപരിവാറിന്റെയും പ്രധാനമന്ത്രിയുടെയും ഉത്തരവാദിത്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അങ്ങയുടെ നിശ്ശബ്ദത തെറ്റായ സന്ദേശം സമൂഹത്തിന് നല്കാന് ഇടയാക്കും. താങ്കള്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരുടെയും പ്രധാനമന്ത്രിയാണ്. രാഷ്ട്രീയ അഭിപ്രായഭിന്നതകളെ മറികടന്ന് ഓരോ സ്ത്രീക്കും ഭയമില്ലാതെ ജീവിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും പ്രതിഷേധിക്കാനും കഴിയുമെന്ന്
ഉറപ്പുനല്കേണ്ട ഉത്തരവാദിത്തം രാജ്യത്തിന്റെ പ്രധാനമന്ത്രിക്കുണ്ട്.
അതിനാല്‍ ഈ വിഷയത്തില്‍ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുകയും, ശക്തവും മാതൃകാപരവുമായ നിയമനടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു. സ്ത്രീകളുടെ അന്തസ്സിനും സുരക്ഷയ്ക്കും എതിരായ പ്രസ്താവനകള്‍ക്ക് ഇന്ത്യയില്‍ ഒരിക്കലും സ്ഥാനമില്ലെന്ന സന്ദേശം ശക്തമായി നല്‍കുമെന്നും ടി. ജി. മോഹന്‍ദാസിനെതിരെ ഉചിതമായ നിയമനടപടി ഉണ്ടാവണമെന്നും അഭ്യര്‍ഥിക്കുന്നു. ആ വിശ്വാസത്തില്‍ ഈ രാജ്യത്തെ പൗരനായ ഒരു സ്ത്രീ.''-ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍.
തനിക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍ സമരം ചെയ്യുന്നവരെ വെടിവെച്ചുകൊല്ലുമായിരുന്നു മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശം. 'എനിക്ക് ഈ സിറ്റ്വേഷന് കയ്യില്‍ കിട്ടിയാല്‍ ഞാന്‍ എന്ത് ചെയ്യുമെന്ന് പറയാം. ജന്തര്‍ മന്തര്‍ പരിസരത്ത് നാല് സ്ക്വയര്‍ കിലോമീറ്റര്‍ പരിസരത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാന്‍ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെക്കും. ആളുകള്‍ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല...കുറേപ്പേര്‍ക്ക് അംഗഭംഗം സംഭവിക്കും...ഏകദേശം ഒരു നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങള് പെറുക്കി ആശുപത്രിയിലെത്തിക്കും.' എന്നായിരുന്നു മോഹന്‍ദാസ് പറഞ്ഞത്.
'' ബഹുമാനപ്പെട്ട ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവര്‍കള്‍ക്ക് ഒരു ഇന്ത്യന്‍ പൗരയും ഒരു സ്ത്രീയുമായാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്. ശ്രീ ടി. ജി. മോഹന്‍ദാസ് നടത്തിയ അറപ്പും വെറുപ്പും ഉളവാക്കുന്ന പരാമര്‍ശങ്ങള്‍ക്കെതിരെയാണ് .
''ഡല്‍ഹിയില്‍ ജന്തര്‍ മന്തറില്‍ സമരം ചെയ്തവരെ വെടിവെച്ച് കൊള്ളാമായിരുന്നു''
അവിടെ സമരത്തിന് വന്ന പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണം. അവര്‍ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് അവര്‍ പരാതിപ്പെടില്ല.
പ്രതിഷേധിക്കുന്നവര്‍ക്കെതിരായ അക്രമത്തെയും സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമത്തെയുംനിസ്സാരവല്ക്കരിക്കുന്ന, ഇത്തരം പ്രസ്താവനകള്‍
നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും സ്ത്രീകളുടെ അന്തസ്സിനും വിരുദ്ധമാണ്.സംഘപരിവാര്‍ ആശയധാരയുമായി ബന്ധപ്പെട്ട ഒരു പ്രമുഖ
പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ സ്ത്രീകളില്‍ ഭയമുണ്ടാക്കുന്നു.
അവ സര്‍ക്കാരിന്റെയോ പാര്‍ട്ടിയുടെയോ നിലപാടല്ലെങ്കില്‍, അത് വ്യക്തമായും പരസ്യമായും പറയേണ്ടത് സംഘപരിവാറിന്റെയും പ്രധാനമന്ത്രിയുടെയും ഉത്തരവാദിത്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അങ്ങയുടെ നിശ്ശബ്ദത തെറ്റായ സന്ദേശം സമൂഹത്തിന് നല്കാന് ഇടയാക്കും. താങ്കള്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരുടെയും പ്രധാനമന്ത്രിയാണ്. രാഷ്ട്രീയ അഭിപ്രായഭിന്നതകളെ മറികടന്ന് ഓരോ സ്ത്രീക്കും ഭയമില്ലാതെ ജീവിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും പ്രതിഷേധിക്കാനും കഴിയുമെന്ന്
ഉറപ്പുനല്കേണ്ട ഉത്തരവാദിത്തം രാജ്യത്തിന്റെ പ്രധാനമന്ത്രിക്കുണ്ട്.
അതിനാല്‍ ഈ വിഷയത്തില്‍ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുകയും, ശക്തവും മാതൃകാപരവുമായ നിയമനടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു. സ്ത്രീകളുടെ അന്തസ്സിനും സുരക്ഷയ്ക്കും എതിരായ പ്രസ്താവനകള്‍ക്ക് ഇന്ത്യയില്‍ ഒരിക്കലും സ്ഥാനമില്ലെന്ന സന്ദേശം ശക്തമായി നല്‍കുമെന്നും ടി. ജി. മോഹന്‍ദാസിനെതിരെ ഉചിതമായ നിയമനടപടി ഉണ്ടാവണമെന്നും അഭ്യര്‍ഥിക്കുന്നു. ആ വിശ്വാസത്തില്‍ ഈ രാജ്യത്തെ പൗരനായ ഒരു സ്ത്രീ.''-ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍.
തനിക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍ സമരം ചെയ്യുന്നവരെ വെടിവെച്ചുകൊല്ലുമായിരുന്നു മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശം. 'എനിക്ക് ഈ സിറ്റ്വേഷന് കയ്യില്‍ കിട്ടിയാല്‍ ഞാന്‍ എന്ത് ചെയ്യുമെന്ന് പറയാം. ജന്തര്‍ മന്തര്‍ പരിസരത്ത് നാല് സ്ക്വയര്‍ കിലോമീറ്റര്‍ പരിസരത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാന്‍ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെക്കും. ആളുകള്‍ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല...കുറേപ്പേര്‍ക്ക് അംഗഭംഗം സംഭവിക്കും...ഏകദേശം ഒരു നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങള് പെറുക്കി ആശുപത്രിയിലെത്തിക്കും.' എന്നായിരുന്നു മോഹന്‍ദാസ് പറഞ്ഞത്.







Comments