
ബെംഗളൂരു: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കുടുംബത്തിനുമെതിരെ പൊതുയോഗത്തിൽ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതിന് ഉഡുപ്പിയിൽ നിന്നുള്ള ബിജെപി എംഎൽഎ യശ്പാൽ സുവർണയ്ക്കെതിരെ കർണാടക പോലീസ് കേസെടുത്തു. ബാബറി മസ്ജിദ് തകർത്തതുപോലെ രാഹുൽ ഗാന്ധിയുടെ കുടുംബത്തെ നശിപ്പിക്കും എന്നും രാഹുൽ ഗാന്ധി ലഹരിമരുന്ന് ഉപയോഗിച്ചുവെന്നുമായിരുന്നു യശ്പാലിന്റെ പരാമർശം.
രാഹുൽ ഗാന്ധി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതുകൊണ്ടാണ് നീറ്റ് വിഷയത്തിൽ അദ്ദേഹം ആദ്യം പ്രതികരിക്കാത്തതെന്നും, ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷമാണ് വിഷയം ഉന്നയിച്ചതെന്നും സുവർണ ആരോപിച്ചു. "1992-ൽ ഞങ്ങളുടെ വികാരം വ്രണപ്പെട്ടപ്പോൾ ഞങ്ങളുടെ പ്രവർത്തകർ ബാബറി മസ്ജിദ് ആക്രമിച്ച് തകർത്തതുപോലെ... അതുപോലെ ഞങ്ങളുടെ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ കുടുംബത്തെയും നശിപ്പിക്കും. ഈ അവസരത്തിൽ രാഹുൽ ഗാന്ധിക്കും അദ്ദേഹത്തിന്റെ മുഴുവൻ സംഘത്തിനും ഞാൻ മുന്നറിയിപ്പ് നൽകാൻ ആഗ്രഹിക്കുന്നു," ഒരു പ്രതിഷേധ പരിപാടിയിൽ സംസാരിക്കുമ്പോൾ സുവർണ പറഞ്ഞു.
നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് ഇതേ പ്രദേശത്തുള്ളയാളാണെന്നും എന്നാൽ മറ്റ് കലാകാരന്മാരുടെ മനസ്സിൽ രാജ്യത്തിനെതിരെ വിഷം നിറയ്ക്കുകയാണെന്നും സുവർണ പറഞ്ഞു. പ്രകാശ് രാജ് തന്റെ വഴിയിൽ തുടരുകയാണെങ്കിൽ അറബിക്കടലിലെ 'മീൻ തീറ്റയായി' മാറുമെന്നും സുവർണ ഭീഷണിപ്പെടുത്തി. വിദേശ ശക്തികളും ഫണ്ടുകളുമാണ് ഇന്ത്യയിലെ പ്രതിഷേധങ്ങളെ സ്വാധീനിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ പരാമർശങ്ങളിൽ ബുധനാഴ്ച കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അശോക് കുമാർ കൊടവൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. ഇന്ത്യയിൽ ന്യൂനപക്ഷ അവകാശങ്ങളുടെ പേരിൽ വലിയ ചർച്ചയായ ഹിജാബ് വിവാദത്തിലൂടെ കുപ്രസിദ്ധി നേടിയ എംഎൽഎ ആണ് യശ്പാൽ സുവർണ. തന്റെ പ്രസംഗത്തിനിടെ സുവർണ നിരവധി തവണ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളായ 57 (പൊതു കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കൽ), 192 (കലാപത്തിന് പ്രകോപനം സൃഷ്ടിക്കൽ), 196(1) (വിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തൽ), 352 (ഉദ്ദേശ്യത്തോടെയുള്ള അപമാനിക്കൽ), 353(2) (പൊതുജനങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കൽ), 351(2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരമാണ് ഉഡുപ്പി ടൗൺ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രാഹുൽ ഗാന്ധി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതുകൊണ്ടാണ് നീറ്റ് വിഷയത്തിൽ അദ്ദേഹം ആദ്യം പ്രതികരിക്കാത്തതെന്നും, ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷമാണ് വിഷയം ഉന്നയിച്ചതെന്നും സുവർണ ആരോപിച്ചു. "1992-ൽ ഞങ്ങളുടെ വികാരം വ്രണപ്പെട്ടപ്പോൾ ഞങ്ങളുടെ പ്രവർത്തകർ ബാബറി മസ്ജിദ് ആക്രമിച്ച് തകർത്തതുപോലെ... അതുപോലെ ഞങ്ങളുടെ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ കുടുംബത്തെയും നശിപ്പിക്കും. ഈ അവസരത്തിൽ രാഹുൽ ഗാന്ധിക്കും അദ്ദേഹത്തിന്റെ മുഴുവൻ സംഘത്തിനും ഞാൻ മുന്നറിയിപ്പ് നൽകാൻ ആഗ്രഹിക്കുന്നു," ഒരു പ്രതിഷേധ പരിപാടിയിൽ സംസാരിക്കുമ്പോൾ സുവർണ പറഞ്ഞു.
നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് ഇതേ പ്രദേശത്തുള്ളയാളാണെന്നും എന്നാൽ മറ്റ് കലാകാരന്മാരുടെ മനസ്സിൽ രാജ്യത്തിനെതിരെ വിഷം നിറയ്ക്കുകയാണെന്നും സുവർണ പറഞ്ഞു. പ്രകാശ് രാജ് തന്റെ വഴിയിൽ തുടരുകയാണെങ്കിൽ അറബിക്കടലിലെ 'മീൻ തീറ്റയായി' മാറുമെന്നും സുവർണ ഭീഷണിപ്പെടുത്തി. വിദേശ ശക്തികളും ഫണ്ടുകളുമാണ് ഇന്ത്യയിലെ പ്രതിഷേധങ്ങളെ സ്വാധീനിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ പരാമർശങ്ങളിൽ ബുധനാഴ്ച കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അശോക് കുമാർ കൊടവൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. ഇന്ത്യയിൽ ന്യൂനപക്ഷ അവകാശങ്ങളുടെ പേരിൽ വലിയ ചർച്ചയായ ഹിജാബ് വിവാദത്തിലൂടെ കുപ്രസിദ്ധി നേടിയ എംഎൽഎ ആണ് യശ്പാൽ സുവർണ. തന്റെ പ്രസംഗത്തിനിടെ സുവർണ നിരവധി തവണ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളായ 57 (പൊതു കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കൽ), 192 (കലാപത്തിന് പ്രകോപനം സൃഷ്ടിക്കൽ), 196(1) (വിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തൽ), 352 (ഉദ്ദേശ്യത്തോടെയുള്ള അപമാനിക്കൽ), 353(2) (പൊതുജനങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കൽ), 351(2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരമാണ് ഉഡുപ്പി ടൗൺ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.







Comments