
സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങി നിന്നിട്ടുള്ള താരമാണ് ജോളി ഈശോ. അമ്മ, അമ്മായിയമ്മ, സഹോദരി വേഷങ്ങളിലാണ് ജോളി കൂടുതലും നിറഞ്ഞു നിന്നിട്ടുള്ളത്. ഒരു കാലത്ത് മലയാള സിനിമയിലും സീരിയലിലുമെല്ലാം ചെറുതും വലുതുമായ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് ജോളി സ്ക്രീനിൽ നിറഞ്ഞുനിന്നു. ചെയ്തിട്ടുള്ളതില്‍ കൂടുതലും വില്ലത്തി വേഷങ്ങളാണെങ്കിലും മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് ജോളി. ‘അമ്മ’ സംഘടനയിലെ സജീവ അംഗമായ ജോളി തന്റെ നിലപാടുകളും അഭിപ്രായങ്ങളും മുഖം നോക്കാതെ തുറന്നു പറയുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ്.
ഇപ്പോഴിതാ തനിക്കൊരിക്കലും സിനിമയില്‍ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നിട്ടില്ലെന്നും ചെറിയ രീതിയിലുള്ള മോശം അനുഭവം വന്നപ്പോള്‍ താന്‍ പ്രതികരിച്ചിട്ടുണ്ടെന്നുമാണ് അഭിനേത്രിയായ ജോളി ഈശോ പറയുന്നത്. ഒരുപാട് സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും ആ എക്സ്പീരിയന്‍സ് എങ്ങനെയായിരുന്നെന്നും അവതാരക ചോദിച്ചപ്പോഴാണ് ജോളി ഈശോ മറുപടി പറഞ്ഞത്. മോഹന്‍ലാല്‍ കമന്റടിച്ചപ്പോള്‍ തനിക്കത് ബുദ്ധിമുട്ടായി തോന്നിയെന്നും അത് തുറന്നു പറഞ്ഞെന്നുമാണ് ജോളി പറഞ്ഞത്.
‘‘എനിക്ക് ഒരിക്കലും ഒരു ശ്വാസം മുട്ടുന്ന ഒരു അനുഭവം സിനിമയില്‍ ഉണ്ടായിട്ടില്ല. ആകെ മോഹൻലാലിന്റെ കൂട്ടത്തില്‍ വർക്ക് ചെയ്തപ്പോഴുള്ളൊരു അനുഭവം ഉണ്ട്. മോഹൻലാല്‍ ഭയങ്കര കമന്റ് പാസാക്കും, ഭയങ്കരമായിട്ട്. ഞാൻ ആദ്യമായിട്ട് ചെയ്യുന്ന സിനിമ ‘സ്ഫടിക’മായിരുന്നു, അന്നൊക്കെ ഞാൻ വളരെ ചെറുപ്പാണ്. അപ്പൊ ഈ പുള്ളി ഇങ്ങനെ ഭയങ്കരമായിട്ട് ഇങ്ങനെ കമന്റ് അടിക്കും. അപ്പോള്‍ എനിക്കത് ഭയങ്കര ബുദ്ധിമുട്ടാണ്, ചെറുപ്പം കൂടിയല്ലേ, വല്ലാത്ത ഒരു അവസ്ഥയാണ്. ഞാൻ ആകെ നിന്നുകൊണ്ട് വിയർക്കും. പെണ്ണായിട്ട് ഞാൻ മാത്രമേ ഉള്ളൂ താനും.
അതുകഴിഞ്ഞ് പിന്നെ ഞാൻ ചേച്ചിയുടെ കൂടെ ഒക്കെ മോഹൻലാലിന്റെ കൂടെ ഒത്തിരി പടം ഒക്കെ ചെയ്തു. അതുകഴിഞ്ഞിട്ട് ഞാൻ ‘പ്രജ’ എന്ന സിനിമ ചെയ്തപ്പോള്‍ ഞാൻ ലാലേട്ടനോട് പറഞ്ഞു എനിക്കൊരു കാര്യം പറയാനുണ്ടെന്ന്. ‘എന്താ ജോളി’ എന്ന് ലാലേട്ടന് ചോദിച്ചു, ആ സമയത്തൊക്കെ പുള്ളി ഇങ്ങനെ നിരന്തരം നമ്മളെ കളിയാക്കുമായിരുന്നു. സിനിമയുടെ ഷൂട്ടിന്റെ അവസാന ദിവസമാണ്. ഗ്രൂപ്പ് ഫോട്ടോ ഒക്കെ എടുക്കുന്നുണ്ട്.
ഞാൻ പറഞ്ഞു, ലാലേട്ടാ ഞാൻ കല്യാണം കഴിച്ച ഒരു സ്ത്രീയാണ്, കുട്ടികളൊക്കെ ഉള്ളതാണ്, പ്രായമുണ്ട് എങ്കില്‍ പോലും എനിക്ക് ഇങ്ങനെ എന്തെങ്കിലും ഒക്കെ കമന്റ് കേള്‍ക്കുമ്പോള്‍ വല്ലാണ്ട് അപ്സെറ്റ് ആകുന്നുണ്ട്, അപ്പോള്‍ ഒരു പുതിയ കുട്ടികള്‍ക്ക് എത്രത്തോളം അത് ബുദ്ധിമുട്ട് വരും എന്ന്. നമ്മളുടെ അടുത്ത് കുറച്ച് ഫ്രീ ആകാതെ അവരെ അങ്ങനെ ഇട്ട് പറയരുത് എന്നൊരു അപേക്ഷ ഉണ്ട് എന്ന്. കാരണം ഞാൻ ഒരുമാതിരിപ്പെട്ട കാര്യങ്ങള്‍ക്കൊന്നും അങ്ങനെ കുലുങ്ങുന്ന കൂട്ടത്തില്‍ അല്ല. എനിക്ക് അങ്ങനെയൊന്നും പ്രശ്നമില്ല. പുതിയ ഒരാളാണ് എന്നുള്ള പേടിയൊന്നുമില്ല, പക്ഷേ എന്നിട്ട് എനിക്ക് അത്രയും ബുദ്ധിമുട്ടുണ്ടായി ഉണ്ടായെങ്കില്‍ ഒരു പുതിയ കുട്ടിയുടെ അടുത്ത് അങ്ങനെ പറയുമ്പോഴുള്ള അവസ്ഥ എന്തായിരിക്കും.
‘അയ്യോ, ജോളി സോറി...’ എന്ന് അദ്ദേഹം പറഞ്ഞു. ഇതല്ലാതെ ആരും നമ്മളുടെ അടുത്ത് ഒരു മര്യാദ ഇല്ലാത്ത രീതിയില്‍ പെരുമാറുകയോ ഒന്നും ചെയ്തിട്ടില്ല. എനിക്ക് ഞാൻ എവിടെ ചെന്നാലും വേണ്ട ഒരു സീറ്റ് തരാറുണ്ട്. ലാലേട്ടനെ പോലൊരാളാട് അങ്ങനെ പറയുന്നതൊന്നും എന്നെ ഭയപ്പെടുത്തിയിട്ടില്ല കാരണം വേഷം കിട്ടുമോയെന്നുള്ള പേടിയൊന്നും എനിക്കില്ല...’’ ജോളി പറഞ്ഞു.
ഇന്നത്തെ സിനിമകളുടെ ഭാഗമാകാത്തതില്‍ തനിക്ക് വിഷമമുണ്ടെന്നും ജോളി പറഞ്ഞു. ‘‘ഒരിക്കല്‍ വേനല്‍മഴ എന്ന സീരിയലില്‍ വിദ്യാമ്മയ്ക്കും രതീഷേട്ടന്റെയുമൊപ്പം ഒരു കഥാപാത്രം ചെയ്യാന്‍ അവസരം കിട്ടി. അന്നത് ചെയ്യാന്‍ പറ്റുമോ എന്നൊരു പേടി വന്നിരുന്നു. ഇത്രയും റേഞ്ചിലുള്ള ഒരു കഥാപാത്രം ചെയ്യാന്‍ പറ്റുമോ എന്നൊക്കെ തോന്നി. പക്ഷേ ഒരു സീന്‍ ചെയ്തു കഴിഞ്ഞപ്പോഴേക്കും എനിക്ക് ആത്മവിശ്വാസം വന്നു. ഞാനത് ത്രൂ ഔട്ട് ചെയ്യുകയും ചെയ്തു. ഏറെ പ്രശംസ കിട്ടിയൊരു കഥാപാത്രമായിരുന്നു അതിലേത്.
ഇപ്പോഴത്തെ സിനിമകളില്‍ അവസരം കിട്ടാതിരിക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്. ചില കഥാപാത്രങ്ങള്‍ കാണുമ്പോള്‍ ഇതെനിക്ക് തരാമായിരുന്നു ഇതെന്നെ കൊണ്ട് നന്നായി ചെയ്യാൻ പറ്റുമായിരുന്നു എന്നൊക്കെ തോന്നിയിട്ടുണ്ട്. പക്ഷെ ഇത് ആരോട് പറയും?
ഇടക്ക് ഒരു സെറ്റില്‍ ഒരു പ്രശ്നം ഉണ്ടായി. അപ്പോള്‍ ഞാൻ പറഞ്ഞു രാവിലെ തൊട്ട് എനിക്ക് ആ സെറ്റില്‍ ഇരിക്കാൻ പറ്റത്തില്ല ,എനിക്ക് അവിടെ ഇരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന്. കാരണം എനിക്ക് ഡസ്റ്റ് അലർജിയും ഇൻഫെക്ഷനും ഉണ്ടായിരുന്നു. എന്നാല്‍ എല്ലാവരെയും വിട്ടു, പക്ഷെ എന്നെ വിട്ടില്ല. രാത്രി 9 ആയി. ചേച്ചി റെഡിയല്ലോയെന്ന് അവർ ചോദിച്ചു. എന്നെ ഇൻസള്‍ട്ട് ചെയ്ത പോലെ തോന്നി. ഇതവരുടെ സ്ഥിരം പരിപാടിയായിരുന്നു. അങ്ങനെ ഞാൻ വിളിച്ചു പറഞ്ഞു എന്തായാലും ഈ സീരിയല്‍ ഇനി ചെയ്യുന്നില്ലെന്ന് പറഞ്ഞു. വലിയ വിഷയമായി. മനപ്പൂർവ്വം തന്നെ ദ്രോഹിക്കുകയായിരുന്നു. മാപ്പ് പറയാതെ ഇനി ഷൂട്ട് ചെയ്യില്ലെന്ന് പറഞ്ഞു. അങ്ങനെ അവർ മാപ്പ് പറഞ്ഞു, പിന്നീടൊരിക്കലും അവരത് ആവർത്തിച്ചിട്ടില്ല...’’ ജോളി ഈശോ പറഞ്ഞു.
ഇപ്പോഴിതാ തനിക്കൊരിക്കലും സിനിമയില്‍ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നിട്ടില്ലെന്നും ചെറിയ രീതിയിലുള്ള മോശം അനുഭവം വന്നപ്പോള്‍ താന്‍ പ്രതികരിച്ചിട്ടുണ്ടെന്നുമാണ് അഭിനേത്രിയായ ജോളി ഈശോ പറയുന്നത്. ഒരുപാട് സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും ആ എക്സ്പീരിയന്‍സ് എങ്ങനെയായിരുന്നെന്നും അവതാരക ചോദിച്ചപ്പോഴാണ് ജോളി ഈശോ മറുപടി പറഞ്ഞത്. മോഹന്‍ലാല്‍ കമന്റടിച്ചപ്പോള്‍ തനിക്കത് ബുദ്ധിമുട്ടായി തോന്നിയെന്നും അത് തുറന്നു പറഞ്ഞെന്നുമാണ് ജോളി പറഞ്ഞത്.
‘‘എനിക്ക് ഒരിക്കലും ഒരു ശ്വാസം മുട്ടുന്ന ഒരു അനുഭവം സിനിമയില്‍ ഉണ്ടായിട്ടില്ല. ആകെ മോഹൻലാലിന്റെ കൂട്ടത്തില്‍ വർക്ക് ചെയ്തപ്പോഴുള്ളൊരു അനുഭവം ഉണ്ട്. മോഹൻലാല്‍ ഭയങ്കര കമന്റ് പാസാക്കും, ഭയങ്കരമായിട്ട്. ഞാൻ ആദ്യമായിട്ട് ചെയ്യുന്ന സിനിമ ‘സ്ഫടിക’മായിരുന്നു, അന്നൊക്കെ ഞാൻ വളരെ ചെറുപ്പാണ്. അപ്പൊ ഈ പുള്ളി ഇങ്ങനെ ഭയങ്കരമായിട്ട് ഇങ്ങനെ കമന്റ് അടിക്കും. അപ്പോള്‍ എനിക്കത് ഭയങ്കര ബുദ്ധിമുട്ടാണ്, ചെറുപ്പം കൂടിയല്ലേ, വല്ലാത്ത ഒരു അവസ്ഥയാണ്. ഞാൻ ആകെ നിന്നുകൊണ്ട് വിയർക്കും. പെണ്ണായിട്ട് ഞാൻ മാത്രമേ ഉള്ളൂ താനും.
അതുകഴിഞ്ഞ് പിന്നെ ഞാൻ ചേച്ചിയുടെ കൂടെ ഒക്കെ മോഹൻലാലിന്റെ കൂടെ ഒത്തിരി പടം ഒക്കെ ചെയ്തു. അതുകഴിഞ്ഞിട്ട് ഞാൻ ‘പ്രജ’ എന്ന സിനിമ ചെയ്തപ്പോള്‍ ഞാൻ ലാലേട്ടനോട് പറഞ്ഞു എനിക്കൊരു കാര്യം പറയാനുണ്ടെന്ന്. ‘എന്താ ജോളി’ എന്ന് ലാലേട്ടന് ചോദിച്ചു, ആ സമയത്തൊക്കെ പുള്ളി ഇങ്ങനെ നിരന്തരം നമ്മളെ കളിയാക്കുമായിരുന്നു. സിനിമയുടെ ഷൂട്ടിന്റെ അവസാന ദിവസമാണ്. ഗ്രൂപ്പ് ഫോട്ടോ ഒക്കെ എടുക്കുന്നുണ്ട്.
ഞാൻ പറഞ്ഞു, ലാലേട്ടാ ഞാൻ കല്യാണം കഴിച്ച ഒരു സ്ത്രീയാണ്, കുട്ടികളൊക്കെ ഉള്ളതാണ്, പ്രായമുണ്ട് എങ്കില്‍ പോലും എനിക്ക് ഇങ്ങനെ എന്തെങ്കിലും ഒക്കെ കമന്റ് കേള്‍ക്കുമ്പോള്‍ വല്ലാണ്ട് അപ്സെറ്റ് ആകുന്നുണ്ട്, അപ്പോള്‍ ഒരു പുതിയ കുട്ടികള്‍ക്ക് എത്രത്തോളം അത് ബുദ്ധിമുട്ട് വരും എന്ന്. നമ്മളുടെ അടുത്ത് കുറച്ച് ഫ്രീ ആകാതെ അവരെ അങ്ങനെ ഇട്ട് പറയരുത് എന്നൊരു അപേക്ഷ ഉണ്ട് എന്ന്. കാരണം ഞാൻ ഒരുമാതിരിപ്പെട്ട കാര്യങ്ങള്‍ക്കൊന്നും അങ്ങനെ കുലുങ്ങുന്ന കൂട്ടത്തില്‍ അല്ല. എനിക്ക് അങ്ങനെയൊന്നും പ്രശ്നമില്ല. പുതിയ ഒരാളാണ് എന്നുള്ള പേടിയൊന്നുമില്ല, പക്ഷേ എന്നിട്ട് എനിക്ക് അത്രയും ബുദ്ധിമുട്ടുണ്ടായി ഉണ്ടായെങ്കില്‍ ഒരു പുതിയ കുട്ടിയുടെ അടുത്ത് അങ്ങനെ പറയുമ്പോഴുള്ള അവസ്ഥ എന്തായിരിക്കും.
‘അയ്യോ, ജോളി സോറി...’ എന്ന് അദ്ദേഹം പറഞ്ഞു. ഇതല്ലാതെ ആരും നമ്മളുടെ അടുത്ത് ഒരു മര്യാദ ഇല്ലാത്ത രീതിയില്‍ പെരുമാറുകയോ ഒന്നും ചെയ്തിട്ടില്ല. എനിക്ക് ഞാൻ എവിടെ ചെന്നാലും വേണ്ട ഒരു സീറ്റ് തരാറുണ്ട്. ലാലേട്ടനെ പോലൊരാളാട് അങ്ങനെ പറയുന്നതൊന്നും എന്നെ ഭയപ്പെടുത്തിയിട്ടില്ല കാരണം വേഷം കിട്ടുമോയെന്നുള്ള പേടിയൊന്നും എനിക്കില്ല...’’ ജോളി പറഞ്ഞു.
ഇന്നത്തെ സിനിമകളുടെ ഭാഗമാകാത്തതില്‍ തനിക്ക് വിഷമമുണ്ടെന്നും ജോളി പറഞ്ഞു. ‘‘ഒരിക്കല്‍ വേനല്‍മഴ എന്ന സീരിയലില്‍ വിദ്യാമ്മയ്ക്കും രതീഷേട്ടന്റെയുമൊപ്പം ഒരു കഥാപാത്രം ചെയ്യാന്‍ അവസരം കിട്ടി. അന്നത് ചെയ്യാന്‍ പറ്റുമോ എന്നൊരു പേടി വന്നിരുന്നു. ഇത്രയും റേഞ്ചിലുള്ള ഒരു കഥാപാത്രം ചെയ്യാന്‍ പറ്റുമോ എന്നൊക്കെ തോന്നി. പക്ഷേ ഒരു സീന്‍ ചെയ്തു കഴിഞ്ഞപ്പോഴേക്കും എനിക്ക് ആത്മവിശ്വാസം വന്നു. ഞാനത് ത്രൂ ഔട്ട് ചെയ്യുകയും ചെയ്തു. ഏറെ പ്രശംസ കിട്ടിയൊരു കഥാപാത്രമായിരുന്നു അതിലേത്.
ഇപ്പോഴത്തെ സിനിമകളില്‍ അവസരം കിട്ടാതിരിക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്. ചില കഥാപാത്രങ്ങള്‍ കാണുമ്പോള്‍ ഇതെനിക്ക് തരാമായിരുന്നു ഇതെന്നെ കൊണ്ട് നന്നായി ചെയ്യാൻ പറ്റുമായിരുന്നു എന്നൊക്കെ തോന്നിയിട്ടുണ്ട്. പക്ഷെ ഇത് ആരോട് പറയും?
ഇടക്ക് ഒരു സെറ്റില്‍ ഒരു പ്രശ്നം ഉണ്ടായി. അപ്പോള്‍ ഞാൻ പറഞ്ഞു രാവിലെ തൊട്ട് എനിക്ക് ആ സെറ്റില്‍ ഇരിക്കാൻ പറ്റത്തില്ല ,എനിക്ക് അവിടെ ഇരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന്. കാരണം എനിക്ക് ഡസ്റ്റ് അലർജിയും ഇൻഫെക്ഷനും ഉണ്ടായിരുന്നു. എന്നാല്‍ എല്ലാവരെയും വിട്ടു, പക്ഷെ എന്നെ വിട്ടില്ല. രാത്രി 9 ആയി. ചേച്ചി റെഡിയല്ലോയെന്ന് അവർ ചോദിച്ചു. എന്നെ ഇൻസള്‍ട്ട് ചെയ്ത പോലെ തോന്നി. ഇതവരുടെ സ്ഥിരം പരിപാടിയായിരുന്നു. അങ്ങനെ ഞാൻ വിളിച്ചു പറഞ്ഞു എന്തായാലും ഈ സീരിയല്‍ ഇനി ചെയ്യുന്നില്ലെന്ന് പറഞ്ഞു. വലിയ വിഷയമായി. മനപ്പൂർവ്വം തന്നെ ദ്രോഹിക്കുകയായിരുന്നു. മാപ്പ് പറയാതെ ഇനി ഷൂട്ട് ചെയ്യില്ലെന്ന് പറഞ്ഞു. അങ്ങനെ അവർ മാപ്പ് പറഞ്ഞു, പിന്നീടൊരിക്കലും അവരത് ആവർത്തിച്ചിട്ടില്ല...’’ ജോളി ഈശോ പറഞ്ഞു.







Comments