
സ്വതസിദ്ധമായ അഭിനയം, ഹൃദയം കവരുന്ന ചിരി, അസാധ്യമായ ശബ്ദത്തിനുടമയായ ഗായകൻ എന്നിങ്ങനെ കലാമേഖലയിൽ സകലകലാവല്ലഭനായിരുന്നു മലയാളികളുടെ സ്വന്തം കലാഭവൻ മണി. ചാലക്കുടിക്കാരനായ ഈ ചങ്ങാതി അഭിനയിച്ചും മിമിക്രി കാട്ടിയും പാട്ട് പാടിയും ആരാധക മനസിൽ തന്റേതായ സ്ഥാനം നേടിയെടുത്തു. നായകനായും വില്ലനായും സഹനടനായും ഹാസ്യനടനായും പല രൂപത്തിലും ഭാവത്തിലും മണി പ്രേക്ഷകരെ വിസ്മയിപ്പിച്ചു. എന്നാൽ പത്തു വർഷങ്ങൾക്ക് മുൻപ് സ്നേഹിച്ച എല്ലാവരെയും നൊമ്പരപെടുത്തി മണി മണ്മറഞ്ഞു പോയി.
കലാഭവൻ മണിയെ അടുത്തറിയാവുന്ന, സ്നേഹിച്ച എല്ലാവരുടെയും മനസ്സിൽ ഇന്നും ആ സങ്കടം ഒരു തീരാവിങ്ങലായി നിലനിൽക്കുകയാണ്.
ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട താരമായ കലാഭവൻ മണിയെ കുറിച്ച് മനസ് തുറക്കുകയാണ് മലയാള സിനിമയില്‍ ശ്രദ്ധേയമായ സിനിമകള്‍ സംവിധാനം ചെയ്ത ജി.എസ് വിജയൻ. മമ്മൂട്ടി, സുരേഷ് ഗോപി, മോഹൻലാല്‍ തുടങ്ങിയ മുൻനിര നായകന്മാർ വിജയന്റെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
‘‘മണിയെ കുറിച്ച് ഒരു വാക്കില്‍ ഒന്നും പറയാൻ പറ്റുമെന്ന് തോന്നുന്നില്ല. മണിയുടെ പോക്ക് ഒരു വല്ലാത്ത പോക്കായിപ്പോയി. കാരണം ഇത്രത്തോളം സൗഹൃദം, സ്നേഹം ഒക്കെ മനസ്സില്‍ സൂക്ഷിച്ച ആളാണവന്‍. ഞാൻ സിനിമ ചെയ്യുന്നതിന് മുൻപ് ഷോർട്ട് ഫിലിംസ് കുറെ ചെയ്തിട്ടുണ്ട്. അങ്ങനെ ഞാൻ ‘ബ്രാഹ്മണ്യം’ എന്ന് പറഞ്ഞ ഒരു ഷോർട്ട് ഫിലിം ഞാൻ തൃശ്ശൂരില്‍ ചെയ്യുകയാണ്. ജോണ്സണ് എസ്തപ്പാൻ ആയിരുന്നു അതിന്റെ സ്ക്രിപ്റ്റ് എഴുതിയത്. ബിടി അരവിന്ദാക്ഷമേനോൻ, ജോസ് പെല്ലിശ്ശേരി, ശാന്തി കൃഷ്ണ, സിഐ പോള്‍, മേഘനാഥൻ അങ്ങനെ ഒത്തിരി പേർ അതില്‍ അഭിനയിച്ചിരുന്നു. നമ്മുടെ ഇടവേള ബാബു, അതില്‍ ബാബു ആയിരുന്നു സെൻട്രല്‍ ക്യാരക്റ്റർ ചെയ്തത്. ഫിറോസ് എന്ന എന്റെ അടുത്ത സുഹൃത്താണ് അത് നിർമിച്ചത്.
അതിലെ ഒരു വേഷത്തെപ്പറ്റി ചര്‍ച്ച വന്നപ്പോള്‍ എസ്തപ്പാൻ, ‘കലാഭവൻ മണി എന്ന് പറഞ്ഞ ഒരു കക്ഷിയുണ്ട്. ചാലക്കുടിക്കാരനാണ്, മിടുക്കനാണ്, നമുക്കൊരു വേഷം കൊടുക്കാം’ എന്നു പറഞ്ഞിരുന്നു. ഞാൻ പറഞ്ഞു വിളിക്കാമെന്ന്. ‘നമുക്ക് ആ വെളിച്ചപ്പാടിന്റെ വേഷം കൊടുത്താലോ?’ എന്ന് എസ്തപ്പാന് പറഞ്ഞു. അങ്ങനെ ഒരുപാട് വിളിച്ചു. പക്ഷേ വിളിച്ചിട്ടൊന്നും ഇയാളെ കിട്ടുന്നില്ല. പിന്നെ അവസാനം എന്റെ കൂടെ വർക്ക് ചെയ്ത അനില്‍ സി പിള്ള, അയാള്‍ ഇപ്പോള്‍ സൗത്ത് ആഫ്രിക്കയില്‍ ആണ്. അയാളെ വിളിച്ചു. തലയൊക്കെ മുട്ടയടിച്ച് മീശയൊക്കെ വടിച്ചാണ് അവതരിപ്പിച്ചത്.
പക്ഷേ അതിലൊരു വലിയ സങ്കടകരമായ കാര്യം എന്ന് പറഞ്ഞാല്‍. ഇത് എടുത്തതിന് ശേഷം മണി അവിടേക്ക് വന്നു. എന്താണ് ലേറ്റ് ആയതെന്ന് ചോദിച്ചപ്പോൾ, ‘ലേറ്റ് ആയിപോയി സാർ...’ എന്ന് പറഞ്ഞു. ഞാൻ ആദ്യമായിട്ടാണ് മണിയെ അന്ന് കാണുന്നത്. വിയർത്ത് കുളിച്ചാണ് മണി വന്നത്. പിന്നെയാണ് എസ്തപ്പാന് പറഞ്ഞ് ഞാനറിയുന്നത് അവന് വരാൻ പൈസയില്ലായിരുന്നു എന്ന്.
അന്ന് അങ്ങനെയൊക്കെ ഒരുപാട് കഷ്ടപ്പെടുകയും, എന്നാല്‍ പിന്നീട് ദൈവം അത്രത്തോളം വാരിക്കോരി കൊടുക്കുകയും ചെയ്ത ആളാണ് മണി. അവന് അവന്റെ കഴിവുകള്‍ മലയാളത്തിലും തെലുങ്കിലും തമിഴിലും ഒക്കെ കാണിക്കാൻ അവസരം കിട്ടിയ ഒരു നടനായിരുന്നു. പക്ഷേ പെട്ടെന്ന് അത് പോയി. ഒരുപാട് കാശുണ്ടാക്കി, ഒരുപാട് ആള്‍ക്കാരെ സഹായിച്ചു.
കൂടെക്കൂടെ എന്നെ വിളിക്കും. ആ ശബ്ദം ഇപ്പോഴും ഇങ്ങനെ മുഴങ്ങുന്നത് പോലെ തോന്നും. നമ്മള് എപ്പോഴും ഒരാളെ കുറിച്ച് ആലോചിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍, ആലോചിക്കുന്നില്ല. പക്ഷേ ആലോചിക്കുന്ന സമയത്ത് ഭയങ്കര തീവ്രമായിട്ടാണ് ആലോചിക്കുന്നത്. ഭയങ്കര വിഷമമുള്ള കാര്യമാണ് മണിയുടേത്. അന്നൊക്കെ ഞാൻ അതുവഴി കാറിലൊക്കെ യാത്ര ചെയ്യുമ്പോള്‍, ചാലക്കുടി എത്തുമ്പോൾ, മണിയെ വിളിക്കും. പലപ്പോഴും വീട്ടില്‍ പോയിട്ടുണ്ട്. ഒരിക്കല്‍ പടം പ്രൊഡ്യൂസ് ചെയ്യാം, ഡിസ്ട്രിബ്യൂഷൻ ചെയ്യാം എന്നൊക്കെ പറഞ്ഞു. ഒരിക്കല്‍ മണി ഒരു കഥ പറഞ്ഞു. മണി പറയുന്ന കഥകള്‍ക്ക് എന്തെങ്കിലും കുറച്ച് അംഗവൈകല്യം ഇതുണ്ടാകും. അത്തരം സിനിമകള്‍ മണി പലതും ചെയ്തത് കൊണ്ട്, എനിക്ക് അത്ര വലിയ താല്പര്യം തോന്നിയില്ല. ഞാൻ പറഞ്ഞു, നമുക്ക് കഥയൊന്ന് മാറ്റി പിടിക്കാം എന്ന്. അയാളുടെ ഒരു മാനേജർ ഉണ്ട്, അയാളോട് പറഞ്ഞിരുന്നു. പക്ഷേ അത് നടന്നില്ല. കാരണം അത് കഴിഞ്ഞപ്പോള്‍ പിന്നെ മണിക്ക് അസുഖമായി.
അന്ന് ഞാൻ ചെയ്ത ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാൻ പറ്റാതെ വന്നപ്പോള്‍, പിന്നെ മണിയെ ഞാൻ കാസ്റ്റ് ചെയ്തത് ദൂരദർശിന് വേണ്ടി ഞാൻ ചെയ്ത ഒരു സീരിയലില്‍ ആയിരുന്നു. ഞാൻ ദൂരദർശന് വേണ്ടി ചെയ്ത ‘വിനോദശാല’ എന്ന സീരിയലിൽ മണിക്ക് ചെറിയ വേഷമായിരുന്നു, പക്ഷേ മണിയുടെ പ്രകടനം കൊണ്ട് ആ സീനുകള്‍ അങ്ങ് വലുതായി. പിന്നെ ത്രൂ ഔട്ട് മണി ഉണ്ടായിരുന്നു. മണി എന്ന നടനെ കൂടുതല്‍ പ്രേക്ഷകര്‍ കണ്ടത് ആ സീരിയലിലൂടെയാണ്. മണിയുടെ പ്രകടനം പ്രേക്ഷകര്‍ ആസ്വദിച്ചതും അതിലാണ്. ആ സീരിയലിന്റെ എഡിറ്റിംഗ് നടക്കുമ്പോഴൊക്കെ പല സംവിധായകരും എഴുത്തുകാരും ഒക്കെ അവിടെ വരും. ഇത് കണ്ടിട്ട് പറയും, ഇവൻ മലയാള സിനിമയില്‍ എന്തെങ്കിലും ഒക്കെ ആയിട്ടേ പോവൂ. എനിക്കിപ്പോഴും അതൊക്കെ ഓർമ്മയുണ്ട്. അത്രത്തോളം ടൈമിംഗും മെമ്മറിയും അഭിനയമികവുമുള്ള അസാധ്യ കലാകാരൻ ആയിരുന്നു മണി... ’’ ജി എസ് വിജയൻ പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ നടന് കൂടിയായ സോഹന്ലാലുമായുള്ള അഭിമുഖത്തിലാണ് ജി എസ് വിജയൻ ഇത് പറഞ്ഞത്.
കലാഭവൻ മണിയെ അടുത്തറിയാവുന്ന, സ്നേഹിച്ച എല്ലാവരുടെയും മനസ്സിൽ ഇന്നും ആ സങ്കടം ഒരു തീരാവിങ്ങലായി നിലനിൽക്കുകയാണ്.
ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട താരമായ കലാഭവൻ മണിയെ കുറിച്ച് മനസ് തുറക്കുകയാണ് മലയാള സിനിമയില്‍ ശ്രദ്ധേയമായ സിനിമകള്‍ സംവിധാനം ചെയ്ത ജി.എസ് വിജയൻ. മമ്മൂട്ടി, സുരേഷ് ഗോപി, മോഹൻലാല്‍ തുടങ്ങിയ മുൻനിര നായകന്മാർ വിജയന്റെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
‘‘മണിയെ കുറിച്ച് ഒരു വാക്കില്‍ ഒന്നും പറയാൻ പറ്റുമെന്ന് തോന്നുന്നില്ല. മണിയുടെ പോക്ക് ഒരു വല്ലാത്ത പോക്കായിപ്പോയി. കാരണം ഇത്രത്തോളം സൗഹൃദം, സ്നേഹം ഒക്കെ മനസ്സില്‍ സൂക്ഷിച്ച ആളാണവന്‍. ഞാൻ സിനിമ ചെയ്യുന്നതിന് മുൻപ് ഷോർട്ട് ഫിലിംസ് കുറെ ചെയ്തിട്ടുണ്ട്. അങ്ങനെ ഞാൻ ‘ബ്രാഹ്മണ്യം’ എന്ന് പറഞ്ഞ ഒരു ഷോർട്ട് ഫിലിം ഞാൻ തൃശ്ശൂരില്‍ ചെയ്യുകയാണ്. ജോണ്സണ് എസ്തപ്പാൻ ആയിരുന്നു അതിന്റെ സ്ക്രിപ്റ്റ് എഴുതിയത്. ബിടി അരവിന്ദാക്ഷമേനോൻ, ജോസ് പെല്ലിശ്ശേരി, ശാന്തി കൃഷ്ണ, സിഐ പോള്‍, മേഘനാഥൻ അങ്ങനെ ഒത്തിരി പേർ അതില്‍ അഭിനയിച്ചിരുന്നു. നമ്മുടെ ഇടവേള ബാബു, അതില്‍ ബാബു ആയിരുന്നു സെൻട്രല്‍ ക്യാരക്റ്റർ ചെയ്തത്. ഫിറോസ് എന്ന എന്റെ അടുത്ത സുഹൃത്താണ് അത് നിർമിച്ചത്.
അതിലെ ഒരു വേഷത്തെപ്പറ്റി ചര്‍ച്ച വന്നപ്പോള്‍ എസ്തപ്പാൻ, ‘കലാഭവൻ മണി എന്ന് പറഞ്ഞ ഒരു കക്ഷിയുണ്ട്. ചാലക്കുടിക്കാരനാണ്, മിടുക്കനാണ്, നമുക്കൊരു വേഷം കൊടുക്കാം’ എന്നു പറഞ്ഞിരുന്നു. ഞാൻ പറഞ്ഞു വിളിക്കാമെന്ന്. ‘നമുക്ക് ആ വെളിച്ചപ്പാടിന്റെ വേഷം കൊടുത്താലോ?’ എന്ന് എസ്തപ്പാന് പറഞ്ഞു. അങ്ങനെ ഒരുപാട് വിളിച്ചു. പക്ഷേ വിളിച്ചിട്ടൊന്നും ഇയാളെ കിട്ടുന്നില്ല. പിന്നെ അവസാനം എന്റെ കൂടെ വർക്ക് ചെയ്ത അനില്‍ സി പിള്ള, അയാള്‍ ഇപ്പോള്‍ സൗത്ത് ആഫ്രിക്കയില്‍ ആണ്. അയാളെ വിളിച്ചു. തലയൊക്കെ മുട്ടയടിച്ച് മീശയൊക്കെ വടിച്ചാണ് അവതരിപ്പിച്ചത്.
പക്ഷേ അതിലൊരു വലിയ സങ്കടകരമായ കാര്യം എന്ന് പറഞ്ഞാല്‍. ഇത് എടുത്തതിന് ശേഷം മണി അവിടേക്ക് വന്നു. എന്താണ് ലേറ്റ് ആയതെന്ന് ചോദിച്ചപ്പോൾ, ‘ലേറ്റ് ആയിപോയി സാർ...’ എന്ന് പറഞ്ഞു. ഞാൻ ആദ്യമായിട്ടാണ് മണിയെ അന്ന് കാണുന്നത്. വിയർത്ത് കുളിച്ചാണ് മണി വന്നത്. പിന്നെയാണ് എസ്തപ്പാന് പറഞ്ഞ് ഞാനറിയുന്നത് അവന് വരാൻ പൈസയില്ലായിരുന്നു എന്ന്.
അന്ന് അങ്ങനെയൊക്കെ ഒരുപാട് കഷ്ടപ്പെടുകയും, എന്നാല്‍ പിന്നീട് ദൈവം അത്രത്തോളം വാരിക്കോരി കൊടുക്കുകയും ചെയ്ത ആളാണ് മണി. അവന് അവന്റെ കഴിവുകള്‍ മലയാളത്തിലും തെലുങ്കിലും തമിഴിലും ഒക്കെ കാണിക്കാൻ അവസരം കിട്ടിയ ഒരു നടനായിരുന്നു. പക്ഷേ പെട്ടെന്ന് അത് പോയി. ഒരുപാട് കാശുണ്ടാക്കി, ഒരുപാട് ആള്‍ക്കാരെ സഹായിച്ചു.
കൂടെക്കൂടെ എന്നെ വിളിക്കും. ആ ശബ്ദം ഇപ്പോഴും ഇങ്ങനെ മുഴങ്ങുന്നത് പോലെ തോന്നും. നമ്മള് എപ്പോഴും ഒരാളെ കുറിച്ച് ആലോചിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍, ആലോചിക്കുന്നില്ല. പക്ഷേ ആലോചിക്കുന്ന സമയത്ത് ഭയങ്കര തീവ്രമായിട്ടാണ് ആലോചിക്കുന്നത്. ഭയങ്കര വിഷമമുള്ള കാര്യമാണ് മണിയുടേത്. അന്നൊക്കെ ഞാൻ അതുവഴി കാറിലൊക്കെ യാത്ര ചെയ്യുമ്പോള്‍, ചാലക്കുടി എത്തുമ്പോൾ, മണിയെ വിളിക്കും. പലപ്പോഴും വീട്ടില്‍ പോയിട്ടുണ്ട്. ഒരിക്കല്‍ പടം പ്രൊഡ്യൂസ് ചെയ്യാം, ഡിസ്ട്രിബ്യൂഷൻ ചെയ്യാം എന്നൊക്കെ പറഞ്ഞു. ഒരിക്കല്‍ മണി ഒരു കഥ പറഞ്ഞു. മണി പറയുന്ന കഥകള്‍ക്ക് എന്തെങ്കിലും കുറച്ച് അംഗവൈകല്യം ഇതുണ്ടാകും. അത്തരം സിനിമകള്‍ മണി പലതും ചെയ്തത് കൊണ്ട്, എനിക്ക് അത്ര വലിയ താല്പര്യം തോന്നിയില്ല. ഞാൻ പറഞ്ഞു, നമുക്ക് കഥയൊന്ന് മാറ്റി പിടിക്കാം എന്ന്. അയാളുടെ ഒരു മാനേജർ ഉണ്ട്, അയാളോട് പറഞ്ഞിരുന്നു. പക്ഷേ അത് നടന്നില്ല. കാരണം അത് കഴിഞ്ഞപ്പോള്‍ പിന്നെ മണിക്ക് അസുഖമായി.
അന്ന് ഞാൻ ചെയ്ത ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാൻ പറ്റാതെ വന്നപ്പോള്‍, പിന്നെ മണിയെ ഞാൻ കാസ്റ്റ് ചെയ്തത് ദൂരദർശിന് വേണ്ടി ഞാൻ ചെയ്ത ഒരു സീരിയലില്‍ ആയിരുന്നു. ഞാൻ ദൂരദർശന് വേണ്ടി ചെയ്ത ‘വിനോദശാല’ എന്ന സീരിയലിൽ മണിക്ക് ചെറിയ വേഷമായിരുന്നു, പക്ഷേ മണിയുടെ പ്രകടനം കൊണ്ട് ആ സീനുകള്‍ അങ്ങ് വലുതായി. പിന്നെ ത്രൂ ഔട്ട് മണി ഉണ്ടായിരുന്നു. മണി എന്ന നടനെ കൂടുതല്‍ പ്രേക്ഷകര്‍ കണ്ടത് ആ സീരിയലിലൂടെയാണ്. മണിയുടെ പ്രകടനം പ്രേക്ഷകര്‍ ആസ്വദിച്ചതും അതിലാണ്. ആ സീരിയലിന്റെ എഡിറ്റിംഗ് നടക്കുമ്പോഴൊക്കെ പല സംവിധായകരും എഴുത്തുകാരും ഒക്കെ അവിടെ വരും. ഇത് കണ്ടിട്ട് പറയും, ഇവൻ മലയാള സിനിമയില്‍ എന്തെങ്കിലും ഒക്കെ ആയിട്ടേ പോവൂ. എനിക്കിപ്പോഴും അതൊക്കെ ഓർമ്മയുണ്ട്. അത്രത്തോളം ടൈമിംഗും മെമ്മറിയും അഭിനയമികവുമുള്ള അസാധ്യ കലാകാരൻ ആയിരുന്നു മണി... ’’ ജി എസ് വിജയൻ പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ നടന് കൂടിയായ സോഹന്ലാലുമായുള്ള അഭിമുഖത്തിലാണ് ജി എസ് വിജയൻ ഇത് പറഞ്ഞത്.







Comments