
മുംബൈ: ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ രാജ്യവ്യാപകമായ പൊതുജന സമ്പർക്ക കാമ്പെയ്നായ 'ക്യാ ബോൽത്തി പബ്ലിക്' പ്രഖ്യാപിച്ചു. സ്കൂൾ, കോളേജ്, കോച്ചിങ് ഫീസുകൾ കുത്തനെ ഉയരുന്നത് സാധാരണ കുടുംബങ്ങൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം അപ്രാപ്യമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ ദിപ്കെ, കാമ്പെയ്ന്റെ ആദ്യ ലക്ഷ്യം വിദ്യാഭ്യാസമണെന്നും പറഞ്ഞു.
മഹാരാഷ്ട്രയിലെ സ്വന്തം നാട്ടായ ഛത്രപതി സംഭാജിനഗറിൽ സിജെപി കോർ ടീം യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച മുതൽ ദിപ്കെയുടെ വസതിയിലായിരുന്നു കോർ ടീം ചർച്ചകൾ നടത്തിയത്."വിദ്യാഭ്യാസ പരിഷ്കരണമായിരിക്കും ഞങ്ങൾ ഏറ്റെടുക്കുന്ന ആദ്യ വിഷയം. രാജ്യത്ത് വിദ്യാഭ്യാസം അപ്രാപ്യമായി മാറിയിരിക്കുന്നുവെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഒന്നാം ക്ലാസിന് പോലും വാർഷിക ഫീസ് ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെയാണ്, ഡൊണേഷന് പുറമെയാണിത്,". ഇത്രയും വലിയ വരുമാനമില്ലാത്ത കുടുംബങ്ങൾ ഇത്തരം ചെലവുകൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് ദിപ്കെ ചോദിച്ചു.
കോളേജ് ഫീസും കോച്ചിങ് ഫീസും അമിതമായി വർദ്ധിക്കുന്നത് കുടുംബങ്ങളെ കടക്കെണിയിലാക്കുകയാണെന്നും ഈ സാമ്പത്തിക ഭാരത്തിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാൻ സിജെപി ആഗ്രഹിക്കുന്നുവെന്നും ദിപ്കെ പറഞ്ഞു."കോളേജ് ഫീസും കോച്ചിങ് ഫീസും വളരെ ഉയർന്നതായി മാറുന്നു, ഇത് കുടുംബങ്ങളെ വായ്പാ ബാധ്യതയിലേക്ക് തള്ളിവിടുന്നു. ഇതിൽ നിന്ന് കുടുംബങ്ങളെ മോചിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. തങ്ങളുടെ മക്കൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകാൻ ആഗ്രഹിക്കുമ്പോൾ മാതാപിതാക്കൾ ഭാരം അനുഭവിക്കരുത്," ദിപ്കെ വ്യക്തമാക്കി.
ജന്തർമന്തർ പ്രതിഷേധത്തിന് ലഭിച്ച പ്രതികരണം നീറ്റ് പരീക്ഷയോ വിദ്യാഭ്യാസ സമ്പ്രദായമോ സംബന്ധിച്ച ആശങ്കകളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, അത് രാഷ്ട്രീയ വ്യവസ്ഥയോടുള്ള വർദ്ധിച്ചുവരുന്ന ജനരോഷത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ദിപ്കെ പറഞ്ഞു. ജനാധിപത്യ സ്ഥാപനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്നുണ്ടെന്നും തിരഞ്ഞെടുപ്പിന് ശേഷം ജനപ്രതിനിധികൾ പാർട്ടികൾ മാറുന്നത് വോട്ടർമാർ കാണുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഭരണകക്ഷിക്ക് അനുകൂലമായി വിധികളുണ്ടാവുകയും സാധാരണക്കാർ കൃത്യസമയത്ത് നീതി ലഭിക്കാതെ കഷ്ടപ്പെടുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് അദ്ദേഹം നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയെയും ചോദ്യം ചെയ്തു."കോടതിയുടെ വിധേയത്വവും നിഷ്പക്ഷതയും വലിയ ചോദ്യങ്ങൾ ഉയർത്തുന്നതാണ് കോടതികളിൽ നിന്ന് വരുന്ന തീരുമാനങ്ങൾ. ഭരണകക്ഷികൾക്ക് അനുകൂലമായി കൂടുതൽ തീരുമാനങ്ങൾ വരുന്ന രീതിയും, സാധാരണക്കാരന് വേഗത്തിൽ വാദം കേൾക്കൽ ലഭിക്കാതെ അടുത്ത തീയതികൾ മാത്രം ലഭിക്കുന്നതും കാണാം. എന്നാൽ ഒരു വലിയ വ്യവസായി കോടതിയെ സമീപിക്കുമ്പോൾ, അദ്ദേഹത്തിന് അടിയന്തര വാദം കേൾക്കലും വേഗത്തിലുള്ള വിധിയും ലഭിക്കുന്നു," അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോടതികൾ പെട്ടെന്ന് വിധി പുറപ്പെടുവിക്കുമ്പോൾ സാധാരണക്കാർക്ക് നീതി ലഭിക്കുന്ന കാര്യത്തിൽ കോടതികൾ മന്ദഗതിയിലാണ് പ്രവർത്തിക്കുന്നതെന്നും ദിപ്കെ ആരോപിച്ചു.
മഹാരാഷ്ട്രയിലെ സ്വന്തം നാട്ടായ ഛത്രപതി സംഭാജിനഗറിൽ സിജെപി കോർ ടീം യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച മുതൽ ദിപ്കെയുടെ വസതിയിലായിരുന്നു കോർ ടീം ചർച്ചകൾ നടത്തിയത്."വിദ്യാഭ്യാസ പരിഷ്കരണമായിരിക്കും ഞങ്ങൾ ഏറ്റെടുക്കുന്ന ആദ്യ വിഷയം. രാജ്യത്ത് വിദ്യാഭ്യാസം അപ്രാപ്യമായി മാറിയിരിക്കുന്നുവെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഒന്നാം ക്ലാസിന് പോലും വാർഷിക ഫീസ് ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെയാണ്, ഡൊണേഷന് പുറമെയാണിത്,". ഇത്രയും വലിയ വരുമാനമില്ലാത്ത കുടുംബങ്ങൾ ഇത്തരം ചെലവുകൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് ദിപ്കെ ചോദിച്ചു.
കോളേജ് ഫീസും കോച്ചിങ് ഫീസും അമിതമായി വർദ്ധിക്കുന്നത് കുടുംബങ്ങളെ കടക്കെണിയിലാക്കുകയാണെന്നും ഈ സാമ്പത്തിക ഭാരത്തിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാൻ സിജെപി ആഗ്രഹിക്കുന്നുവെന്നും ദിപ്കെ പറഞ്ഞു."കോളേജ് ഫീസും കോച്ചിങ് ഫീസും വളരെ ഉയർന്നതായി മാറുന്നു, ഇത് കുടുംബങ്ങളെ വായ്പാ ബാധ്യതയിലേക്ക് തള്ളിവിടുന്നു. ഇതിൽ നിന്ന് കുടുംബങ്ങളെ മോചിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. തങ്ങളുടെ മക്കൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകാൻ ആഗ്രഹിക്കുമ്പോൾ മാതാപിതാക്കൾ ഭാരം അനുഭവിക്കരുത്," ദിപ്കെ വ്യക്തമാക്കി.
ജന്തർമന്തർ പ്രതിഷേധത്തിന് ലഭിച്ച പ്രതികരണം നീറ്റ് പരീക്ഷയോ വിദ്യാഭ്യാസ സമ്പ്രദായമോ സംബന്ധിച്ച ആശങ്കകളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, അത് രാഷ്ട്രീയ വ്യവസ്ഥയോടുള്ള വർദ്ധിച്ചുവരുന്ന ജനരോഷത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ദിപ്കെ പറഞ്ഞു. ജനാധിപത്യ സ്ഥാപനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്നുണ്ടെന്നും തിരഞ്ഞെടുപ്പിന് ശേഷം ജനപ്രതിനിധികൾ പാർട്ടികൾ മാറുന്നത് വോട്ടർമാർ കാണുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഭരണകക്ഷിക്ക് അനുകൂലമായി വിധികളുണ്ടാവുകയും സാധാരണക്കാർ കൃത്യസമയത്ത് നീതി ലഭിക്കാതെ കഷ്ടപ്പെടുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് അദ്ദേഹം നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയെയും ചോദ്യം ചെയ്തു."കോടതിയുടെ വിധേയത്വവും നിഷ്പക്ഷതയും വലിയ ചോദ്യങ്ങൾ ഉയർത്തുന്നതാണ് കോടതികളിൽ നിന്ന് വരുന്ന തീരുമാനങ്ങൾ. ഭരണകക്ഷികൾക്ക് അനുകൂലമായി കൂടുതൽ തീരുമാനങ്ങൾ വരുന്ന രീതിയും, സാധാരണക്കാരന് വേഗത്തിൽ വാദം കേൾക്കൽ ലഭിക്കാതെ അടുത്ത തീയതികൾ മാത്രം ലഭിക്കുന്നതും കാണാം. എന്നാൽ ഒരു വലിയ വ്യവസായി കോടതിയെ സമീപിക്കുമ്പോൾ, അദ്ദേഹത്തിന് അടിയന്തര വാദം കേൾക്കലും വേഗത്തിലുള്ള വിധിയും ലഭിക്കുന്നു," അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോടതികൾ പെട്ടെന്ന് വിധി പുറപ്പെടുവിക്കുമ്പോൾ സാധാരണക്കാർക്ക് നീതി ലഭിക്കുന്ന കാര്യത്തിൽ കോടതികൾ മന്ദഗതിയിലാണ് പ്രവർത്തിക്കുന്നതെന്നും ദിപ്കെ ആരോപിച്ചു.







Comments