
ഗുഡ്‌ഗാവില്‍ മഴക്കാലത്ത് ഓട്ടോറിക്ഷാ യാത്രക്കാര്‍ നേരിടുന്ന ദുരിതത്തിന്റേയും അമിത നിരക്കിന്റേയും പുതിയൊരനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഏഴ് കിലോമീറ്റർ ദൂരത്തേക്ക് ഓട്ടോ ഡ്രൈവർ 800 രൂപ ആവശ്യപ്പെട്ടതോടെ ആസ്ത ഗോയൽ എന്ന യുവതി അമ്പരന്നുപോയി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് യുവതി തനിക്കുണ്ടായ ദുരനുഭവം ലോകത്തോട് പങ്കുവെച്ചത്.
ഗുഡ്‌ഗാവിലെ മഴക്കാല യാത്രാക്ലേശത്തെ ബെംഗളൂരുവിലെ ട്രാഫിക് പ്രശ്നങ്ങളുമായി യുവതി താരതമ്യം ചെയ്യുന്നുണ്ട്. മഴ പെയ്യുമ്പോള്‍ മാത്രം ഡ്രൈവര്‍മാര്‍ യാത്രികരെ ചൂഷണം ചെയ്യുന്ന രീതിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഈ ഹ്രസ്വദൂര യാത്രയ്ക്കായി ഇത്രയും വലിയൊരു തുക ആവശ്യപ്പെട്ടത് തന്നെ ഞെട്ടിച്ചുവെന്ന് ആസ്ത വീഡിയോയിൽ പറയുന്നു. "ഗുഡ്‌ഗാവേ, ഇതെന്ത് തരം പെരുമാറ്റമാണ്?" എന്ന ക്യാപ്ഷനോടെയാണ് അവർ വീഡിയോ പോസ്റ്റ് ചെയ്തത്.
ഗുഡ്‌ഗാവിലും ഡല്‍ഹി-എന്‍സിആര്‍ മേഖലയിലും കനത്ത മഴ പെയ്യുമ്പോള്‍ ഓട്ടോറിക്ഷകളും ക്യാബുകളും ലഭിക്കാനുള്ള ബുദ്ധിമുട്ടും അമിത നിരക്കുകളും പതിവാണെന്ന് വീഡിയോ ചൂണ്ടിക്കാട്ടുന്നു. വെളളക്കെട്ടും ഗതാഗതക്കുരുക്കും മൂലം ചെറിയ ദൂരങ്ങൾ പിന്നിടാൻ പോലും മണിക്കൂറുകൾ വേണ്ടിവരുന്ന സാഹചര്യത്തിലാണ് ഡ്രൈവർമാർ ഇത്തരം അമിത നിരക്കുകൾ ഈടാക്കുന്നത്. ക്യാബ് റദ്ദാക്കലുകളും കാത്തിരിപ്പും യാത്രക്കാരെ തീർത്തും വലയ്ക്കാറുണ്ട്.
യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. അര കിലോമീറ്റർ ദൂരത്തിന് 150 രൂപ നൽകേണ്ടി വന്ന അനുഭവവും, മൂന്ന്-നാല് കിലോമീറ്റർ ദൂരത്തിന് 500 രൂപ ക്യാബ് ഡ്രൈവർമാർ ഈടാക്കിയ കഥകളും ആളുകൾ കമന്റുകളായി കുറിക്കുന്നു. സ്വന്തമായി വാഹനമില്ലാത്ത സാധാരണക്കാർക്ക് മഴക്കാലത്ത് ഗുഡ്‌ഗാവില്‍ യാത്ര ചെയ്യുക എന്നത് വലിയൊരു വെല്ലുവിളിയാണെന്ന് മിക്കവരും അഭിപ്രായപ്പെടുന്നു.
ഗുഡ്‌ഗാവിലെ മഴക്കാല യാത്രാക്ലേശത്തെ ബെംഗളൂരുവിലെ ട്രാഫിക് പ്രശ്നങ്ങളുമായി യുവതി താരതമ്യം ചെയ്യുന്നുണ്ട്. മഴ പെയ്യുമ്പോള്‍ മാത്രം ഡ്രൈവര്‍മാര്‍ യാത്രികരെ ചൂഷണം ചെയ്യുന്ന രീതിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഈ ഹ്രസ്വദൂര യാത്രയ്ക്കായി ഇത്രയും വലിയൊരു തുക ആവശ്യപ്പെട്ടത് തന്നെ ഞെട്ടിച്ചുവെന്ന് ആസ്ത വീഡിയോയിൽ പറയുന്നു. "ഗുഡ്‌ഗാവേ, ഇതെന്ത് തരം പെരുമാറ്റമാണ്?" എന്ന ക്യാപ്ഷനോടെയാണ് അവർ വീഡിയോ പോസ്റ്റ് ചെയ്തത്.
ഗുഡ്‌ഗാവിലും ഡല്‍ഹി-എന്‍സിആര്‍ മേഖലയിലും കനത്ത മഴ പെയ്യുമ്പോള്‍ ഓട്ടോറിക്ഷകളും ക്യാബുകളും ലഭിക്കാനുള്ള ബുദ്ധിമുട്ടും അമിത നിരക്കുകളും പതിവാണെന്ന് വീഡിയോ ചൂണ്ടിക്കാട്ടുന്നു. വെളളക്കെട്ടും ഗതാഗതക്കുരുക്കും മൂലം ചെറിയ ദൂരങ്ങൾ പിന്നിടാൻ പോലും മണിക്കൂറുകൾ വേണ്ടിവരുന്ന സാഹചര്യത്തിലാണ് ഡ്രൈവർമാർ ഇത്തരം അമിത നിരക്കുകൾ ഈടാക്കുന്നത്. ക്യാബ് റദ്ദാക്കലുകളും കാത്തിരിപ്പും യാത്രക്കാരെ തീർത്തും വലയ്ക്കാറുണ്ട്.
യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. അര കിലോമീറ്റർ ദൂരത്തിന് 150 രൂപ നൽകേണ്ടി വന്ന അനുഭവവും, മൂന്ന്-നാല് കിലോമീറ്റർ ദൂരത്തിന് 500 രൂപ ക്യാബ് ഡ്രൈവർമാർ ഈടാക്കിയ കഥകളും ആളുകൾ കമന്റുകളായി കുറിക്കുന്നു. സ്വന്തമായി വാഹനമില്ലാത്ത സാധാരണക്കാർക്ക് മഴക്കാലത്ത് ഗുഡ്‌ഗാവില്‍ യാത്ര ചെയ്യുക എന്നത് വലിയൊരു വെല്ലുവിളിയാണെന്ന് മിക്കവരും അഭിപ്രായപ്പെടുന്നു.







Comments