
ഗുരുഗ്രാമിലെ പ്രമുഖ ലക്ഷ്വറി റെസിഡൻഷ്യൽ സൊസൈറ്റിയായ 'ദി കാമിലിയാസ്' അപ്പാർട്ട്മെന്റിൽ ഗാർഹിക തൊഴിലാളിയെ ഒരു സ്ത്രീ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു. അപ്പാർട്ട്മെന്റിലെ അടുക്കളയിൽ വെച്ച് സ്ത്രീ തന്റെ വീട്ടിലെ ജോലിക്കാരിയെ തള്ളിമാറ്റുകയും, മുഖത്ത് അടിക്കുകയും, മുടിക്ക് കുത്തിപ്പിടിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇന്റർനെറ്റിൽ വൻ ജനരോഷം ഉയർന്നതോടെ സംഭവത്തിൽ ഗുരുഗ്രാം പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സൊസൈറ്റിയിലെ ഒരു ജീവനക്കാരൻ രഹസ്യമായി മൊബൈൽ ഫോണിൽ പകർത്തിയതാണ് ഈ ദൃശ്യങ്ങൾ. വീട്ടുടമസ്ഥയായ സ്ത്രീ ഈ ഗാർഹിക തൊഴിലാളിയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും, പുറംലോകവുമായി ബന്ധപ്പെടാതിരിക്കാൻ ഇവരുടെ മൊബൈൽ ഫോൺ വരെ പിടിച്ചുവെച്ചിരിക്കുകയാണെന്നും വീഡിയോ റെക്കോർഡ് ചെയ്തയാൾ വെളിപ്പെടുത്തുന്നു. ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്ന വീഡിയോ പിന്നീട് മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്കും അതിവേഗം പ്രചരിക്കുകയും, കുറ്റക്കാരിയായ സ്ത്രീക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകൾ പോലീസിനെ ടാഗ് ചെയ്യുകയുമായിരുന്നു.
ലക്ഷ്വറി ഫ്ലാറ്റുകളിലെ താമസക്കാരുടെ ഇത്തരം ക്രൂരമായ പെരുമാറ്റങ്ങൾക്കെതിരെ കടുത്ത വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. പണം ആളുകളെ മനുഷ്യത്വമില്ലാത്തവരാക്കി മാറ്റുന്നുവെന്നും, പാവപ്പെട്ട കുടിയേറ്റ തൊഴിലാളികൾ നഗരങ്ങളിലെ അത്യാധുനിക സൊസൈറ്റികൾക്കുള്ളിൽ നേരിടുന്ന ദുരിതങ്ങളുടെ ഒരു ചെറിയ ഉദാഹരണം മാത്രമാണിതെന്നും ഉപയോക്താക്കൾ കമന്റുകളിൽ രേഖപ്പെടുത്തി. ഇത്തരം അതിക്രമങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ സംരക്ഷിക്കാൻ കർശനമായ നിയമങ്ങൾ നടപ്പിലാക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായിട്ടുണ്ട്.
വൈറൽ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഗുരുഗ്രാം പോലീസ് പ്രാഥമിക അന്വേഷണം നടത്തി കേസ് ഫയൽ ചെയ്തു. എന്നാൽ, അതിക്രമത്തിന് ഇരയായ ഗാർഹിക തൊഴിലാളി ഇതിനകം തന്നെ തന്റെ നാട്ടിലേക്ക് മടങ്ങിയതായും, പോലീസിൽ പരാതി നൽകാനോ നിയമനടപടികളുമായി മുന്നോട്ട് പോകാനോ താല്പര്യമില്ലെന്ന് രേഖാമൂലം അറിയിച്ചതായും പോലീസ് വ്യക്തമാക്കി. സ്വാധീനമുള്ള വീട്ടുടമസ്ഥർ പാവപ്പെട്ട തൊഴിലാളികളുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് കേസ് ഒതുക്കിത്തീർത്തതാകാമെന്ന ആക്ഷേപവും ഇതിനോടകം ഉയർന്നു കഴിഞ്ഞിട്ടുണ്ട്.
സൊസൈറ്റിയിലെ ഒരു ജീവനക്കാരൻ രഹസ്യമായി മൊബൈൽ ഫോണിൽ പകർത്തിയതാണ് ഈ ദൃശ്യങ്ങൾ. വീട്ടുടമസ്ഥയായ സ്ത്രീ ഈ ഗാർഹിക തൊഴിലാളിയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും, പുറംലോകവുമായി ബന്ധപ്പെടാതിരിക്കാൻ ഇവരുടെ മൊബൈൽ ഫോൺ വരെ പിടിച്ചുവെച്ചിരിക്കുകയാണെന്നും വീഡിയോ റെക്കോർഡ് ചെയ്തയാൾ വെളിപ്പെടുത്തുന്നു. ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്ന വീഡിയോ പിന്നീട് മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്കും അതിവേഗം പ്രചരിക്കുകയും, കുറ്റക്കാരിയായ സ്ത്രീക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകൾ പോലീസിനെ ടാഗ് ചെയ്യുകയുമായിരുന്നു.
ലക്ഷ്വറി ഫ്ലാറ്റുകളിലെ താമസക്കാരുടെ ഇത്തരം ക്രൂരമായ പെരുമാറ്റങ്ങൾക്കെതിരെ കടുത്ത വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. പണം ആളുകളെ മനുഷ്യത്വമില്ലാത്തവരാക്കി മാറ്റുന്നുവെന്നും, പാവപ്പെട്ട കുടിയേറ്റ തൊഴിലാളികൾ നഗരങ്ങളിലെ അത്യാധുനിക സൊസൈറ്റികൾക്കുള്ളിൽ നേരിടുന്ന ദുരിതങ്ങളുടെ ഒരു ചെറിയ ഉദാഹരണം മാത്രമാണിതെന്നും ഉപയോക്താക്കൾ കമന്റുകളിൽ രേഖപ്പെടുത്തി. ഇത്തരം അതിക്രമങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ സംരക്ഷിക്കാൻ കർശനമായ നിയമങ്ങൾ നടപ്പിലാക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായിട്ടുണ്ട്.
വൈറൽ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഗുരുഗ്രാം പോലീസ് പ്രാഥമിക അന്വേഷണം നടത്തി കേസ് ഫയൽ ചെയ്തു. എന്നാൽ, അതിക്രമത്തിന് ഇരയായ ഗാർഹിക തൊഴിലാളി ഇതിനകം തന്നെ തന്റെ നാട്ടിലേക്ക് മടങ്ങിയതായും, പോലീസിൽ പരാതി നൽകാനോ നിയമനടപടികളുമായി മുന്നോട്ട് പോകാനോ താല്പര്യമില്ലെന്ന് രേഖാമൂലം അറിയിച്ചതായും പോലീസ് വ്യക്തമാക്കി. സ്വാധീനമുള്ള വീട്ടുടമസ്ഥർ പാവപ്പെട്ട തൊഴിലാളികളുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് കേസ് ഒതുക്കിത്തീർത്തതാകാമെന്ന ആക്ഷേപവും ഇതിനോടകം ഉയർന്നു കഴിഞ്ഞിട്ടുണ്ട്.







Comments